LATEST NEWS

Loading...

Custom Search
+ -
ബെല്‍ഗാമിലെ ഇടത്തം കുടുംബത്തില്‍ അഞ്ച് പെണ്‍മക്കളിലൊരാളായാണ് ശോഭന്‍ ബന്‍വാളിന്റെ ജനനം. അമേരിക്കയെന്ന വിശാല ലോകത്ത് ശോഭന്‍ എത്തുന്നത് വിവാഹശേഷമാണ്. 1974-ല്‍ ന്യൂ ജേഴ്‌സിയില്‍ വിവാഹിതയായെത്തുമ്പോള്‍ പുതിയ ലോകത്ത് തീര്‍ത്തും അപരിചിതയായിരുന്നു...
മെഡിസിനിലോ എന്‍ജിനീയറിങ്ങിലോ ബിരുദം നേടിയാല്‍ മാത്രമേ ജീവിതത്തില്‍ വിജയിക്കാനാവൂ എന്ന ശരാശരി എന്‍.ആര്‍.ഐ യുവത്വത്തിന്റെ ചിന്താഗതിയായിരുന്നില്ല മനന്‍സിങ് കതോഹോരയുടേത്. കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വേര്‍ എന്‍ജിനീയറിങ്ങില്‍ ബിരുദവും...
ഒരു നഗരത്തിന്റെ മേയര്‍ ആരെ പ്രതിനിധാനം ചെയ്യണം? രാഷ്ട്രീയപ്പാര്‍ട്ടികളെയല്ല, ആ നഗരത്തിലെ ജനങ്ങളെയാണെന്ന് സിയോബന്‍ ബെനീറ്റ പറയുന്നു. വരുന്ന മെയ് മാസം മൂന്നാം തീയതി ലണ്ടന്‍ ജനത വിധിയെഴുതുമ്പോള്‍, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ...
സ്‌പോര്‍ട്‌സ് ഇല്ലസ്‌ട്രേറ്റഡിന്റെ വാര്‍ഷിക പതിപ്പില്‍ മോഡലായി തിരഞ്ഞെടുക്കപ്പെടുകയെന്നത് ഫാഷന്‍ ലോകത്ത് വലിയൊരു അംഗീകാരമായാണ് പരിഗണിക്കപ്പെടുന്നത്. രണ്ടുവര്‍ഷം മുമ്പ്, 2010-ലെ സ്‌പോര്‍ട്‌സ് ഇല്ലസ്‌ട്രേറ്റഡ് സ്വിംസ്യൂട്ട്...
അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച അണ്ണ ഹസാരെയും സംഘവും ഇന്ത്യയില്‍ വാര്‍ത്തകളില്‍ നിറയുമ്പോള്‍ സമാനമായ പോരാട്ടമാണ് അമേരിക്കയില്‍ ഇന്ത്യന്‍ വംശജനായ പ്രീതീന്ദര്‍ എസ്. ഭരാരയും നടത്തിക്കൊണ്ടിരിക്കുന്നത്. വിപണിയില്‍...
തലപ്പാവുചുറ്റി നിശാക്ലബ്ബുകളിലെത്തുമ്പോള്‍ അവിടെ രാജകീയ സ്വീകരണം. എല്ലാം തീര്‍ത്തും സൗജന്യം. ആളെക്കണ്ടാലും മൊത്തത്തില്‍ രാജാപ്പാര്‍ട്ട്. ഇന്ത്യയില്‍നിന്നുള്ള ഏതോ രാജാവുതന്നെ ഇതെന്ന് പാവപ്പെട്ട അര്‍ജന്റീനക്കാര്‍ ധരിച്ചുപോയതില്‍...
പത്തുവര്‍ഷം മുമ്പത്തെ സപ്തംബറില്‍ ജീവിതത്തിലെ ഏറ്റവും തീവ്രമായ ദുരന്തമാണ് ശ്രീനിവാസ വരദന് ഏറ്റുവാങ്ങേണ്ടിവന്നത്. ന്യുയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന ഭീകരാക്രമണത്തില്‍ അദ്ദേഹത്തിന് മക്കളിലൊരാളെ നഷ്ടപ്പെട്ടു....
ഓരോരുത്തരുടെയും ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കുന്നത് നിര്‍ണായകമായ ചില സംഭവങ്ങളാണ്. എല്ലായ്‌പ്പോഴും അത് ആനന്ദകരകമായ അനുഭവങ്ങളാകണമെന്നുമില്ല. ശ്രീ ബോസിന്റെ ജീവിതത്തിന് കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കിയത് അത്തരത്തിലൊരു...
സ്‌ക്വാഡ്രണ്‍ ലീഡര്‍ സമര്‍ കൃഷ്ണദത്ത് രണ്ടാം ലോകയുദ്ധത്തില്‍ ബ്രിട്ടന്റെ റോയല്‍ എയര്‍ ഫോഴ്‌സിലെ സാഹസികനായ വൈമാനികനായിരുന്നു. സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ വ്യോമസേനയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച സമര്‍ ദത്തിനെ 1974-ല്‍ പാകിസ്താനുമീതെ...
കാല്‍നൂറ്റാണ്ടിനുശേഷവും ദുരന്തത്തിന്റെ ശേഷിപ്പുകള്‍ അവശേഷിപ്പിച്ചുകൊണ്ട് ഭോപ്പാല്‍ നിലകൊള്ളുന്നു. യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയില്‍നിന്ന് 1984 ഡിസംബര്‍ രണ്ടിന് രാത്രി പുറത്തേയ്ക്ക് വമിച്ച വിഷവാതകത്തില്‍ പിടഞ്ഞുമരിച്ചവരുടെ...

 

 

അമേരിക്കന്‍ നിയമസംവിധാനത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ കോടതിയെന്ന് വിശേഷിപ്പിക്കപ്പെടുന്നതാണ് വാഷിങ്ടണ്‍ ഡിസി അപ്പീല്‍ കോര്‍ട്ട്. കഴിഞ്ഞവര്‍ഷം ജൂണില്‍ ശ്രീകാന്ത് ശ്രീനിവാസനെ ഈ അപ്പീല്‍ കോടതിയിലെ ജഡ്ജിയായി നിയമിച്ചപ്പോള്‍, അത് ഇന്ത്യന്‍ വംശജര്‍ അന്നാട്ടില്‍ കൈവരിക്കുന്ന ചരിത്ര നേട്ടങ്ങളിലൊന്നായിമാറി. ജൂഡീഷ്യറിയില്‍ ഇന്ത്യന്‍ വംശജര്‍ കൈവരിക്കുന്ന ഏറ്റവും വലിയ നേട്ടമായിരുന്നു അത്. അമേരിക്കയില്‍ 13 അപ്പീല്‍ കോടതികളാണുള്ളത്. ഇതിലാകെ 179 ജഡ്ജിമാരും. അമേരിക്കന്‍ സുപ്രീം കോടതി കഴിഞ്ഞാല്‍, അപ്പീല്‍ കോടതികളാണ് അടുത്തതായി വരിക. സുപ്രീം കോടതി വര്‍ഷം നൂറില്‍ത്താഴെ കേസ്സുകള്‍ മാത്രമേ കേള്‍ക്കൂ എന്നതിനാലാണ് വാഷിങ്ടണിലെ അപ്പീല്‍ കോടതിയെ രാജ്യത്തെ രണ്ടാമത്തെ കോടതിയായി വിശേഷിപ്പിക്കുന്നത്. അമേരിക്കന്‍ നിയമസംവിധാനത്തോടും പൊതുസമൂഹത്തോടുമുള്ള ശ്രീനിവാസന്റെ കൂറും നിയമരംഗത്ത് പ്രകടിപ്പിച്ചിട്ടുള്ള മികവുമാണ് ഈ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ കാരണമായി ഒബാമ അന്ന് സൂചിപ്പിച്ചിരുന്നത്. പഴയ സെനറ്റിന്റെ കാലാവധി കഴിഞ്ഞതോടെ, അപ്പീല്‍ കോടതിയിലെ ജഡ്ജിമാരുടെയും കാലാവധി കഴിഞ്ഞു. ഇതോടെയാണ് പുനര്‍നിയമനം ആവശ്യമായി വന്നത്. കൊളംബിയ സംസ്ഥാനത്തെ അപ്പീല്‍ കോടതിയിലാണ് ശ്രീനിവാസന്‍ ഇനി ജഡ്ജിയായി ചുമതലയേല്‍ക്കുക. 33 ഫെഡറല്‍ ജഡ്ജിമാര്‍ക്കാണ് ഒബാമ പുനര്‍നിയമനം നല്‍കിയത്. ഇതിലെ ഏക ഇന്ത്യന്‍ വംശജനും ശ്രീനിവാസനാണ്. സെനറ്റിന്റെ ജുഡീഷ്യറി കമ്മറ്റിയുടെ അംഗീകാരം ലഭിക്കുന്നതോടെ ശ്രീനിവാസന്‍ തന്റെ പുതിയ തട്ടകത്തില്‍ ചുമതലയേല്‍ക്കും. ഛണ്ഡീഗഢിലാണ് ശ്രീനിവാസന്‍ ജനിച്ചത്. കന്‍സാസ് സര്‍വകലാശാലയിലെ ഉദ്യോഗസ്ഥരായിരുന്നു ശ്രീനിവാസന്റെ മാതാപിതാക്കള്‍. സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍നിന്ന് ബിരുദവും സ്റ്റാന്‍ഫഡ് ഗ്രാജ്വേറ്റ് സ്‌കൂള്‍ ഓഫ് ബിസിനസില്‍നിന്ന് എം.ബി.എയും സ്റ്റാന്‍ഫഡ് ലോ സ്‌കൂളില്‍നിന്ന് നിയമബിരുദവും സ്വന്തമാക്കി. നിയമബിരുദം നേടിയശേഷം അപ്പീല്‍ക്കോടതി ജഡ്ജിയായിരുന്ന ഹാര്‍വി വില്‍ക്കിന്‍സണിന്റെ ക്ലര്‍ക്കായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് സുപ്രീം കോടതി അസോസിയേറ്റ് ജസ്റ്റിസ് സാന്ദ്ര ഡേ ഒ കോണറുടെ ക്ലര്‍ക്കായി പ്രവര്‍ത്തിച്ചു. 2002 മുതല്‍ 2007 വരെ യു.എസ്. സോളിസിറ്റര്‍ ജനറല്‍ ഓഫീസില്‍ പ്രവര്‍ത്തിച്ചശേഷം ഒമെല്‍വനി ആന്‍ഡ് മെയേഴ്‌സ് എന്ന നിയമസഹായ സ്ഥാപനത്തിന്റെ പാര്‍ട്ണറായി. ഹാര്‍വാര്‍ഡ് ലോ സ്‌കൂളില്‍ അധ്യാപകനായും ഇക്കാലയളവില്‍ പ്രവര്‍ത്തിച്ചു. 2011 ആഗസ്ത് 26-ന് അമേരിക്കയിലെ പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ നീല്‍ കത്യാലിന്റെ പകരക്കാരനായി ശ്രീനിവാസന്‍ നിയമിതനായി. അമേരിക്കന്‍ സുപ്രീം കോടതിയിലെ അറിയപ്പെടുന്ന അഭിഭാഷകനും അപ്പലേറ്റുമായി വിലയിരുത്തപ്പെടുന്ന ശ്രീനിവാസന്റെ ഇപ്പോഴത്തെ സ്ഥാനലബ്ധി അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ക്കെല്ലാം ആഹ്ലാദം പകരുന്നതാണ്. ശ്രീനിവാസന്റെ സഹോദരിയായ ശ്രീനിജ ശ്രീനിവാസന്‍ ഐ.ടി. ഭീമന്മാരായ യാഹുവിന്റെ സ്ഥാപകരിലൊരാളാണ്. 15 വര്‍ഷത്തോളം യാഹുവിന്റെ തലപ്പത്ത് പ്രവര്‍ത്തിച്ചിരുന്ന ശ്രീനിജ 2010-ല്‍ കമ്പനിവിട്ടു. വൈറ്റ്ഹൗസ് കമ്മീഷന്‍ ഓണ്‍ പ്രസിഡന്‍ഷ്യല്‍ സ്‌കോളേഴ്‌സില്‍ അക്കൊല്ലം അംഗമായി ശ്രീനിജയെ ഒബാമ നാമനിര്‍ദേശം ചെയ്തിരുന്നു. rgirishkumar@gmail.com