LATEST NEWS

Loading...

Custom Search
+ -
പരീക്ഷണങ്ങളാണ് സിനിമാലോകത്തിന്റെ ജീവന്‍. പ്രമേയത്തിലും നിര്‍മാണത്തിലും സംവിധാനത്തിലും വിതരണത്തിലും റിലീസിങ്ങിലുമൊക്കെ പരീക്ഷണങ്ങള്‍ നടത്തി സിനിമാ ലോകം മുന്നേറുമ്പോള്‍, ഇതിനെയെല്ലാം പിന്നിലാക്കുകയാണ് മിതേഷ് കുമാര്‍ പട്ടേല്‍...
അമേരിക്കയുടെ ധനസ്ഥിതിയെക്കുറിച്ച് ആഗോളതലത്തില്‍ ഉയര്‍ന്നുവന്ന ആശങ്കകളായിരുന്നു അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന വിശേഷം. അമേരിക്കയുടെ സാമ്പത്തിക വിശ്വാസ്യതക്ക് കോട്ടംതട്ടിയത് ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ്...
സമീപകാലത്ത് ഇന്ത്യയിലെ എല്ലാവിഭാഗം ജനങ്ങളും ചര്‍ച്ചചെയ്ത സംഭവങ്ങളിലൊന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ അസുഖവും ചികിത്സതേടിയുള്ള അമേരിക്കന്‍ യാത്രയുമാണ്. സോണിയയുടെ അസുഖമെന്തെന്നോ അതിന്റെ വ്യാപ്തിയെന്തെന്നോ കോണ്‍ഗ്രസ്സോ...
ലോകത്തെ രണ്ട് മഹത്തായ ജനാധിപത്യ രാജ്യങ്ങളെ പ്രതിനിധാനം ചെയ്യാന്‍ അവസരം കിട്ടിയതില്‍ അഭിമാനിക്കുന്നു-ന്യൂ ജേഴ്‌സിയിലെ സുപ്രീം കോടതിയില്‍ ജഡ്ജിയായി നിയമിക്കപ്പെട്ടപ്പോള്‍ സൊഹൈല്‍ മുഹമ്മദ് പറഞ്ഞു. ന്യൂ ജേഴ്‌സിയിലെ നിയമപീഠത്തില്‍...
അക്കാദമിക് ലോകത്ത് വെന്നിക്കൊടി പാറിച്ച ഒട്ടേറെ ഇന്ത്യക്കാര്‍ പാശ്ചാത്യ ലോകത്തുണ്ട്. അതില്‍ പ്രഥമ സ്ഥാനത്ത് പരിഗണിക്കപ്പെടേണ്ട അക്കാദമിക് വിദഗ്ധരിലൊരാളാണ് സത്യ അട്ടല്ലൂരി. ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ്...
ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യയുടെ പ്രകടനം ആരെയും തൃപ്തിപ്പെടുത്തുന്നതായിരുന്നില്ല. കളിച്ച മൂന്ന് കളികളും തോറ്റും. വഴങ്ങിയത് 13 ഗോളുകള്‍. തിരിച്ചടിച്ചത് മൂന്നെണ്ണം മാത്രം. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യന്‍ ടീം പുറത്തായശേഷം...
പത്തു രാജ്യങ്ങളിലായി നൂറിലേറെ ദേശങ്ങളില്‍നിന്നുള്ള ഒരുലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍. പതിനായിരത്തോളം ജീവനക്കാര്‍. ഫ്രനമ്മുടെ സ്വന്തം ഇംഗ്ലീഷ് ഹൈസ്‌കൂള്‍യ്ത്ത എന്ന ആശയത്തില്‍ ആരംഭിച്ച ജെംസ് വിദ്യാഭ്യാസ ശൃംഖലയെ ഇങ്ങനെ ചുരുക്കിയെഴുതാം....
ശാസ്ത്ര സാങ്കേതികരംഗത്ത് മറ്റേത് രാജ്യങ്ങളെക്കാളും പുരോഗതി കൈവരിച്ച രാജ്യമാണ് അമേരിക്ക. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍നിന്നുള്ള ശാസ്ത്രജ്ഞര്‍ അവിടെ പ്രവര്‍ത്തിക്കുന്നു. അമേരിക്കയില്‍ നടക്കുന്ന ശാസ്ത്രീയ ഗവേഷണങ്ങളുടെയെല്ലാം...
ശാസ്ത്ര സാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്ന യുവപ്രതിഭകളെ ആദരിക്കുന്നതിനായി, 1996-ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റണ്‍ ഏര്‍പ്പെടുത്തിയതാണ് പ്രസിഡന്‍ഷ്യല്‍ ഏര്‍ലി കരിയര്‍ അവാര്‍ഡ് ഫോര്‍ സയന്റിസ്റ്റ്‌സ്...
എഴുപത്തിരണ്ട് രാജ്യങ്ങളില്‍ പ്രവര്‍ത്തനം. എണ്‍പതിനായിരത്തിലേറെ ജീവനക്കാര്‍. ഡ്യൂഷെ ബാങ്ക് ലോകത്തെ ഒന്നാംനിര സാമ്പത്തിക സ്ഥാപനങ്ങളിലൊന്നാണ്. ന്യുയോര്‍ക്കിലും ലണ്ടനിലും ഫ്രാങ്ക്ഫര്‍ട്ടിലും പാരീസിലും മോസ്‌കോയിലും ആംസ്റ്റര്‍ഡാമിലും...

 

 

അമേരിക്കന്‍ നിയമസംവിധാനത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ കോടതിയെന്ന് വിശേഷിപ്പിക്കപ്പെടുന്നതാണ് വാഷിങ്ടണ്‍ ഡിസി അപ്പീല്‍ കോര്‍ട്ട്. കഴിഞ്ഞവര്‍ഷം ജൂണില്‍ ശ്രീകാന്ത് ശ്രീനിവാസനെ ഈ അപ്പീല്‍ കോടതിയിലെ ജഡ്ജിയായി നിയമിച്ചപ്പോള്‍, അത് ഇന്ത്യന്‍ വംശജര്‍ അന്നാട്ടില്‍ കൈവരിക്കുന്ന ചരിത്ര നേട്ടങ്ങളിലൊന്നായിമാറി. ജൂഡീഷ്യറിയില്‍ ഇന്ത്യന്‍ വംശജര്‍ കൈവരിക്കുന്ന ഏറ്റവും വലിയ നേട്ടമായിരുന്നു അത്. അമേരിക്കയില്‍ 13 അപ്പീല്‍ കോടതികളാണുള്ളത്. ഇതിലാകെ 179 ജഡ്ജിമാരും. അമേരിക്കന്‍ സുപ്രീം കോടതി കഴിഞ്ഞാല്‍, അപ്പീല്‍ കോടതികളാണ് അടുത്തതായി വരിക. സുപ്രീം കോടതി വര്‍ഷം നൂറില്‍ത്താഴെ കേസ്സുകള്‍ മാത്രമേ കേള്‍ക്കൂ എന്നതിനാലാണ് വാഷിങ്ടണിലെ അപ്പീല്‍ കോടതിയെ രാജ്യത്തെ രണ്ടാമത്തെ കോടതിയായി വിശേഷിപ്പിക്കുന്നത്. അമേരിക്കന്‍ നിയമസംവിധാനത്തോടും പൊതുസമൂഹത്തോടുമുള്ള ശ്രീനിവാസന്റെ കൂറും നിയമരംഗത്ത് പ്രകടിപ്പിച്ചിട്ടുള്ള മികവുമാണ് ഈ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ കാരണമായി ഒബാമ അന്ന് സൂചിപ്പിച്ചിരുന്നത്. പഴയ സെനറ്റിന്റെ കാലാവധി കഴിഞ്ഞതോടെ, അപ്പീല്‍ കോടതിയിലെ ജഡ്ജിമാരുടെയും കാലാവധി കഴിഞ്ഞു. ഇതോടെയാണ് പുനര്‍നിയമനം ആവശ്യമായി വന്നത്. കൊളംബിയ സംസ്ഥാനത്തെ അപ്പീല്‍ കോടതിയിലാണ് ശ്രീനിവാസന്‍ ഇനി ജഡ്ജിയായി ചുമതലയേല്‍ക്കുക. 33 ഫെഡറല്‍ ജഡ്ജിമാര്‍ക്കാണ് ഒബാമ പുനര്‍നിയമനം നല്‍കിയത്. ഇതിലെ ഏക ഇന്ത്യന്‍ വംശജനും ശ്രീനിവാസനാണ്. സെനറ്റിന്റെ ജുഡീഷ്യറി കമ്മറ്റിയുടെ അംഗീകാരം ലഭിക്കുന്നതോടെ ശ്രീനിവാസന്‍ തന്റെ പുതിയ തട്ടകത്തില്‍ ചുമതലയേല്‍ക്കും. ഛണ്ഡീഗഢിലാണ് ശ്രീനിവാസന്‍ ജനിച്ചത്. കന്‍സാസ് സര്‍വകലാശാലയിലെ ഉദ്യോഗസ്ഥരായിരുന്നു ശ്രീനിവാസന്റെ മാതാപിതാക്കള്‍. സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍നിന്ന് ബിരുദവും സ്റ്റാന്‍ഫഡ് ഗ്രാജ്വേറ്റ് സ്‌കൂള്‍ ഓഫ് ബിസിനസില്‍നിന്ന് എം.ബി.എയും സ്റ്റാന്‍ഫഡ് ലോ സ്‌കൂളില്‍നിന്ന് നിയമബിരുദവും സ്വന്തമാക്കി. നിയമബിരുദം നേടിയശേഷം അപ്പീല്‍ക്കോടതി ജഡ്ജിയായിരുന്ന ഹാര്‍വി വില്‍ക്കിന്‍സണിന്റെ ക്ലര്‍ക്കായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് സുപ്രീം കോടതി അസോസിയേറ്റ് ജസ്റ്റിസ് സാന്ദ്ര ഡേ ഒ കോണറുടെ ക്ലര്‍ക്കായി പ്രവര്‍ത്തിച്ചു. 2002 മുതല്‍ 2007 വരെ യു.എസ്. സോളിസിറ്റര്‍ ജനറല്‍ ഓഫീസില്‍ പ്രവര്‍ത്തിച്ചശേഷം ഒമെല്‍വനി ആന്‍ഡ് മെയേഴ്‌സ് എന്ന നിയമസഹായ സ്ഥാപനത്തിന്റെ പാര്‍ട്ണറായി. ഹാര്‍വാര്‍ഡ് ലോ സ്‌കൂളില്‍ അധ്യാപകനായും ഇക്കാലയളവില്‍ പ്രവര്‍ത്തിച്ചു. 2011 ആഗസ്ത് 26-ന് അമേരിക്കയിലെ പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ നീല്‍ കത്യാലിന്റെ പകരക്കാരനായി ശ്രീനിവാസന്‍ നിയമിതനായി. അമേരിക്കന്‍ സുപ്രീം കോടതിയിലെ അറിയപ്പെടുന്ന അഭിഭാഷകനും അപ്പലേറ്റുമായി വിലയിരുത്തപ്പെടുന്ന ശ്രീനിവാസന്റെ ഇപ്പോഴത്തെ സ്ഥാനലബ്ധി അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ക്കെല്ലാം ആഹ്ലാദം പകരുന്നതാണ്. ശ്രീനിവാസന്റെ സഹോദരിയായ ശ്രീനിജ ശ്രീനിവാസന്‍ ഐ.ടി. ഭീമന്മാരായ യാഹുവിന്റെ സ്ഥാപകരിലൊരാളാണ്. 15 വര്‍ഷത്തോളം യാഹുവിന്റെ തലപ്പത്ത് പ്രവര്‍ത്തിച്ചിരുന്ന ശ്രീനിജ 2010-ല്‍ കമ്പനിവിട്ടു. വൈറ്റ്ഹൗസ് കമ്മീഷന്‍ ഓണ്‍ പ്രസിഡന്‍ഷ്യല്‍ സ്‌കോളേഴ്‌സില്‍ അക്കൊല്ലം അംഗമായി ശ്രീനിജയെ ഒബാമ നാമനിര്‍ദേശം ചെയ്തിരുന്നു. rgirishkumar@gmail.com