githadharsanam
ഗീതാദര്‍ശനം - 712

മോക്ഷ സംന്യാസയോഗം സര്‍വഗുഹ്യതമം ഭൂയഃ ശൃണു മേ പരമം വചഃ ഇഷ്‌ടോശസി മേ ദൃഢമിതി തതോ വക്ഷ്യാമി തേ ഹിതം അത്യന്തം രഹസ്യമായ എന്റെ പരമോത്തമവാക്യം വീണ്ടും കേട്ടോളൂ. നീ എനിക്ക് അതീവ പ്രിയനാകുന്നു. അതിനാല്‍ നിന്റെ നന്മയ്ക്കായി പറയുകയാണ്. ഇനി ഉപദേശിക്കാന്‍...



ഗീതാദര്‍ശനം - 711

മോക്ഷസംന്യാസയോഗം രഹസ്യങ്ങളില്‍ വെച്ച് രഹസ്യമാണ് ഈ അറിവെന്നതാണ് രണ്ടാമത്തെ പ്രസ്താവം. എല്ലാ അറിവും അത് കൈവരുവോളം രഹസ്യമാണല്ലൊ. ഉദാഹരണത്തിന്, കാഴ്ച കിട്ടുവോളം വെളിച്ചം രഹസ്യം. ഇതിനേക്കാള്‍ ആഴത്തിലുള്ള രഹസ്യമാണ് ബുദ്ധികൊണ്ടു നേടാവുന്ന അറിവ്. ഐന്‍സ്റ്റൈന്റെ സാപേക്ഷതാവാദം...



ഗീതാദര്‍ശനം - 710

മോക്ഷ സംന്യാസയോഗം അതിനെ പരമാശ്രയമായി ശരിയായി അറിയുകയും 'ഞാന്‍' എന്ന എല്ലാ ധാരണയും ക്രമേണ ഒഴിവാക്കി പരമമായ ഭക്തിയോടെ അതുമായി താദാത്മ്യം പ്രാപിക്കാന്‍ എല്ലാ കഴിവുകളും ഉപയോഗിക്കുകയുമാണല്ലോ വേണ്ടത്. പൂര്‍ണമായ ആ സ്വാതന്ത്ര്യവും നിത്യതയും ശക്തിയും സൗന്ദര്യവും ആനന്ദവും...



ഗീതാദര്‍ശനം - 709

മോക്ഷ സംന്യാസയോഗം പരിഭ്രമിച്ച് ചുറ്റിക്കൊണ്ടിരിക്കുമ്പോള്‍ ശരീരസംഘാതത്തിലെ അഹംബോധം അല്ലെങ്കില്‍ അഹംകരണം പരാപ്രകൃതിയിലെ വൈരുധ്യാത്മകതയില്‍ (മായയില്‍) തന്നെ ഇരിക്കുന്നു. പരിഭ്രമം തിരിച്ചറിഞ്ഞ് പുരോഗമിച്ചാല്‍ ഇതേ അഹംബോധം, വേറിട്ടുനില്‍ക്കുന്ന വാസനകളെ അലിയിച്ച്...



ഗീതാദര്‍ശനം - 708

മോക്ഷസംന്യാസയോഗം ഈശ്വരന്റെയും അക്ഷരപ്രകൃതിയുടെയും സംയോഗത്താലാണ് ക്ഷേത്രങ്ങള്‍ ഉണ്ടാകുന്നത്. ശരീരസംഘാതം നിലനില്‍ക്കുന്നത് അക്ഷരം എന്ന അവ്യക്തമാധ്യമത്തിലാണ്, ജീവത്താകുന്നത് ആ മാധ്യമത്തിന്റെ വൈരുധ്യാത്മകതയെ (മായയെ) അടിസ്ഥാനപ്പെടുത്തിയാണ്. ശരീരസംഘാതത്തിന്റെ...



ഗീതാദര്‍ശനം - 707

മോക്ഷ സംന്യാസയോഗം കര്‍മബന്ധനത്തിന്റെ കുരുക്കഴിക്കാനുള്ള വഴി എല്ലാ സ്വാഭാവികകര്‍മങ്ങളും ഈശ്വരാര്‍പ്പണമായി ചെയ്യുകയാണെന്നിരിക്കെ, ഈശ്വരനെ കണ്ടുകിട്ടിയിട്ടു വേണ്ടേ അര്‍പ്പിക്കാന്‍? എവിടെയാണ് എളുപ്പത്തില്‍ കണ്ടുകിട്ടുക? ഈശ്വരഃ സര്‍വഭൂതാനാം ഹൃദ്ദേശേശര്‍ജുന...



ഗീതാദര്‍ശനം - 706

മോക്ഷ സംന്യാസയോഗം അല്ലയോ കുന്തീപുത്രാ, നിന്റെ സ്വഭാവത്തില്‍നിന്നു ജനിച്ച സ്വന്തം കര്‍മത്താല്‍ ബന്ധിക്കപ്പെട്ടിരിക്കുന്ന നീ സ്വസ്വഭാവം തിരിച്ചറിയായ്ക മൂലം ആ കര്‍മംചെയ്യാന്‍ വൈമുഖ്യം കാണിച്ചാല്‍, പിന്നീട് നീ അതേ കര്‍മം ഗത്യന്തരമില്ലാതെ ചെയ്യേണ്ടതായിവരും. ചരാചരങ്ങളില്‍...



ഗീതാദര്‍ശനം - 705

മോക്ഷസംന്യാസയോഗം യദഹങ്കാരമാശ്രിത്യ ന യോത്സ്യ ഇതി മന്യസേ മിഥൈ്യഷ വ്യവസായസ്‌തേ പ്രകൃതിസ്ത്വാം നിയോക്ഷ്യതി അഹങ്കാരത്തെ (കര്‍ത്തൃത്വാഭിമാനത്തെ) ആശ്രയിച്ച് നീ ''ഞാന്‍ യുദ്ധം ചെയ്യില്ല'' എന്നു വിചാരിക്കുന്നെങ്കില്‍ നിന്റെ ആ തീരുമാനം നടപ്പില്ലാത്തതാണ്....



ഗീതാദര്‍ശനം - 704

മോക്ഷ സംന്യാസയോഗം മച്ചിത്തഃ സര്‍വദുര്‍ഗാണി മത്പ്രസാദാത് തരിഷ്യസി അഥ ചേത് ത്വമഹങ്കാരാത് ന ശ്രോഷ്യസി വിനങ്ക്ഷ്യസി നിരന്തരം എന്നെ ധ്യാനിക്കുന്ന നീ എന്റെ പ്രസാദത്തിന് പാത്രമാകുന്നതോടെ എല്ലാ കോട്ടകളെയും (തടസ്സങ്ങളെയും) അനായാസം മറികടക്കും. എന്നാല്‍,...



ഗീതാദര്‍ശനം - 703

മോക്ഷ സംന്യാസയോഗം അറിവ് വിജ്ഞാനമാകണം. അതായത്, കര്‍മം ചെയ്യുമ്പോള്‍ സ്വാഭാവികമായി ഉള്ളില്‍നിന്നുവരണം. അതിന് ഭക്തിയും പുനര്‍വായനയും മനനവും കര്‍മയോഗമെന്ന പരിശീലനവും വേണം. അവനവനുതന്നെ അറിയാം, എത്ര മുന്നേറി എന്ന്. വിവേകി എത്ര ക്ലേശകരമായ കര്‍മം ചെയ്യുമ്പോഴും ഈശ്വരവിചാരം...



ഗീതാദര്‍ശനം - 702

മോക്ഷസംന്യാസയോഗം ശരണാര്‍ഥിക്ക് ഈശ്വരതാത്പര്യം എന്ന ഒന്നില്‍നിന്നല്ലാതെ മറ്റേതെങ്കിലും സംഹിതയില്‍നിന്നു പുറപ്പെടുന്ന വിധികള്‍ ബാധകമല്ല. കാരണം, അവനവന്റെ ഹൃദയം തുറന്നുള്ള അന്വേഷണം അവനവന്‍തന്നെ നടത്തേണ്ടതാണ്. വേറെ ഒരു സംഹിതപ്രകാരമൊ വേറൊരാള്‍ പറഞ്ഞതുപോലെയൊ അല്ല...



ഗീതാദര്‍ശനം - 701

മോക്ഷ സംന്യാസയോഗം ഇത്രയും പറഞ്ഞുകേള്‍ക്കുമ്പോള്‍ ഈ മഹാകാര്യം സാധാരണക്കാരായ മനുഷ്യര്‍ക്ക് ആശിക്കാവുന്നതിനപ്പുറമല്ലേ എന്നു വീണ്ടും തോന്നുന്നെങ്കില്‍ ആ ശങ്ക വേണ്ട, ഇത് തീര്‍ച്ചയായും സാധിക്കും. എങ്ങനെ എന്ന് ഇനിയുള്ളശ്ലോകങ്ങളില്‍ പറയുന്നു. സര്‍വകര്‍മാണ്യപി സദാ...



ഗീതാദര്‍ശനം - 700

മോക്ഷ സംന്യാസയോഗം ഈശ്വരനെ ചില തലങ്ങള്‍ക്കുമപ്പുറം കാര്യകാരണവിവേചനത്തിനുള്ള 'ബുദ്ധി'കൊണ്ട് അറിയാനാവില്ല. ഉദാഹരണത്തിന്, ഒരു റോസാച്ചെടിയുടെ ജീവന്‍ പ്രപഞ്ചജീവനും ചെടി അക്ഷരവും പുഷ്പം മനുഷ്യനുമാണെന്ന് സങ്കല്പിക്കുക. ഇതിനെ ആസ്​പദമാക്കിയുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങള്‍...



ഗീതാദര്‍ശനം - 699

മോക്ഷസംന്യാസയോഗം ആ പ്രസന്നതയ്ക്ക് ഇച്ഛകളോ ഇച്ഛാഭംഗങ്ങളോ ഒരു പോറലും ഏല്പിക്കില്ല. കാരണം, പുറമെനിന്നുവരുന്ന എല്ലാ സന്തോഷങ്ങളും എല്ലാമായ പരമാത്മാവിന്റെതു തന്നെയും അതുകൊണ്ട് പരമാത്മാവില്‍നിന്നുമാത്രം വരുന്നതുമാണ്. 'ഉറയ്ക്കാത്ത' ബുദ്ധി അത് മറ്റു വസ്തുക്കളില്‍ തെറ്റായി...



ഗീതാദര്‍ശനം - 698

മോക്ഷ സംന്യാസയോഗം ഭൗതികജീവിതത്തില്‍ എന്തു നഷ്ടപ്പെട്ടാലും പിന്നെ ഒരു തിരിച്ചുവരവ് ഇല്ല. ഈ വിധം പുരോഗമിച്ച് അറിവ് തികയുമ്പോള്‍ ആനന്ദാനുഭൂതിയും പരമമായ അവസ്ഥയിലെത്തുന്നു. അപ്പോഴാണ്, താന്‍ ഉള്ളിലനുഭവിക്കുന്ന ആനന്ദബോധം ജഗത്താകെ നിറഞ്ഞിരിക്കുന്ന അനന്തസത്തയാണ് എന്ന്...



ഗീതാദര്‍ശനം - 697

മോക്ഷ സംന്യാസയോഗം കാമക്രോധാദികള്‍ അഹങ്കാരത്തിന്റെ കൂട്ടുകാരാണ്. ''ഞാന്‍ ചെയ്യുന്നു'' എന്ന ഭാവമാണ് അഹങ്കാരം. അതിന്റെ പ്രകടനമാണ് ബലപ്രയോഗം. യോഗ്യനാണ് എന്ന് നാലാളെ അറിയിക്കാനുള്ള വെമ്പലാണ് ദര്‍പ്പം. ഇതെല്ലാം ഉപയോഗിച്ച് അന്യന്റേത് തന്റേതാക്കലാണ് പരിഗ്രഹം. എല്ലാ ക്ഷോഭങ്ങളും...






( Page 2 of 46 )






MathrubhumiMatrimonial