githadharsanam
ഗീതാദര്‍ശനം - 648

മോക്ഷ സംന്യാസയോഗം അനുബന്ധം ക്ഷയം ഹിംസാം അനവേക്ഷ്യ ച പൗരുഷം മോഹാദാരഭ്യതേ കര്‍മ യത്തത് താമസമുച്യതേ ഭാവി എന്തെന്നൊ, കഷ്ടനഷ്ടങ്ങള്‍ എത്രയെന്നൊ, പരദ്രോഹം എന്തുമാത്രം വരുമെന്നൊ, നിറവേറ്റാനുള്ള ശേഷി തനിക്കുണ്ടൊ എന്നൊ (ഒന്നും) നോക്കാതെ ഏതു കര്‍മമാണൊ പിഴച്ച ധാരണകള്‍...



ഗീതാദര്‍ശനം - 647

മോക്ഷ സംന്യാസയോഗം രാജസമായ അറിവിന്റെ ഫലമാണ് രാജസമായ കര്‍മം. പ്രപഞ്ചത്തിന്റെ ഏകമായ അധിഷ്ഠാനം അറിയായ്കയാണ് രാജസജ്ഞാനത്തിലെ പ്രാഥമികദോഷം. വിഭാഗീയതകളുടെ അടിസ്ഥാനത്തിലാവും അപ്പോള്‍ പ്രവൃത്തി. എനിക്കോ എന്റെ ആളുകള്‍ക്കോ മാത്രം സുഖം ഉണ്ടാകണമെന്നു നിശ്ചയിക്കുന്നു. ഞാന്‍...



ഗീതാദര്‍ശനം - 646

മോക്ഷ സംന്യാസയോഗം നിയതം സംഗരഹിതം അരാഗദ്വേഷതഃ കൃതം അഫലപ്രേപ്‌സുനാ കര്‍മ യത് തത് സാത്വികമുച്യതേ ചെയ്യേണ്ടതെന്ന് (പക്വമായ അറിവിന്റെ വെളിച്ചത്തില്‍) നിശ്ചയമുള്ളതും താന്‍ ചെയ്യുന്നു എന്ന തോന്നലേ ഇല്ലാതെ അനുഷ്ഠിക്കപ്പെടുന്നതും ഫലേച്ഛ കൈവെടിഞ്ഞവനാല്‍ രാഗമൊ ദ്വേഷമൊ...



ഗീതാദര്‍ശനം - 645

മോക്ഷസംന്യാസയോഗം ചുരുക്കിപ്പറഞ്ഞാല്‍, ഞാന്‍ പിടിച്ച മുയലിന് രണ്ടു കൊമ്പുണ്ട് എന്ന നിലപാടാണ് ഈ അറിവിന്റെ ലക്ഷണം. ഭൂമിയിലെ എല്ലാ വഴക്കുകള്‍ക്കും വക്കാണങ്ങള്‍ക്കും മനുഷ്യനിര്‍മിത ദുരന്തങ്ങള്‍ക്കും കാരണം ഈ നിലപാടാണല്ലോ. യത് തു കൃസ്‌നവദേകസ്മിന്‍ കാര്യേ സക്തമഹൈതുകം...



ഗീതാദര്‍ശനം - 644

മോക്ഷ സംന്യാസയോഗം ആധുനികലോകത്തെ നയിക്കുന്ന മിക്ക അറിവുകളും ഇത്തരമാണ്. മറ്റുള്ള ആര്‍ക്കും ഇല്ലാത്തത് എനിക്കുണ്ടാകുന്നതാണ് സന്തോഷം, അന്യരെ വേദനിപ്പിക്കുന്നതാണ് രസം, മോഹങ്ങളുടെ പിന്നാലെ എല്ലാം മറന്നുള്ള ഓട്ടമാണ് നേട്ടത്തിനാസ്​പദം, അന്യായമായി പണമുണ്ടാക്കലാണ് അഭിവൃദ്ധി......



ഗീതാദര്‍ശനം - 643

മോക്ഷ സംന്യാസയോഗം വിഭാഗീയതകളാണ് ഭൂമിയില്‍ നരകം സൃഷ്ടിക്കുന്നത്. രാജസബുദ്ധിക്ക് അടിമപ്പെട്ട് ഞാന്‍ ലോകം നന്നാക്കാനിറങ്ങിയതാണ് എന്ന് ധരിച്ചുകൊണ്ട്, തര്‍ക്കങ്ങളിലും പഴിചാരലിലും യുദ്ധങ്ങളിലും വരെ അഹങ്കാരത്തോടെ ചെന്നു ചാടുന്നു. (നന്മയുടെ പേരിലുള്ള തെറ്റായ ധാരണകളാണ്...



ഗീതാദര്‍ശനം - 642

മോക്ഷ സംന്യാസയോഗം സര്‍വ്വഭൂതേഷു യേനൈകം ഭാവമവ്യയമീക്ഷതേ അവിഭക്തം വിഭക്തേഷു തത്ജ്ഞാനം വിദ്ധി സാത്വികം വെവ്വേറെയാക്കപ്പെട്ടപോലെ കാണപ്പെടുന്ന ചരാചരങ്ങളിലെല്ലാം, വിഭജിക്കപ്പെടാത്തതും നാശമില്ലാത്തതുമായ ഒരേ സാന്നിധ്യത്തെ ദര്‍ശിക്കുന്ന ജ്ഞാനം ഏതൊ അത് സാത്വികമെന്ന്...



ഗീതാദര്‍ശനം - 641

മോക്ഷ സംന്യാസയോഗം ജ്ഞാനം കര്‍മ ച കര്‍ത്താ ച ത്രിധൈവ ഗുണഭേദതഃ പ്രോച്യതേ ഗുണസംഖ്യാനേ യഥാവച്ഛൃണു താന്യപി അറിവും കര്‍മവും കര്‍ത്താവും (സത്വരജസ്തമോ)ഗുണഭേദം അനുസരിച്ച് മുമ്മൂന്നു പ്രകാരമുണ്ടെന്ന് ഗുണവിവേചനശാസ്ത്രത്തില്‍ പ്രതിപാദിക്കപ്പെടുന്നു. അവയെപ്പറ്റിക്കൂടി...



ഗീതാദര്‍ശനം - 640

മോക്ഷസംന്യാസയോഗം വിഷമില്ലാത്തതിനെ കണ്ടാലും ഓടുന്നത്, ഈ പാമ്പിനും വിഷമുണ്ടാകാമെന്ന സന്ദേഹത്താലാണ്. ചുരുക്കത്തില്‍, കര്‍മത്തിന്റെ മൂന്നു ചോദനകളില്‍ കര്‍ത്താവൊഴികെ രണ്ടും കര്‍ത്താവിന്റെതന്നെ കാഴ്ചപ്പാടനുസരിച്ച് മാറുന്നവയാണ്. കര്‍ത്താവിന്റെ കാഴ്ചപ്പാട് ശരിയായാലേ...



ഗീതാദര്‍ശനം - 639

മോക്ഷ സംന്യാസയോഗം എല്ലാ ചരാചരങ്ങളുടെയും ഉണ്മ പരമാത്മസ്വരൂപം മാത്രമാണ്. അത് ആരാലെങ്കിലും കൊല്ലപ്പെടുകയോ ആരെയെങ്കിലും കൊല്ലുകയോ ചെയ്യുന്നില്ല. ('നായം ഹന്തി ന ഹന്യതേ' - 2, 19). അതിന് കര്‍മവാസനകളില്ല. നാം പരംപൊരുളിന്റെ തലത്തില്‍ നിലകൊണ്ടു പ്രവര്‍ത്തിക്കുമ്പോഴേ കര്‍മഫലങ്ങളുടെ...



ഗീതാദര്‍ശനം - 638

മോക്ഷസംന്യാസയോഗം യസ്യ നാഹംകൃതോ ഭാവഃ ബുദ്ധിര്‍യസ്യ ന ലിപ്യതേ ഹത്വാപി സ ഇമാന്‍ ലോകാന്‍ ന ഹന്തി ന നിബദ്ധ്യതേ ആര്‍ക്കാണോ 'ഞാനാണ് ചെയ്യുന്ന'തെന്ന അഹങ്കാരഭാവമില്ലാത്തത്, ആരുടെ ബുദ്ധിയാണോ സംഗബദ്ധമാകാതിരിക്കുന്നത്, അവന്‍ ഈ കാണുന്ന (മുഴുവന്‍) ലോകത്തെയും ഹനിച്ചാല്‍പ്പോലും...



ഗീതാദര്‍ശനം - 636

മോക്ഷ സംന്യാസയോഗം ശരീരവാങ്മനോഭിര്‍യത് കര്‍മ പ്രാരഭതേ നരഃ ന്യായം വാ വിപരീതം വാ പഞ്ചൈതേ തസ്യ ഹേതവഃ ശരീരം, വാക്ക്, മനസ്സ് എന്നിവകൊണ്ട് മനുഷ്യന്‍ ഏതു കര്‍മം ചെയ്യാന്‍ തുടങ്ങുമ്പോഴും അത് ധര്‍മമായാലും അധര്‍മമായാലും അതിന് ഈ അഞ്ചും മാത്രമാണ് കാരണങ്ങള്‍. പ്രപഞ്ചത്തിലെ...



ഗീതാദര്‍ശനം - 635

മോക്ഷ സംന്യാസയോഗം ഈ ചലനങ്ങളുടെയെല്ലാം പിന്നില്‍ അധിഷ്ഠാനവും കര്‍ത്താവും കരണങ്ങളും തീര്‍ച്ചയായും ഉണ്ട്. അങ്ങനെയാണ് പ്രപഞ്ചത്തിലെ എല്ലാറ്റിനും ജീവന്‍ ഉണ്ട് എന്ന സത്യം നാം തിരിച്ചറിയുന്നത്. സജീവമല്ലാതെ ഒരു അണുകണംപോലുമില്ല. എല്ലാറ്റിലും കര്‍ത്തൃഭാവവും തീര്‍ച്ചയായും...



ഗീതാദര്‍ശനം - 634

മോക്ഷസംന്യാസയോഗം അധിഷ്ഠാനം തഥാ കര്‍ത്താ കരണം ച പൃഥഗ്വിധം വിവിധാശ്ച പൃഥക് ചേഷ്ടാ ദൈവം ചൈവാത്ര പഞ്ചമം (കര്‍മത്തിന് തുടങ്ങാനും തുടരാനും ഒടുങ്ങാനുമുള്ള) അധിഷ്ഠാനം, അതുപോലെ, കര്‍ത്താവ്, (കര്‍മം ചെയ്യാന്‍ കര്‍ത്താവിനാവശ്യമായ) ഉപകരണങ്ങള്‍, വിവിധ തരത്തിലുള്ള ചലനങ്ങള്‍,...



ഗീതാദര്‍ശനം - 633

മോക്ഷ സംന്യാസയോഗം പഞ്ചൈതാനി മഹാബാഹോ കാരണാനി നിബോധ മേ സാംഖ്യേ കൃതാന്തേ പ്രോക്താനി സിദ്ധയേ സര്‍വകര്‍മണാം ഹേ മഹാബാഹുവായ അര്‍ജുനാ, എല്ലാ കര്‍മങ്ങളുടെയും വിജയകരമായ നടത്തിപ്പിന്, കര്‍മപരിസമാപ്തിയെ പരാമര്‍ശിക്കുന്ന അധ്യാത്മശാസ്ത്രത്തില്‍ (സാംഖ്യശാസ്ത്രത്തില്‍)...



ഗീതാദര്‍ശനം - 632

മോക്ഷസംന്യാസയോഗം ഫലേച്ഛാത്യാഗം പൂര്‍ണമായാല്‍ പരമാത്മസ്വരൂപത്തില്‍ നിന്നുകൊണ്ട് വിഹിതകര്‍മങ്ങള്‍ അവ്യയമായ ആനന്ദത്തോടെ ചെയ്തുതീര്‍ക്കാന്‍ കഴിയുന്നു. പിന്നെ ഭൗതികലോകത്തുള്ള ഇഷ്ടവും അനിഷ്ടവുമായ ഫലങ്ങള്‍ക്ക് എന്ത് പ്രസക്തി? അതിനാലാണ് കര്‍മങ്ങള്‍ക്ക് പിന്നെ ഫലമില്ല...






( Page 6 of 46 )






MathrubhumiMatrimonial