vallarpadam head
കപ്പലേറി വികസനം
കേരള വികസനത്തിന്റെ ഭാവിചരിത്രം കുറിക്കുവാന്‍ വല്ലാര്‍പാടം സജ്ജമായിക്കഴിഞ്ഞു. ലോകത്തിലെ ഏറ്റവും മനോഹരമായ കണ്ടെയ്‌നര്‍ ടെര്‍മിനലുകളിലൊന്നാണ് വെള്ളിയാഴ്ച പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കുന്നത്. ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ടെര്‍മിനലായ വല്ലാര്‍പാടം, കയറ്റിറക്കുമതി വാണിജ്യത്തിന്റെ സുപ്രധാനകേന്ദ്രമായി മാറും. 14000 കണ്ടെയ്‌നറുകള്‍വരെ കയറ്റാന്‍ ശേഷിയുള്ള മദര്‍ഷിപ്പുകള്‍ ഇവിടെ എത്തുന്നതോടെ കയറ്റിറക്കുമതി നിരക്കുകള്‍ ഗണ്യമായി കുറയും. ഒരു കണ്ടെയ്‌നറില്‍ 180 മുതല്‍ 300 ഡോളര്‍ വരെ ലാഭമുണ്ടാകും. ഒപ്പം ചരക്കുകള്‍ കയറ്റി അയയ്ക്കുന്നതില്‍ രണ്ടാഴ്ച വരെ സമയലാഭമുണ്ടാകും. നിലവില്‍ കൊളംബോ, സിംഗപ്പൂര്‍, ദുബായ് തുറമുഖങ്ങളിലടുക്കുന്ന മദര്‍ഷിപ്പുകളിലേക്ക് ചെറുകപ്പലുകളില്‍ ഇന്ത്യന്‍ കണ്ടെയ്‌നറുകള്‍ എത്തിക്കുകയാണ് ചെയ്തിരുന്നത്. ഇതില്‍ 60 ശതമാനം കൊളംബോ വഴിയും 30 ശതമാനം സിംഗപ്പൂര്‍ വഴിയും 10 ശതമാനം ദുബായ് വഴിയുമായിരുന്നു...
Read more...



തുറക്കുന്നത് വമ്പിച്ച തൊഴിലവസരങ്ങള്‍

വല്ലാര്‍പാടം ട്രാന്‍ഷിപ്പ്‌മെന്റ് ടെര്‍മിനല്‍ പ്രവര്‍ത്തനക്ഷമാമാകുന്നതോട് കൂടി മെട്രോ നഗരത്തിലേക്കുള്ള കൊച്ചിയുടെ പുരോഗമനം ത്വരിത ഗതിയിലാവും. അറബിക്കടലിന്റെ റാണിക്ക് ആഗോള ഭൂപടത്തില്‍ ഒരു പുതിയ സ്ഥാനവും കൈവരിക്കാനാകും. രാജ്യത്തിലെ പ്രധാന കണ്ടെയ്‌നര്‍ ടെര്‍മിനലായി...



ബിഗ് കൊച്ചി

കൊച്ചിയില്‍ തുറമുഖാധിഷ്ഠിത മേഖലയില്‍ 20,000 കോടിയുടെ നിക്ഷേപം കൊച്ചി കുതിപ്പിനൊരുങ്ങുകയാണ്; ആരും കൊതിക്കുന്ന ഒരു സ്വപ്‌നനഗരമായി മാറാന്‍. ചരിത്രകാലം മുതല്‍ തുറമുഖാധിഷ്ഠിതമായിരുന്നു കൊച്ചിയുടെ വികസനം. അതേ തുറമുഖം കേന്ദ്രീകരിച്ച് കൊച്ചി പുതിയൊരു ട്രാക്കിലേക്ക് കടക്കുകയാണ്;...



പ്രതിസന്ധികള്‍ ഊര്‍ജമായി; പ്രതീക്ഷകള്‍ സഫലമായി

പ്രതിസന്ധിയുടെ പെരുങ്കടലിലായിരുന്ന വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പദ്ധതിയെ യാഥാര്‍ഥ്യത്തിന്റെ തീരത്തെത്തിച്ചത് തുറമുഖ ട്രസ്റ്റ് ചെയര്‍മാന്‍ എന്‍. രാമചന്ദ്രനാണ്. അസം കേഡറിലെ ഐപിഎസുകാരന്‍ തുറമുഖ ട്രസ്റ്റ് ചെയര്‍മാനായി വന്നപ്പോള്‍ പലരും നെറ്റി ചുളിച്ചിരുന്നു....



കെ.കെ.കൃഷ്ണദാസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡിപി വേള്‍ഡ് കൊച്ചി ഡിപി വേള്‍ഡ് കൊച്ചിയുടെ ചീഫ് എക്‌സിക്യൂട്ടീവാണ് പാലക്കാട് ജില്ലയിലെ പട്ടാമ്പി കൂറ്റനാട് സ്വദേശിയായ കെ.കെ. കൃഷ്ണദാസ്. ബ്രിട്ടീഷ് കമ്പനിയായ പി ആന്‍ഡ് ഒ പോര്‍ട്‌സിലും പി ആന്‍ഡ് ഒ ലൈനറിലും പ്രവര്‍ത്തിച്ച...



ഒരു കപ്പല്‍ തുറമുഖത്ത് വന്ന് ചരക്ക് ഇറക്കി മടങ്ങിപ്പോകുന്നതിന് തുറമുഖത്ത് പാലിക്കേണ്ടതായ ഒരുപാട് നടപടിക്രമങ്ങളുണ്ട്. ചരക്ക് കയറ്റുന്നതിനും ഈ നടപടിക്രമങ്ങള്‍ ബാധകമാണ്. ചരക്കുകള്‍ കയറ്റിറക്കുമതി നടത്തുന്ന വ്യവസായ സമൂഹം ഈ നടപടിക്രമങ്ങള്‍ പാലിക്കുവാന്‍ ബാധ്യസ്ഥരാണ്....



കടമ്പകള്‍ ബാക്കി

കൊച്ചി: വല്ലാര്‍പാടം ഉദ്ഘാടനം കഴിഞ്ഞാലും അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്‍റ് ടെര്‍മിനലായി മാറാന്‍ ഇനിയും കടമ്പകള്‍ കടക്കണം. പദ്ധതി അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ ബാക്കിയുണ്ട്. പൂര്‍ത്തിയാകാത്ത ബര്‍ത്ത് 600 മീറ്റര്‍ ബര്‍ത്ത് ഉദ്ഘാടനത്തിനു...



നേട്ടം വ്യവസായ മേഖലയ്ക്ക്‌

കൊച്ചി ഇനി സാധാരണ തുറമുഖമല്ല. കൂറ്റന്‍ മദര്‍ഷിപ്പുകള്‍ക്ക് (മെയിന്‍ ലൈന്‍ വെസ്സല്‍) അനായാസം കടന്നുവരാന്‍ കഴിയുന്ന ഇന്ത്യയിലെ ആദ്യത്തെ തുറമുഖമായി കൊച്ചി മാറുകയാണ്. ഡ്രഡ്ജിങ് പൂര്‍ത്തിയാകുമ്പോള്‍ 12,500 ടി.ഇ.യു. കണ്ടെയ്‌നറുകള്‍ കയറ്റാവുന്ന ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലായ...



ഓര്‍മ്മകളെ പ്രണയിച്ച് ഈ വികസന തുരുത്ത്‌

രക്തധമനി പോലെ നീളുന്ന ഗോശ്രീ പാലങ്ങളും അഴകിന്റെ നീല മേലാപ്പിട്ട റെയില്‍പ്പാതകളും പിന്നിട്ട് ഉള്ളിലേക്കെത്തിയാല്‍ വല്ലാര്‍പാടത്തിന് ഇപ്പോഴും തനി നാടന്‍ മട്ടാണ്. ' ഡൈമണ്‍ കട്ടും ' വഞ്ചിയും ഒരണ ബോട്ട് യാത്രയുമെല്ലാം ഗൃഹാതുരതയോടെ മനസ്സില്‍ സൂക്ഷിക്കുന്ന നാട്. നഗരവുമായി...



മാരിടൈം ഭൂപടത്തില്‍ കൊച്ചി പ്രധാനകേന്ദ്രമാകും

ന്യൂഡല്‍ഹി: വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ അന്താരാഷ്ട്ര മാരിടൈം ഭൂപടത്തില്‍ കൊച്ചി സുപ്രധാന തുറമുഖമായി മാറുമെന്ന് പദ്ധതി യാഥാര്‍ഥ്യമാക്കുന്നതില്‍ സുപ്രധാനപങ്ക് വഹിച്ചവരില്‍ ഒരാളായ, മലയാളിയായ കേന്ദ്ര ഷിപ്പിങ് സെക്രട്ടറി...



ഒരുവര്‍ഷത്തിനകം എല്‍എന്‍ജി ടെര്‍മിനലും സജ്ജമാകും

കാച്ചിയില്‍ അടിസ്ഥാനസൗകര്യ പദ്ധതികളുടെ ഉദ്ഘാടനം പരമ്പരപോലെ നടക്കാനിരിക്കുകയാണ്. മുന്‍വര്‍ഷങ്ങളില്‍ നടത്തിയ നിക്ഷേപത്തിന്റെ വിളവെടുപ്പ്, അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്‍റ് ടെര്‍മിനലിന് പിന്നാലെ അടുത്ത മാര്‍ച്ചോടെ എല്‍എന്‍ജി ടെര്‍മിനലും സജ്ജമാവും....



റോ-റോ റെഡി

കൊച്ചി: വല്ലാര്‍പാടത്ത് നിന്നും ഐലന്‍ഡിലേക്ക് കൂറ്റന്‍ ബാര്‍ജുകളില്‍ കണ്ടെയ്‌നറുകള്‍ കൊണ്ടുപോകാനുള്ള സംവിധാനമാണ് റോ-റോ. റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി കണ്ടെയ്‌നറുമായി വരുന്ന ട്രക്കുകള്‍ക്ക് ഐലന്‍ഡില്‍ നിന്നും വല്ലാര്‍പാടത്തേക്കും തിരിച്ചും പോകാന്‍ കഴിയും....



വികസനത്തിന് വഴിതുറന്ന് കണ്ടെയ്‌നര്‍ റോഡ്‌

കൊച്ചി: വല്ലാര്‍പാടം പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച കണ്ടെയ്‌നര്‍ റോഡ് കൊച്ചിയുടെ സമഗ്ര വികസനത്തിന് വഴിതുറക്കും. വല്ലാര്‍പാടത്തുനിന്നും മുളവുകാട്, മൂലമ്പിള്ളി, കോതാട്, ചേരാനെല്ലൂര്‍, ഏലൂര്‍വഴി കളമശ്ശേരിക്കാണ് റോഡ് നിര്‍മിച്ചിരിക്കുന്നത്. 17.2 കിലോ മീറ്റര്‍ റോഡില്‍...



വിസ്മയക്കാഴ്ചയായി വല്ലാര്‍പാടം റെയില്‍പ്പാത

കൊച്ചി: പുഴയിലുയര്‍ത്തിയ തൂണുകളിലൂടെ വളഞ്ഞ് തിരിഞ്ഞ് അനന്തതയിലേക്ക് നീണ്ടുപോകുന്ന റെയില്‍പ്പാത... വല്ലാര്‍പാടം പദ്ധതിയുടെ ഭാഗമായി ഇടപ്പള്ളിയിലേക്ക് നിര്‍മ്മിച്ച റെയില്‍പ്പാത ഒറ്റനോട്ടത്തില്‍ തന്നെ മനംകവരും 8.86കിലോമീറ്റര്‍ വരുന്ന പാതയില്‍ 4.62കിലോമീറ്റര്‍ പുഴയ്ക്കുമുകളിലൂടെ...






( Page 1 of 1 )






MathrubhumiMatrimonial