githadharsanam
ഗീതാദര്‍ശനം - 56

സാംഖ്യയോഗം ദുഃഖേഷ്വനുദ്വിഗ്‌ന മനാഃ സുഖേഷു വിഗതസ്​പൃഹഃ വീതരാഗഭയക്രോധഃ സ്ഥിതധീര്‍ മുനിരുച്യതേ ദുഃഖത്തില്‍ ക്ഷോഭിക്കാത്തതും സുഖങ്ങളില്‍ കൊതിയില്ലാത്തതുമായ മനസ്സോടുകൂടിയവനായും കാമക്രോധങ്ങളെ അതിജീവിച്ചവനായും ഇരിക്കുന്ന മുനിയെ സ്ഥിതപ്രജ്ഞന്‍ എന്നു പറയുന്നു....



ഗീതാദര്‍ശനം - 55

സാംഖ്യയോഗം തുടര്‍ന്ന്, 'യോഗി'യുടെ ലക്ഷണങ്ങള്‍ (അനുകരണീയചര്യകളായി) വിവരിക്കുന്നു. അര്‍ജുന ഉവാച: സ്ഥിതപ്രജ്ഞസ്യ കാ ഭാഷാ സമാധിസ്ഥസ്യ കേശവ സ്ഥിതധീഃ കിം പ്രഭാഷേത കിമാസീത വ്രജേത കിം? അര്‍ജുനന്‍ പറഞ്ഞു: അല്ലയോ കേശവ, (സ്വാഭാവികമായ) സമനിലയില്‍ സ്ഥിതിചെയ്യുന്നവനും...



ഗീതാദര്‍ശനം - 54

സാംഖ്യയോഗം യദാ തേ മോഹകലിലം ബുദ്ധിര്‍വ്യതിതരിഷ്യതി തദാ ഗന്താസി നിര്‍വേദം ശ്രോതവ്യസ്യ ശ്രുതസ്യ ച നിന്റെ ബുദ്ധി അജ്ഞാനദോഷത്തെ കടന്നുകഴിഞ്ഞാല്‍, കേള്‍ക്കേണ്ടുന്ന വേദാര്‍ഥത്തിലും കേട്ടുകഴിഞ്ഞ വേദാര്‍ഥത്തിലും നീ വൈരാഗ്യത്തെ പ്രാപിക്കും. (നിന്നെ സംബന്ധിച്ചിടത്തോളം...



ഗീതാദര്‍ശനം - 53

സാംഖ്യയോഗം ബുദ്ധിയുക്തോ ജഹാതീഹ ഉഭേ സുകൃതദുഷ്‌കൃതേ തസ്മാദ് യോഗായ യുജ്യസ്വ യോഗഃ കര്‍മസു കൗശലം ശുദ്ധമായ ബുദ്ധിയോടെ കര്‍മയോഗം അനുഷ്ഠിക്കുന്നവന്‍ കര്‍മങ്ങളുടെ ഗുണദോഷങ്ങളെ ഈ ജന്മത്തില്‍ത്തന്നെ അതിജീവിക്കുന്നു. അതിനാല്‍ യോഗിയാകാന്‍ പരിശ്രമിക്കുക. യോഗമെന്നത്...



ഗീതാദര്‍ശനം - 52

സാംഖ്യയോഗം യോഗസ്ഥ കുരു കര്‍മാണി സംഗം ത്യക്ത്വാ ധനഞ്ജയ സിദ്ധ്യസിദ്ധ്യോഃ സമോ ഭൂത്വാ സമത്വം യോഗ ഉച്യതേ ഹേ ധനഞ്ജയാ, (കര്‍മഫലവുമായി മനസ്സിനുള്ള) സംഗം ത്യജിച്ച് യോഗസ്ഥനായി കര്‍മം ചെയ്യുക. ഫലം സിദ്ധിക്കട്ടെ, സിദ്ധിക്കാതിരിക്കട്ടെ, രണ്ടിലും സമചിത്തത പാലിക്കുക. ഈ...



ഗീതാദര്‍ശനം - 51

സാംഖ്യയോഗം അതിനാല്‍, കര്‍മണ്യേവാധികാരസേ്ത മാ ഫലേഷു കദാചന മാ കര്‍മലഹേതുര്‍ഭുര്‍- മാ തേ സംഗോ/സ്ത്വകര്‍മണി നിനക്ക് കര്‍മത്തില്‍ മാത്രമേ (തീരുമാനത്തിന്) അധികാരമുള്ളൂ. കര്‍മഫലത്തില്‍ (നിയന്ത്രണാധികാരം) ഒട്ടുമില്ല. കര്‍മഫലത്തിന് നീയാണ് ഹേതു എന്ന വിചാരം പാടില്ല. (ഫലത്തെക്കുറിച്ചുള്ള...



ഗീതാദര്‍ശനം - 50

സാംഖ്യയോഗം ത്രൈഗുണ്യവിഷയാ വേദാ നിസ്‌ത്രൈഗുണ്യോ ഭവാര്‍ജുന നിര്‍ദ്വന്ദ്വോ നിത്യ സത്ത്വസ്ഥോ നിര്യോഗക്ഷേമ ആത്മവാന്‍ ശങ്കരഭാഷ്യം: വേദങ്ങള്‍ ലൗകികവിഷയങ്ങളെ പ്രതിപാദിക്കുന്നവയാകുന്നു. എന്നാല്‍ നീ സംസാരത്തില്‍ (ത്രൈഗുണ്യത്തില്‍)നിന്ന് മോചിച്ചവനായി ഭവിക്കുക....



ഗീതാദര്‍ശനം - 49

യാമിമാം പുഷ്പിതാം വാചം പ്രവദന്ത്യ വിപശ്ചിതഃ വേദവാദരതാഃ പാര്‍ത്ഥ നാന്യദസ്തീതി വാദിനഃ കാമാത്മാനഃ സ്വര്‍ഗപരാ ജന്മകര്‍മഫലപ്രദാം ക്രിയാവിശേഷ ബഹുലാം ഭോഗൈശ്വര്യഗതിം പ്രതി ഭോഗൈശ്വര്യപ്രസക്താനാം തയാപഹൃതചേതസാം വ്യവസായാത്മികാ ബുദ്ധിഃ സമാധൗ ന വിധീയതേ ഹേ പാര്‍ഥാ,...



ഗീതാദര്‍ശനം - 48

സാംഖ്യയോഗം വ്യവസായാത്മികാ ബുദ്ധിഃ ഏകേഹ കുരുനന്ദന ബഹുശാഖാ ഹ്യനന്താശ്ച ബുദ്ധയോശഅവ്യവസായിനാം ആത്മാവിനെ സംബന്ധിച്ച (ശരിയായ) അറിവില്‍ ഉറച്ച ബുദ്ധി ഏകാഗ്രമാണ്. അറ്റമില്ലാതെ നീളുന്ന അനന്തശാഖകളുള്ളതാണ് (അറിവില്ലായ്മയിലുഴലുന്ന) ഉറയ്ക്കാത്ത ബുദ്ധി. അങ്ങനെയെങ്കില്‍...



ഗീതാദര്‍ശനം - 47

സാംഖ്യയോഗം ഏഷാ തേശഭിഹിതാ സാംഖ്യേ ബുദ്ധിര്‍യ്യോഗേ ത്വിമാം ശൃണു ബുദ്ധ്യാ യുക്തോ യയാ പാര്‍ഥ കര്‍മബന്ധം പ്രഹാസ്യസി അല്ലയോ അര്‍ജുനാ, ഇതുവരെ ഞാന്‍ നിനക്കുപദേശിച്ചത് ആത്മതത്ത്വവിഷയമായ ബുദ്ധി (ജ്ഞാനയോഗം) ആകുന്നു. ഇനി യോഗവിഷയമായിട്ടുള്ളതിനെ (കര്‍മയോഗം) കേട്ടാലും....



ഗീതാദര്‍ശനം - 46

ഉപദേശത്തില്‍ പ്രത്യക്ഷത്തില്‍ത്തന്നെ ആത്മവിദ്യ വീണ്ടും മേല്‍ക്കൈ നേടുകയും ചെയ്യുന്നു- സുഖദുഃഖേ സമേ കൃത്വാ ലാഭാലാഭൗ ജയാജയൗ തതോ യുദ്ധായ യജ്യസ്വ നൈനം പാപമവാപ്‌സ്യസി സുഖദുഃഖങ്ങളെയും ലാഭനഷ്ടങ്ങളെയും ജയപരാജയങ്ങളെയും തുല്യനിലയില്‍ കണ്ടുകൊണ്ട് യുദ്ധത്തിന് ഒരുങ്ങുക....



ഗീതാദര്‍ശനം - 45

സാംഖ്യയോഗം അവാച്യവാദാംശ്ച ബഹൂന്‍ വദിഷ്യന്തി തവാഹിതാഃ നിന്ദന്ത തവ സാമര്‍ഥ്യം തതോ ദുഃഖതരം നു കിം? നിനക്ക് അഹിതകരങ്ങളും (നിന്നെപ്പോലെയുള്ള ഒരാളെപ്പറ്റി) ഒരിക്കലും പറയപ്പെടരുതാത്തതുമായ പല അപഖ്യാതികളും (ശത്രുക്കള്‍) പറഞ്ഞുപരത്തും. അതിലേറെ ദുഃഖകാരണമായി വേറെയെന്തുണ്ട്?...



ഗീതാദര്‍ശനം - 44

സാംഖ്യയോഗം സ്വധര്‍മത്തില്‍നിന്ന് വ്യതിചലിച്ചാലോ, ഭവിഷ്യത്ത് ഗുരുതരമാണ്- അഥ ചേത്ത്വമിമം ധര്‍മ്യം സംഗ്രാമം ന കരിഷ്യസി തതഃ സ്വധര്‍മം കീര്‍ത്തിം ച ഹിത്വാ പാപമവാപ്‌സ്യസി എന്നാല്‍, ധര്‍മ്യമായ ഈ യുദ്ധം ചെയ്യാതിരുന്നാല്‍, സ്വധര്‍മത്തെയും കീര്‍ത്തിയെയും ഉപേക്ഷിച്ചതിനാല്‍,...



ഗീതാദര്‍ശനം - 43

സാംഖ്യയോഗം സ്വധര്‍മമഭി ചാവേക്ഷ്യ ന വികമ്പിതുമര്‍ഹസി ധര്‍മാദ്ധി യുദ്ധാനേച്ഛ്രയോശന്യല്‍ ക്ഷത്രിയസ്യ ന വിദ്യതേ ഇനി, സ്വധര്‍മം വെച്ചു നോക്കിയാലും നീ ചഞ്ചലപ്പെട്ടുകൂടാ. ധര്‍മ്യമായ യുദ്ധത്തെക്കാള്‍ ശ്രേഷ്ഠമായി ക്ഷത്രിയന് മറ്റൊന്നുള്ളതായി അറിവില്ല. ഈ പറയുന്നത്...



ഗീതാദര്‍ശനം - 42

സാംഖ്യയോഗം ആശ്ചര്യവല്‍ പശ്യതി കശ്ചിദേനം ആശ്ചര്യവദ്വദതി തഥൈവചാന്യഃ ആശ്ചര്യവച്ചൈനമന്യ ശൃണോതി ശ്രുത്വാപ്യേനം വേദ ന ചൈവ കശ്ചില്‍ ഒരുവന്‍ ഈ ആത്മാവിനെ ആശ്ചര്യവസ്തുപോലെ കാണുന്നു. അപ്രകാരംതന്നെ മറ്റൊരുവന്‍ ഇതിനെ ആശ്ചര്യവസ്തുവായി പറയുന്നു. വേറൊരുവന്‍ ഇതിനെ ആശ്ചര്യവസ്തുപോലെ...



ഗീതാദര്‍ശനം - 41

സാംഖ്യയോഗം അഥ ചൈനം നിത്യജാതം നിത്യം വാ മന്യസേ മൃതം തഥാപി ത്വം മഹാബാഹോ നൈവം ശോചിതുമര്‍ഹസി അഥവാ, ഈ ആത്മാവിനെ എപ്പോഴും ജനിക്കുന്നവനായും എപ്പോഴും മരിക്കുന്നവനായും നീ വിചാരിക്കുന്നെന്നിരിക്കട്ടെ. അപ്പോഴും മഹാബാഹുവായ അര്‍ജുനാ, നീ ഇപ്രകാരം വ്യസനിക്കാന്‍ പാടില്ല....






( Page 43 of 46 )






MathrubhumiMatrimonial