githadharsanam
ഗീതാദര്‍ശനം - 72

കര്‍മയോഗം യജ്ഞാര്‍ഥാത് കര്‍മണോശന്യത്ര ലോകോശയം കര്‍മ ബന്ധനഃ തദര്‍ഥം കര്‍മ കൗന്തേയ മുക്തസംഗഃ സമാചര ഈ ലോകത്തില്‍ യജ്ഞാര്‍ഥമല്ലാതെയുള്ള കര്‍മങ്ങള്‍ മനുഷ്യരെ ബന്ധനസ്ഥരാക്കുന്നു. അതിനാല്‍ ഹേ അര്‍ജുന നീ യജ്ഞാര്‍ഥമായി, അനാസക്തനായും കര്‍മങ്ങള്‍ നന്നായി ആചരിക്കുക....



ഗീതാദര്‍ശനം - 71

കര്‍മയോഗം നിയതം കുരു കര്‍മ ത്വം കര്‍മ ജ്യായോ ഹ്യകര്‍മണഃ ശരീരയാത്രാപി ച തേ ന പ്രസിദ്ധ്യേദകര്‍മണഃ ചെയ്യേണ്ടത് ഉത്തമബോധ്യമുള്ള കര്‍മ്മങ്ങള്‍ നീ ചെയ്യണം. കര്‍മം ചെയ്യുന്നത് കര്‍മം ചെയ്യാതിരിക്കുന്നതിനേക്കാള്‍ ശ്രേയസ്‌കരമാണെന്നതില്‍ സംശയമേ ഇല്ല. ഒരു കര്‍മവും...



ഗീതാദര്‍ശനം - 70

കര്‍മയോഗം യസ്തിന്ദ്രിയാണി മനസാ നിയമ്യരഭതേശര്‍ജ്ജുന കര്‍മ്മേന്ദ്രിയൈ കര്‍മ്മയോഗം അസക്തഃ സ വിശിഷ്യതേ 7 എന്നാല്‍, ആരാണോ ജ്ഞാനേന്ദ്രിയങ്ങളെ മനസ്സുകൊണ്ട് നിയന്ത്രിച്ചിട്ട്, ആര്‍ത്തിയില്ലാതെ, കര്‍മ്മേന്ദ്രിയങ്ങളെ കര്‍മ്മയോഗത്തിനായി ഉപയോഗിച്ചു തുടങ്ങുന്നത്....



ഗീതാദര്‍ശനം - 69

കര്‍മയോഗം കര്‍മേന്ദ്രിയാണി സംയമ്യ യ ആസ്‌തേ മനസാ സ്മരന്‍ ഇന്ദ്രിയാര്‍ത്ഥാന്‍ വിമൂഢാത്മ മിഥ്യാചരഃ സ ഉച്യതേ കര്‍മം ചെയ്യാനുള്ള അവയവങ്ങളെ തടഞ്ഞുവെച്ചിട്ട്, മനസാ ഇന്ദ്രിയസുഖങ്ങളെ ആഗ്രഹിച്ചുകൊണ്ട് ഏതൊരു മൂഢാത്മാവാണോ ഇരിക്കുന്നത് അയാള്‍ മിഥ്യാചാരന്‍ എന്ന്...



ഗീതാദര്‍ശനം - 68

കര്‍മയോഗം നഹി കശ്ചിത് ക്ഷണമപി ജാതു തിഷ്ഠത്യകര്‍മ്മകൃത് കാര്യതേ ഹ്യവശഃ കര്‍മ്മ സര്‍വ്വഃ പ്രകൃതിജൈര്‍ഗുണൈഃ ഒരു കര്‍മവും ചെയ്യാതെ ഒരു ജീവിയും ക്ഷണനേരം പോലും വാഴുന്നില്ല. എല്ലാവരും പ്രകൃതിദത്തങ്ങളായ ഗുണങ്ങള്‍ക്കനുസൃതമായുള്ള കര്‍മങ്ങള്‍ ഗത്യന്തരമില്ലാതെ...



ഗീതാദര്‍ശനം - 67

കര്‍മയോഗം കര്‍മത്തിന്റെ പരമപ്രാധാന്യം എടുത്തു പറഞ്ഞുകൊണ്ടാണ് വിശദാംശങ്ങളിലേക്കു പോകുന്നത്. അധ്വാനത്തിലുള്ള അലസത മാന്യതയുടെയും അറിവിന്റെയും ലക്ഷണമായിക്കണ്ട സാമൂഹികാവസ്ഥയില്‍ നിന്ന് മോചനം എന്നതുകൂടിയാണ് ഗീതയുടെ ഉന്നം. ന കര്‍മണാമനാരംഭാ- ന്നൈഷ്‌കകര്‍മ്യം പുരുഷോശ്‌നുതേ...



ഗീതാദര്‍ശനം - 66

കര്‍മയോഗം വ്യാമിശ്രേണേവ വാക്യേന ബുദ്ധിം മോഹയസീവ മേ തദേകം വദ നിശ്ചിത്യ യേന ശ്രേയോശഹമാപ്നുയാം കുഴഞ്ഞുമറിഞ്ഞപോലെ തോന്നുന്ന ഈ പ്രസ്താവങ്ങള്‍ എന്നില്‍ ആശയക്കുഴപ്പം ഉളവാക്കുന്നു. എനിക്ക് നന്മ വരുത്തുന്ന ഒറ്റക്കാര്യം ഏതോ അത് ഏതെന്ന് നിശ്ചയിച്ച് പറഞ്ഞുതന്നാലും....



ഗീതാദര്‍ശനം - 65

കര്‍മയോഗം മനുഷ്യജന്മത്തിന്റെ ലക്ഷ്യത്തെയും അതിലേക്കു നയിക്കുന്ന വഴികളെയും പറ്റി ആറ്റിക്കുറുക്കി പറയുകയാണല്ലോ രണ്ടാമദ്ധ്യായത്തില്‍ ചെയ്തത്. അനുവാചകബുദ്ധിക്ക് എളുപ്പത്തില്‍ ദഹിക്കാത്തത്ര കട്ടിയായിപ്പോയി ആ സാന്ദ്രീകൃതരൂപം എന്നാണ് അര്‍ജുനന്റെ അടുത്ത ചോദ്യം...



ഗീതാദര്‍ശനം - 64

സാംഖ്യയോഗം ഇനി ഈ വഴിയിലൂടെ ചെന്നെത്താവുന്ന അവസ്ഥയുടെ മഹത്ത്വവിസ്താരം- ഏഷാ ബ്രാഹ്മി സ്ഥിതിഃ പാര്‍ഥ നൈനാം പ്രാപ്യ വിമുഹ്യതി സ്ഥിതാസ്യാമന്തകാലേശപി ബ്രഹ്മനിര്‍വാണമൃച്ഛതി. ഹേ അര്‍ജുന, ഇതാണ് ബ്രഹ്മനിഷ്ഠ. ഇതു നേടിയാല്‍പ്പിന്നെ അവാസ്തവങ്ങളില്‍ ഭ്രമിച്ചുപോവില്ല....



ഗീതാദര്‍ശനം - 63

സാംഖ്യയോഗം അര്‍ഥശങ്കവരാതിരിക്കാന്‍ കുറച്ചുകൂടി വിശദമാക്കുന്നു: ആപൂര്യമാണമചലപ്രതിഷ്ഠം സമുദ്രമാപഃ പ്രവിശന്തി യദ്വത് തദ്വത് കാമാ യം പ്രവിശന്തി സര്‍വേ സ ശാന്തിമാപ്‌നോതി ന കാമകാമീ നിറവോടെ സ്ഥിരമായിരിക്കുന്ന സമുദ്രത്തിലേക്ക് നദികള്‍ മുതലായവയിലെ ജലം എപ്രകാരം...



ഗീതാദര്‍ശനം - 62

സാംഖ്യയോഗം തസ്മാദ്‌യസ്യ മഹാബാഹോ നിഗൃഹീതാനി സര്‍വശഃ ഇന്ദ്രിയാണീന്ദ്രിയാര്‍ഥേഭ്യഃ തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ ആയതിനാല്‍, ഹേ മഹാബാഹുവായ അര്‍ജുനാ, യാതൊരുവന്റെ ഇന്ദ്രിയങ്ങള്‍, ഒരു വിധത്തിലുള്ള ലൗകികസുഖഭോഗങ്ങളിലേക്കും അവനെ ബലമായി വലിച്ചുകൊണ്ടുപോകാത്തവിധം നിയന്ത്രിതങ്ങളായിരിക്കുന്നുവോ...



ഗീതാദര്‍ശനം - 61

സാംഖ്യയോഗം നാസ്തി ബുദ്ധിരയുക്തസ്യ ന ചായുക്തസ്യ ഭാവനാ ന ചാഭാവയതഃ ശാന്തിഃ അശാന്തസ്യ കുതഃ സുഖം? യോഗം ശീലിക്കാത്തവന്റെ ബുദ്ധി (ആത്മഭാവത്തില്‍) ഉറച്ചു നില്‍ക്കില്ല. അവന് (സര്‍വാന്തര്യാമിയായ ആത്മാവിനെ) ഭാവന ചെയ്യാന്‍ സാധിക്കയുമില്ല. (ആ) ഭാവന ഇല്ലാത്തവന് മനഃശാന്തി...



ഗീതാദര്‍ശനം - 60

പ്രസാദേ സര്‍വദുഃഖാനാം ഹാനിരസ്യോപജായതേ പ്രസന്നചേതസാഹ്യാശു ബുദ്ധിഃപര്യവതിഷ്ഠതേ പ്രസാദം (ശാന്തി) കൈവന്നവന്റെ സകലദുഃഖങ്ങളും നശിക്കുന്നു. കാരണം, മനഃപ്രസാദമുള്ളവന്റെ ബുദ്ധി വേഗത്തില്‍ സ്ഥിരതയെ പ്രാപിക്കുന്നു. ശാന്തമായ മനസ്സിനേ പ്രസാദാത്മകമായിരിക്കാന്‍ സാധിക്കൂ....



ഗീതാദര്‍ശനം - 59

സാംഖ്യയോഗം ക്രോധാല്‍ ഭവതി സമ്മോഹഃ സമ്മോഹാല്‍ സ്മൃതി വിഭ്രമഃ സ്മൃതിഭ്രംശാല്‍ ബുദ്ധിനാശോ ബുദ്ധിനാശാല്‍ പ്രണശ്യതി ക്രോധത്തില്‍ നിന്ന് അവിവേകവും (അറിവില്ലായ്മ) ആ അവിവേകം മൂലം (വേണ്ടതും വേണ്ടാത്തതും തിരിച്ചറിയാനുള്ള പാഠങ്ങള്‍) ഓര്‍മയില്ലായ്മയും അതിന്റെ ഫലമായി...



ഗീതാദര്‍ശനം - 58

യതതോഹ്യപി കൗന്തേയ പുരുഷസ്യ വിപശ്ചിതഃ ഇന്ദ്രിയാണി പ്രമാഥീനി ഹരന്തിപ്രസഭം മനഃ അല്ലയോ കുന്തീപുത്രാ, (മോക്ഷത്തിനായി) പ്രയത്‌നനം ചെയ്യുന്ന വിവേകിയായവന്റെപോലും മനസ്സിനെ, അതീവ മഥനശേഷിയുള്ള ഇന്ദ്രിയങ്ങള്‍ ബലമായി വലിച്ചു കൊണ്ടുപോകുന്നു. മെരുക്കാന്‍ എളുപ്പമല്ലാത്ത...



ഗീതാദര്‍ശനം - 57

സാംഖ്യയോഗം യദാ സംഹരതേ ചായം കൂര്‍മോശങ്ഗാനീവ സര്‍വശഃ ഇന്ദ്രിയാണിന്ദ്രിയാര്‍ത്ഥേഭ്യഃ തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ ആമ എല്ലാ ഭാഗത്തുനിന്നും തന്റെ അവയവങ്ങളെയെന്നപോലെ ഇവന്‍ എപ്പോള്‍ (തന്റെ) ഇന്ദ്രിയങ്ങളെ ഇന്ദ്രിയാര്‍ഥങ്ങളില്‍ (വിഷയങ്ങളില്‍) നിന്ന് പിന്‍വലിക്കുന്നുവോ...






( Page 42 of 46 )






MathrubhumiMatrimonial