LATEST NEWS

Loading...

Custom Search
+ -
ഏപ്രില്‍ രണ്ടാം തിയ്യതി സൂറിച്ചില്‍ യേശുദാസിന്റെ സംഗീത പരിപാടി ഉണ്ടെന്ന് ഞാന്‍ ഒരാഴ്ച മുമ്പാണ് അറിഞ്ഞത്. മറ്റുള്ള എല്ലാ പരിപാടികളും യാത്രകളും മാറ്റിവെച്ച് ഇന്ത്യ അന്ന് ലോകകപ്പ് ഫൈനല്‍ കളിക്കുകയാണെന്നത് ശ്രദ്ധിക്കാതെ ഞാന്‍...
പലരാജ്യങ്ങളില്‍ സഞ്ചരിക്കാന്‍ അവസരമുള്ള ജോലിയിലാണെങ്കിലും ജോലിയുടെ സ്വഭാവം കാരണം ഒരു സന്ദര്‍ശകനെപ്പോലെ പ്രകൃതിസൗന്ദര്യം ആസ്വദിക്കാനോ മറ്റു കാഴ്ചകള്‍ കാണാനോ സമയമോ സാഹചര്യമോ പലപ്പോഴും ഉണ്ടാകാറില്ല. അതുകൊണ്ട് ഉള്ള സമയത്ത്...
''അപ്പോ ചേട്ടന്‍ ആഫ്രിക്കയില്‍ ഒന്നും പോകാറില്ലേ?, അല്ല ഈ കഥകള്‍ മുഴുവന്‍ യൂറോപ്പിലും ഒബാമയിലും കിടന്നു കറങ്ങുന്നത് കണ്ടിട്ടു ചോദിച്ചെന്നേ ഉള്ളൂ'' ഫേസ്ബുക്കില്‍ എന്നോടൊരാള്‍ ചോദിച്ച ചോദ്യം ആണ്. സത്യത്തില്‍ മറ്റുള്ള നാടുകളേക്കാള്‍...
എന്റെ അച്ഛന്റെ വീട്ടില്‍ വളരെ പഴയ ഒരു സര്‍പ്പകാവ് ഉണ്ടായിരുന്നു. എന്റെ വല്യച്ഛന്‍ ഒരു ജ്യോല്‍സ്യന്‍ ആയതുകൊണ്ട് അവിടെ നിത്യവും തിരി വെയ്ക്കുകയും വര്‍ഷത്തില്‍ ഒരിക്കല്‍ യഥാവിധി പൂജയും നടത്തിയിരുന്നു. പഴയ നായര്‍ തറവാട് ആയതുകൊണ്ട്...
''സ്റ്റാന്‍ഡേര്‍ഡ് ഊണ്'' എന്ന വാക്ക് ഇപ്പോള്‍ മലയാളിയുടെ നിഘണ്ടുവില്‍ ഇല്ല. എന്നാല്‍ ഇതത്ര പഴയ ഒരു വാക്ക് അല്ല. 1970-കളില്‍ ഹോട്ടലുകളുടെ മുന്‍പില്‍ ''ഊണ് റെഡി'' എന്ന ബോര്‍ഡിനു താഴെ ''സ്്റ്റാന്‍ഡേര്‍ഡ് ഊണ് 80 പൈസ'' എന്നോ മറ്റോ എഴുതി വെക്കാറുണ്ട്....
ലോകമാസകലം ഇതു ജനങ്ങളുടെ കാലം ആണെന്നു തോന്നുന്നു. ടൂണീഷ്യയിലും ഈജിപ്തിലും ജനങ്ങള്‍ നിലവിലുള്ള ഭരണകൂടത്തെ മാറ്റിമറിച്ചു. പല അറബ് രാജ്യങ്ങളിലും സമരങ്ങളും സംഘര്‍ഷങ്ങളും നടന്നുകൊണ്ടിരിക്കുന്നു. ന്യൂഡല്‍ഹിയില്‍ അണ്ണാഹസാരെയുടെ...
''മാമന്‍ ഈ തറക്കഥ ഒക്കെ എഴുതാതെ ലോകത്തിലെ നല്ല വല്ല കാര്യങ്ങളും എഴുതിക്കൂടെ'' എന്റെ മരുമകന്റേതാണ് ചോദ്യം. എന്റെ സോണയും മറ്റു കഥകളും കണ്ടപ്പോള്‍ ഇതെവിടെ പോയി നില്‍ക്കുമെന്ന് അവന്‍ സംശയിച്ചു. ''മാമന്‍ തറ തന്നെയാണല്ലോ'' എന്ന് ഞാന്‍...
ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും ഇപ്പോള്‍ ജപ്പാനിലാണ്. ഏറെ വിഷമിപ്പിക്കുന്ന കാഴ്ചകളാണ് വന്നുകൊണ്ടിരിക്കുന്നത്. അവിടേക്ക് പോകുന്നില്ലെങ്കിലും കാര്യങ്ങള്‍ അപ്പോഴപ്പോള്‍ വിലയിരുത്തുന്നുണ്ട്. എല്ലാവരേയും പോലെ ജപ്പാന്റെ ദുരന്തത്തില്‍...
ബാലവേലയ്ക്കും ഭിക്ഷാടനത്തിനും കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവരുന്നതാണല്ലോ ഈയിടെയായി വാര്‍ത്തകളില്‍. ലോകത്തിലെ ഭിക്ഷാടനത്തെക്കുറിച്ചാവട്ടെ ഇക്കുറി. എന്റെ ചെറുപ്പകാലത്ത് ഞങ്ങള്‍ ഒരിക്കലും തെണ്ടി എന്ന വാക്ക് ഭിക്ഷക്കാരെ...
നിന്റെ പുളുവടി കുറച്ച് കൂടുന്നുണ്ട്.. അവസാനപ്രവശ്യം അമ്മാവന്‍ എന്നെ കണ്ടപാടെ പറഞ്ഞത് ഇതാണ്. കാര്യം എന്റെ വെബ്‌സൈറ്റിനെക്കുറിച്ചാണ്. എനിക്കമ്മാവനെ കുറ്റം പറയാന്‍ പറ്റില്ല. എന്റെ മാതാവിന്റെ ബന്ധുക്കള്‍ വളരെ ഗൗരവതരക്കാരായ ആളുകളാണ്....

 

 

അമേരിക്കന്‍ നിയമസംവിധാനത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ കോടതിയെന്ന് വിശേഷിപ്പിക്കപ്പെടുന്നതാണ് വാഷിങ്ടണ്‍ ഡിസി അപ്പീല്‍ കോര്‍ട്ട്. കഴിഞ്ഞവര്‍ഷം ജൂണില്‍ ശ്രീകാന്ത് ശ്രീനിവാസനെ ഈ അപ്പീല്‍ കോടതിയിലെ ജഡ്ജിയായി നിയമിച്ചപ്പോള്‍, അത് ഇന്ത്യന്‍ വംശജര്‍ അന്നാട്ടില്‍ കൈവരിക്കുന്ന ചരിത്ര നേട്ടങ്ങളിലൊന്നായിമാറി. ജൂഡീഷ്യറിയില്‍ ഇന്ത്യന്‍ വംശജര്‍ കൈവരിക്കുന്ന ഏറ്റവും വലിയ നേട്ടമായിരുന്നു അത്. അമേരിക്കയില്‍ 13 അപ്പീല്‍ കോടതികളാണുള്ളത്. ഇതിലാകെ 179 ജഡ്ജിമാരും. അമേരിക്കന്‍ സുപ്രീം കോടതി കഴിഞ്ഞാല്‍, അപ്പീല്‍ കോടതികളാണ് അടുത്തതായി വരിക. സുപ്രീം കോടതി വര്‍ഷം നൂറില്‍ത്താഴെ കേസ്സുകള്‍ മാത്രമേ കേള്‍ക്കൂ എന്നതിനാലാണ് വാഷിങ്ടണിലെ അപ്പീല്‍ കോടതിയെ രാജ്യത്തെ രണ്ടാമത്തെ കോടതിയായി വിശേഷിപ്പിക്കുന്നത്. അമേരിക്കന്‍ നിയമസംവിധാനത്തോടും പൊതുസമൂഹത്തോടുമുള്ള ശ്രീനിവാസന്റെ കൂറും നിയമരംഗത്ത് പ്രകടിപ്പിച്ചിട്ടുള്ള മികവുമാണ് ഈ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ കാരണമായി ഒബാമ അന്ന് സൂചിപ്പിച്ചിരുന്നത്. പഴയ സെനറ്റിന്റെ കാലാവധി കഴിഞ്ഞതോടെ, അപ്പീല്‍ കോടതിയിലെ ജഡ്ജിമാരുടെയും കാലാവധി കഴിഞ്ഞു. ഇതോടെയാണ് പുനര്‍നിയമനം ആവശ്യമായി വന്നത്. കൊളംബിയ സംസ്ഥാനത്തെ അപ്പീല്‍ കോടതിയിലാണ് ശ്രീനിവാസന്‍ ഇനി ജഡ്ജിയായി ചുമതലയേല്‍ക്കുക. 33 ഫെഡറല്‍ ജഡ്ജിമാര്‍ക്കാണ് ഒബാമ പുനര്‍നിയമനം നല്‍കിയത്. ഇതിലെ ഏക ഇന്ത്യന്‍ വംശജനും ശ്രീനിവാസനാണ്. സെനറ്റിന്റെ ജുഡീഷ്യറി കമ്മറ്റിയുടെ അംഗീകാരം ലഭിക്കുന്നതോടെ ശ്രീനിവാസന്‍ തന്റെ പുതിയ തട്ടകത്തില്‍ ചുമതലയേല്‍ക്കും. ഛണ്ഡീഗഢിലാണ് ശ്രീനിവാസന്‍ ജനിച്ചത്. കന്‍സാസ് സര്‍വകലാശാലയിലെ ഉദ്യോഗസ്ഥരായിരുന്നു ശ്രീനിവാസന്റെ മാതാപിതാക്കള്‍. സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍നിന്ന് ബിരുദവും സ്റ്റാന്‍ഫഡ് ഗ്രാജ്വേറ്റ് സ്‌കൂള്‍ ഓഫ് ബിസിനസില്‍നിന്ന് എം.ബി.എയും സ്റ്റാന്‍ഫഡ് ലോ സ്‌കൂളില്‍നിന്ന് നിയമബിരുദവും സ്വന്തമാക്കി. നിയമബിരുദം നേടിയശേഷം അപ്പീല്‍ക്കോടതി ജഡ്ജിയായിരുന്ന ഹാര്‍വി വില്‍ക്കിന്‍സണിന്റെ ക്ലര്‍ക്കായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് സുപ്രീം കോടതി അസോസിയേറ്റ് ജസ്റ്റിസ് സാന്ദ്ര ഡേ ഒ കോണറുടെ ക്ലര്‍ക്കായി പ്രവര്‍ത്തിച്ചു. 2002 മുതല്‍ 2007 വരെ യു.എസ്. സോളിസിറ്റര്‍ ജനറല്‍ ഓഫീസില്‍ പ്രവര്‍ത്തിച്ചശേഷം ഒമെല്‍വനി ആന്‍ഡ് മെയേഴ്‌സ് എന്ന നിയമസഹായ സ്ഥാപനത്തിന്റെ പാര്‍ട്ണറായി. ഹാര്‍വാര്‍ഡ് ലോ സ്‌കൂളില്‍ അധ്യാപകനായും ഇക്കാലയളവില്‍ പ്രവര്‍ത്തിച്ചു. 2011 ആഗസ്ത് 26-ന് അമേരിക്കയിലെ പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ നീല്‍ കത്യാലിന്റെ പകരക്കാരനായി ശ്രീനിവാസന്‍ നിയമിതനായി. അമേരിക്കന്‍ സുപ്രീം കോടതിയിലെ അറിയപ്പെടുന്ന അഭിഭാഷകനും അപ്പലേറ്റുമായി വിലയിരുത്തപ്പെടുന്ന ശ്രീനിവാസന്റെ ഇപ്പോഴത്തെ സ്ഥാനലബ്ധി അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ക്കെല്ലാം ആഹ്ലാദം പകരുന്നതാണ്. ശ്രീനിവാസന്റെ സഹോദരിയായ ശ്രീനിജ ശ്രീനിവാസന്‍ ഐ.ടി. ഭീമന്മാരായ യാഹുവിന്റെ സ്ഥാപകരിലൊരാളാണ്. 15 വര്‍ഷത്തോളം യാഹുവിന്റെ തലപ്പത്ത് പ്രവര്‍ത്തിച്ചിരുന്ന ശ്രീനിജ 2010-ല്‍ കമ്പനിവിട്ടു. വൈറ്റ്ഹൗസ് കമ്മീഷന്‍ ഓണ്‍ പ്രസിഡന്‍ഷ്യല്‍ സ്‌കോളേഴ്‌സില്‍ അക്കൊല്ലം അംഗമായി ശ്രീനിജയെ ഒബാമ നാമനിര്‍ദേശം ചെയ്തിരുന്നു. rgirishkumar@gmail.com