githadharsanam
ഗീതാദര്‍ശനം - 582

ശ്രദ്ധാത്രയവിഭാഗയോഗം മുന്‍പേ പോയവരില്‍നിന്നു കിട്ടാവുന്ന അറിവ് വാഹനം മാത്രമാണെന്നര്‍ഥം. ദിശാബോധവും നിശ്ചയബുദ്ധിയും തുഴയാനുള്ള ശേഷിയുമാണ് പ്രധാനകാര്യങ്ങള്‍. തോണിയൊന്നും കണ്ടുകിട്ടിയില്ലെങ്കിലും വാസനയുള്ളവര്‍ ഏതു പ്രളയവും നീന്തി അക്കരെ എത്തുകതന്നെ ചെയ്യും....



ഗീതാദര്‍ശനം - 581

ശ്രദ്ധാത്രയവിഭാഗയോഗം വേണ്ടതും വേണ്ടാത്തതും തിരിച്ചറിയുന്നതിന് ശാസ്ത്രീയമായ അറിവിനെ പ്രമാണമാക്കാന്‍ കഴിയണമെങ്കില്‍ രണ്ട് കാര്യങ്ങള്‍ ഒക്കണം. ഒന്ന്, ആ അറിവ് കൈവരണം. രണ്ട്, കൈവന്ന ആ അറിവിന് ജീവിതത്തെ സമര്‍പ്പിക്കാന്‍ കഴിയണം. അപ്പോള്‍ ഒരു സംശയം ജനിക്കുന്നു: ഇതില്‍...



ഗീതാദര്‍ശനം - 580

ദൈവാസുര സമ്പദ്‌വിഭാഗയോഗം അറിവ് വികാരമായാലേ പ്രശ്‌നം അവസാനിക്കൂ. അമ്മ കുട്ടിയെ പരിചരിക്കുന്നതു നോക്കൂ. കുട്ടിയെ സ്‌നേഹിക്കണമെന്ന് അവരെ ആരും കടലാസിലെഴുതി പഠിപ്പിച്ചിട്ടില്ല. ആ അറിവ് അവര്‍ക്ക് ജന്മസിദ്ധം. അത് അവതരിക്കുന്നതുതന്നെ വികാരവായ്പായാണ്. നിന്നെപ്പോലെ നിന്റെ...



ഗീതാദര്‍ശനം - 579

ദൈവാസുരസമ്പദ്‌വിഭാഗയോഗം തസ്മാത് ശാസ്ത്രം പ്രമാണം തേ കാര്യാകാര്യവ്യവസ്ഥിതൗ ജ്ഞാത്വാ ശാസ്ത്രവിധാനോക്തം കര്‍മ കര്‍ത്തുമിഹാര്‍ഹസി അതിനാല്‍ (ശാസ്ത്രനിയമം പാലിക്കാത്തവര്‍ക്ക് ജീവിതലക്ഷ്യത്തില്‍ എത്താന്‍ കഴിയില്ല എന്നതുകൊണ്ട്), വേണ്ടതും വേണ്ടാത്തതും തിരിച്ചറിയാന്‍...



ഗീതാദര്‍ശനം - 578

ദൈവാസുര സമ്പദ്‌വിഭാഗയോഗം ഈ തത്ത്വങ്ങള്‍ എവിടന്നാണറിയേണ്ടത്? ശ്രുതിയില്‍നിന്നേ അറിയാനാവൂ. ശ്രുതി എന്നാല്‍ ഇമ്മാനുവല്‍ കാന്റിന്റെ ഭാഷയില്‍ പ്രാഗനുഭവനിര്‍ദേശങ്ങളാണ് (a priori). അത് കാലാതിവര്‍ത്തിയാണ്. (അനുഭവത്തിന്റെ വെളിച്ചത്തില്‍ തിരികെ ഓര്‍മിക്കുന്നത് സ്മൃതി - (a posteriori)....



ഗീതാദര്‍ശനം - 577

ദൈവാസുര സമ്പദ്‌വിഭാഗയോഗം ജീവസന്ധാരണത്തിനും വംശവര്‍ധനയ്ക്കും വേണ്ടി പ്രയത്‌നിക്കുന്നതും നാളത്തെ ഉപജീവനത്തിനുള്ള മാര്‍ഗം ഉറപ്പുവരുത്തുന്നതും കര്‍ത്തവ്യങ്ങളാണ്. ശരീരക്ഷേത്രത്തിലെ അംഗോപാംഗങ്ങള്‍ ഈ കര്‍ത്തവ്യപൂരണങ്ങള്‍ നല്‍കുന്ന ഐന്ദ്രിയസുഖങ്ങള്‍ സങ്കല്പത്താല്‍...



ഗീതാദര്‍ശനം - 576

ദൈവാസുരസമ്പദ്‌വിഭാഗയോഗം വിവേകമെന്ന ആത്മസ്വരൂപപ്രകാശം കിട്ടിയാല്‍ ഈ വാതിലുകള്‍ എങ്ങോട്ടാണ് തുറക്കുന്നതെന്ന് തിരിച്ചറിയും. പക്ഷേ, ഈ വാതിലുകളുടെ പ്രത്യേകത ഇവ ആ പ്രകാശത്തെ മറയ്ക്കുന്നു എന്നതാണ്. വാസനകള്‍ കളങ്കപ്പെടുന്ന മുറയ്ക്ക് ഈ മറയ്ക്ക് കട്ടി കൂടുന്നു. നമ്മില്‍...



ഗീതാദര്‍ശനം - 575

ദൈവാസുര സമ്പദ്‌വിഭാഗയോഗം ആസുരീം യോനിമാപന്നാഃ മൂഢാ ജന്മനി ജന്മനി മാമപ്രാപൈ്യവ കൗന്തേയ തതോ യാന്ത്യധമാം ഗതിം അല്ലയോ കുന്തീപുത്രാ, ആസുരീയമായ ഗര്‍ഭപാത്രങ്ങള്‍ ഹേതുവായി ജനിക്കുന്ന അജ്ഞാനികള്‍ തലമുറകള്‍തോറും എന്നെ പ്രാപിക്കാന്‍ കൂടുതല്‍ അയോഗ്യരായി പിന്നെപ്പിന്നെ...



ഗീതാദര്‍ശനം - 574

ദൈവാസുരസമ്പദ്‌വിഭാഗയോഗം താനഹം ദ്വിഷതഃ ക്രൂരാന്‍ സംസാരേഷു നരാധമാന്‍ ക്ഷിപാമ്യജസ്രമശുഭാന്‍ ആസുരീഷ്വേവ യോനിഷു (സ്വദേഹത്തിലും പരദേഹത്തിലും പരമാത്മാവിനെ) ദ്വേഷിക്കുന്നവരും ഭൗതികസ്വാര്‍ഥങ്ങള്‍ക്കായി ക്രൂരകര്‍മങ്ങളില്‍ ഏര്‍പ്പെടുന്നവരും അമംഗളകാരികളും...



ഗീതാദര്‍ശനം - 573

ദൈവാസുര സമ്പദ്‌വിഭാഗയോഗം അഹങ്കാരം ബലം ദര്‍പ്പം കാമം ക്രോധം ച സംശ്രിതാഃ മാമാത്മപരദേഹേഷു പ്രദ്വിഷന്തോശഭ്യസൂയകാഃ എനിക്ക് എന്തും ചെയ്യാന്‍ കഴിയും എന്ന ഭാവത്തേയുംദേഹബലത്തേയും എനിക്കു തുല്യരായി ആരുമില്ലെന്ന നിലപാടിനേയും ഭൗതികസുഖലാഭത്തേയും തുടര്‍ന്ന് കോപത്തേയും...



ഗീതാദര്‍ശനം - 572

ദൈവാസുര സമ്പദ്‌വിഭാഗയോഗം ബുദ്ധിഹീനരായ മനുഷ്യരും കഴുതകളും അവരവരുടെ 'നില്പില്‍' ഉറച്ചുപോയവരാണ്. എന്നാലോ, കഴുതകള്‍ക്കില്ലാത്ത ദോഷംകൂടി ബുദ്ധിഹീനരായ മനുഷ്യര്‍ക്ക് വന്നുകൂടുന്നു. ധനം, മാനം എന്നുതുടങ്ങിയവയാലുള്ള മദമാണ് അത്. പിന്നെ, ഒരു കര്‍മവും ശരിയായ രീതിയില്‍ ചെയ്യാന്‍...



ഗീതാദര്‍ശനം - 571

ദൈവാസുര സമ്പദ്‌വിഭാഗയോഗം ഇങ്ങനെ കാമഭോഗങ്ങളില്‍ തത്പരമായ അന്തഃകരണം അതിന്റെതന്നെ ഉള്ളു കാണുകയോ അവിടെ കുടികൊള്ളുന്ന ശുദ്ധബോധത്തെ അറിയുകയോ ചെയ്യില്ല. വിവേകംകൊണ്ടോ ധ്യാനംകൊണ്ടോ പ്രകാശിതമാകാത്ത അന്തരംഗംതന്നെയാണ് നരകം. അല്ലാതെ അതൊരു ബാഹ്യമായ പ്രദേശമല്ല. ഉള്‍ക്കാഴ്ച...



ഗീതാദര്‍ശനം - 570

ദൈവാസുര സമ്പദ്‌വിഭാഗയോഗം ഇങ്ങനെ കരുതാതിരിക്കാന്‍ വിമോഹം അഥവാ തെറ്റായ ധാരണ ഇല്ലാതിരിക്കണം. അത് ഉണ്ടാകാതിരിക്കണമെങ്കില്‍ വിവേകം വേണം. പരിണാമപരമായ വ്യക്തിവ്യത്യസ്തതയല്ലാതെ, (അത് എല്ലാ ജീവജാലങ്ങളിലുമുള്ളതാണല്ലോ) മറ്റൊരാളെ അപേക്ഷിച്ച് എനിക്ക് പ്രത്യേകിച്ച് ബഹുമാന്യത...



ഗീതാദര്‍ശനം - 569

ദൈവാസുര സമ്പദ്‌വിഭാഗയോഗം മാലിന്യക്കൂമ്പാരത്തിലെ കൃമികള്‍, മാലിന്യം തിന്നു തീരുമ്പോഴോ അതിനു മുമ്പുതന്നെയോ, പരസ്​പരം ഭക്ഷിക്കുന്നു. അവസാനം, തടിച്ചു കൊഴുത്ത ഒരു കൃമി ശേഷിക്കുന്നു. പക്ഷേ, തിന്നാന്‍ ഒന്നുമില്ലാത്തതിനാല്‍ അതും വൈകാതെ ചത്തുപോകുന്നു. മാര്‍ക്കറ്റിന്റെയും...



ഗീതാദര്‍ശനം - 568

ദൈവാസുര സമ്പദ്‌വിഭാഗയോഗം ഇദമദ്യ മയാ ലബ്ധം ഇമം പ്രാപ്‌സ്യേ മനോരഥം ഇദമസ്തീദമപി മേ ഭവിഷ്യതി പുനര്‍ധനം ഇതാ ഞാന്‍ ഇന്ന് ഇത് നേടി, ഇനി ഞാന്‍ നാളെ ഇന്ന ആഗ്രഹം നിറവേറ്റും, എനിക്ക് (ഇപ്പോള്‍) ഇത്രയൊക്കെ ആസ്തി ഉണ്ട്, ഇനിയും ഇന്നയിന്ന സമ്പത്തുകള്‍ വന്നുചേരും. 'പത്തു കിട്ടിയാല്‍...



ഗീതാദര്‍ശനം - 567

ദൈവാസുര സമ്പദ്‌വിഭാഗയോഗം സുരക്ഷിതത്വത്തിനായുള്ള ചിന്ത ആകുലമാകുമ്പോള്‍ മനോരോഗകാരണമായ ഉത്കണ്ഠയായി പരിണമിക്കുന്നു. ഇതില്‍നിന്ന് കരകയറാന്‍ മാര്‍ഗമായി കണ്ടെത്തുന്നത്, രക്ഷയുടെ പര്യായമെന്നു കരുതപ്പെടുന്ന പണം സ്വരൂപിക്കലാണ്. അത് ധാരാളമായും പെട്ടെന്നും സാധിക്കാന്‍...






( Page 10 of 46 )






MathrubhumiMatrimonial