Home>Diseases>Breast Cancer
FONT SIZE:AA

ചികിത്സ

സ്തനാര്‍ബുദ ചികിത്സയുടെ ഏറ്റവും പ്രധാനപ്പെട്ടവശം, സ്ത നാര്‍ബുദത്തെ ആദ്യഘട്ടത്തില്‍ തന്നെ കണ്ടെത്തുകയെന്നതാണ്. ഏതു സ്തനമുഴയും സ്തനാര്‍ബുദമാണെന്ന് കരുതി ചികിത്സയ്‌ക്കൊരുങ്ങുക; സ്തനമുഴ അര്‍ബുദജന്യമല്ലെന്ന് തീര്‍പ്പാകുന്നതുവരെ - ഇതാണ് ചികിത്സയെ നയിക്കുന്ന മുദ്രാവാക്യം.
രോഗം ബാധിച്ച ഭാഗമോ സ്തനം മുഴുവന്‍ തന്നെയോ മുറിച്ചുമാറ്റുകയെന്നതാണ് അടിസ്ഥാന ശസ്ത്രക്രിയാതത്ത്വം. സ്തനങ്ങളുമായി ബന്ധപ്പെട്ട കക്ഷത്തിലെ ഗ്രന്ഥികള്‍ കൂടി നീക്കം ചെയ്യുന്നുവെന്നതാണ് ചികിത്സയുടെ കാതല്‍. എന്നാല്‍, ഈ രണ്ടാംപാദമില്ലാതെയും സ്തനങ്ങള്‍ നീക്കംചെയ്യാറുണ്ട്.
സ്തനം നീക്കംചെയ്യാതെ, അര്‍ബുദകലകളെ മാത്രം സമൂലം പറിച്ചുമാറ്റുന്ന രീതിയുമുണ്ട്.

ഗര്‍ഭിണികളിലെ സ്തനാര്‍ബുദം

ഗര്‍ഭിണികളെ ബാധിക്കുന്ന, ഏറ്റവും സാധാരണമായ അര്‍ബുദമാണ് സ്തനാര്‍ബുദം. ശരാശരി പ്രായം 32-38 വയസ്സിനിടെയാണ്. ഗര്‍ഭിണികളിലും മുലയൂട്ടുന്നവരിലും സ്തനാര്‍ബുദം കണ്ടെത്തുക ഏറെദുഷ്‌കരമാണ്. ഗര്‍ഭിണികളിലും സ്തനാര്‍ബുദം വരുത്തുന്ന പ്രയാസങ്ങള്‍ ഏറെവ്യത്യസ്തമല്ല. അതുപോലെത്തന്നെയാണ് ചികിത്സാമുറകളും. ഗര്‍ഭം അലസിപ്പിക്കല്‍, പ്രസവം നേരത്തെയാക്കല്‍ ഇവയൊന്നും ചികിത്സാഫലങ്ങളെ ഗുണപരമായി ബാധിക്കുന്നതേയില്ല. റേഡിയേഷന്‍ ചികിത്സ കഴിവതും പ്രസവശേഷമേ അനുവര്‍ത്തിക്കാവൂ. അര്‍ബുദത്തിനെതിരെയുള്ള കഠിന ഔഷധങ്ങളും ഗര്‍ഭിണികളില്‍ പ്രയോഗിക്കാറില്ല.




Tags- Breast cancer
Loading