LATEST NEWS

Loading...

Custom Search
+ -
ആളുകളുടെ ശ്രദ്ധ ഇപ്പോള്‍ ഈജിപ്തില്‍ ആണല്ലോ. അതുകൊണ്ട് അവിടെ നിന്ന് തുടങ്ങാം. ഈജിപ്തിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് റിസോര്‍ട്ടുകളിലൊന്നാണ് ഷാം അല്‍ ഷെയ്ഖ് . മധ്യേഷ്യയിലെ ആഭ്യന്തരസംഘര്‍ഷങ്ങള്‍ പരിഹരിക്കുവാനായുള്ള സുപ്രധാനമായ...
ദക്ഷിണ സുഡാനില്‍ സ്വാതന്ത്യത്തിനായുള്ള വോട്ടെടുപ്പ് നടക്കുകയാണല്ലോ. എന്നാല്‍പ്പിന്നെ ഒരു സുഡാന്‍ കഥയാവട്ടെ. ഐക്യരാഷ്ട്രസംഘടനയില്‍ ജോലി ചെയ്യുന്നതിന്റെ ഒരു ഗുണം എന്താണെന്ന് വെച്ചാല്‍ ചരിത്രം നേരില്‍ കാണാം എന്നുള്ളതാണ്. ചരിത്രസംഭവങ്ങള്‍ക്ക്...
ആസ്‌ട്രേലിയയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വംശീയവാദം മാധ്യമങ്ങളില്‍ നിറഞ്ഞുകൊണ്ടിരിക്കുകയാണല്ലോ..നിങ്ങള്‍ എപ്പോഴെങ്കിലൂം ഇതിന്റെ പ്രശ്‌നം അനുഭവിച്ചിട്ടുണ്ടോ..? ആളുകള്‍ എന്നോട് ചോദിക്കാറുണ്ട്.എവിടെ, ഇന്ത്യയിലോ അതോ പുറത്തോ.....
ഇത് വെറുമൊരു തമാശയല്ല, അങ്ങനെ തോന്നിയേക്കാമെങ്കിലും. ഞാന്‍ പഠിപ്പിച്ചിരുന്ന ഒരു കലാലയത്തില്‍ യഥാര്‍ത്ഥത്തില്‍ നടന്നതാണ്. അതൊരു റെസിഡന്‍ഷ്യല്‍ ക്യാമ്പസായിരുന്നു. മിക്കവരും എന്നെപ്പോലെ യുവാക്കളായിരുന്നു. ഓഫീസിന് തൊട്ടടുത്താണ്...
2008-ല്‍ ഞാന്‍ ഒരു വര്‍ഷത്തേക്ക് കേരളത്തില്‍ വന്നു. 1986-ല്‍ IITയിലേക്ക് പഠനത്തിന് പോയതിന് ശേഷം ആദ്യമായാണ് ദീര്‍ഘനാള്‍ കേരളത്തിലേക്ക് തിരിച്ചുവരുന്നത്. കാലം മാറി,കഥ മാറി,കേരളവും. സുഹൃത്തുക്കളെയും,കുടുംബക്കാരെയും കാണുക,സ്‌നേഹം പങ്കിടുക...
എന്റെ ആദ്യലേഖനത്തിന് ക്രിയാത്മകമായി പ്രതികരിച്ച എല്ലാവര്‍ക്കും ഞാന്‍ നന്ദി അറിയിക്കുന്നു. ഇതിലെഴുതപ്പെടുന്നവ തുടരന്‍ സ്വഭാവമുള്ളതല്ല എന്ന് വ്യക്തമാക്കട്ടെ. അതുകൊണ്ട് തന്നെ സോണയില്‍ എന്ത് നടന്നുവെന്ന് ആകാംക്ഷപ്പെടുന്നവരോട്...
ജീവിതയാത്രയില്‍ അനുഭവിച്ച നര്‍മ്മപ്രധാനമായ മുഹൂര്‍ത്തങ്ങള്‍ മുരളി തുമ്മാരുകുടി വായനക്കാരുമായി പങ്കിടുന്നു എ ത്ര മലയാളികള്‍ സോണ(sauna) എന്ന വാക്ക് കേട്ടിട്ടുണ്ട്? വളരുന്ന കാലത്ത് അതെന്റെ പദാവലിയുടെ ഭാഗമായിരുന്നില്ല. 40 വയസ്സില്‍...

 

 

അമേരിക്കന്‍ നിയമസംവിധാനത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ കോടതിയെന്ന് വിശേഷിപ്പിക്കപ്പെടുന്നതാണ് വാഷിങ്ടണ്‍ ഡിസി അപ്പീല്‍ കോര്‍ട്ട്. കഴിഞ്ഞവര്‍ഷം ജൂണില്‍ ശ്രീകാന്ത് ശ്രീനിവാസനെ ഈ അപ്പീല്‍ കോടതിയിലെ ജഡ്ജിയായി നിയമിച്ചപ്പോള്‍, അത് ഇന്ത്യന്‍ വംശജര്‍ അന്നാട്ടില്‍ കൈവരിക്കുന്ന ചരിത്ര നേട്ടങ്ങളിലൊന്നായിമാറി. ജൂഡീഷ്യറിയില്‍ ഇന്ത്യന്‍ വംശജര്‍ കൈവരിക്കുന്ന ഏറ്റവും വലിയ നേട്ടമായിരുന്നു അത്. അമേരിക്കയില്‍ 13 അപ്പീല്‍ കോടതികളാണുള്ളത്. ഇതിലാകെ 179 ജഡ്ജിമാരും. അമേരിക്കന്‍ സുപ്രീം കോടതി കഴിഞ്ഞാല്‍, അപ്പീല്‍ കോടതികളാണ് അടുത്തതായി വരിക. സുപ്രീം കോടതി വര്‍ഷം നൂറില്‍ത്താഴെ കേസ്സുകള്‍ മാത്രമേ കേള്‍ക്കൂ എന്നതിനാലാണ് വാഷിങ്ടണിലെ അപ്പീല്‍ കോടതിയെ രാജ്യത്തെ രണ്ടാമത്തെ കോടതിയായി വിശേഷിപ്പിക്കുന്നത്. അമേരിക്കന്‍ നിയമസംവിധാനത്തോടും പൊതുസമൂഹത്തോടുമുള്ള ശ്രീനിവാസന്റെ കൂറും നിയമരംഗത്ത് പ്രകടിപ്പിച്ചിട്ടുള്ള മികവുമാണ് ഈ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ കാരണമായി ഒബാമ അന്ന് സൂചിപ്പിച്ചിരുന്നത്. പഴയ സെനറ്റിന്റെ കാലാവധി കഴിഞ്ഞതോടെ, അപ്പീല്‍ കോടതിയിലെ ജഡ്ജിമാരുടെയും കാലാവധി കഴിഞ്ഞു. ഇതോടെയാണ് പുനര്‍നിയമനം ആവശ്യമായി വന്നത്. കൊളംബിയ സംസ്ഥാനത്തെ അപ്പീല്‍ കോടതിയിലാണ് ശ്രീനിവാസന്‍ ഇനി ജഡ്ജിയായി ചുമതലയേല്‍ക്കുക. 33 ഫെഡറല്‍ ജഡ്ജിമാര്‍ക്കാണ് ഒബാമ പുനര്‍നിയമനം നല്‍കിയത്. ഇതിലെ ഏക ഇന്ത്യന്‍ വംശജനും ശ്രീനിവാസനാണ്. സെനറ്റിന്റെ ജുഡീഷ്യറി കമ്മറ്റിയുടെ അംഗീകാരം ലഭിക്കുന്നതോടെ ശ്രീനിവാസന്‍ തന്റെ പുതിയ തട്ടകത്തില്‍ ചുമതലയേല്‍ക്കും. ഛണ്ഡീഗഢിലാണ് ശ്രീനിവാസന്‍ ജനിച്ചത്. കന്‍സാസ് സര്‍വകലാശാലയിലെ ഉദ്യോഗസ്ഥരായിരുന്നു ശ്രീനിവാസന്റെ മാതാപിതാക്കള്‍. സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍നിന്ന് ബിരുദവും സ്റ്റാന്‍ഫഡ് ഗ്രാജ്വേറ്റ് സ്‌കൂള്‍ ഓഫ് ബിസിനസില്‍നിന്ന് എം.ബി.എയും സ്റ്റാന്‍ഫഡ് ലോ സ്‌കൂളില്‍നിന്ന് നിയമബിരുദവും സ്വന്തമാക്കി. നിയമബിരുദം നേടിയശേഷം അപ്പീല്‍ക്കോടതി ജഡ്ജിയായിരുന്ന ഹാര്‍വി വില്‍ക്കിന്‍സണിന്റെ ക്ലര്‍ക്കായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് സുപ്രീം കോടതി അസോസിയേറ്റ് ജസ്റ്റിസ് സാന്ദ്ര ഡേ ഒ കോണറുടെ ക്ലര്‍ക്കായി പ്രവര്‍ത്തിച്ചു. 2002 മുതല്‍ 2007 വരെ യു.എസ്. സോളിസിറ്റര്‍ ജനറല്‍ ഓഫീസില്‍ പ്രവര്‍ത്തിച്ചശേഷം ഒമെല്‍വനി ആന്‍ഡ് മെയേഴ്‌സ് എന്ന നിയമസഹായ സ്ഥാപനത്തിന്റെ പാര്‍ട്ണറായി. ഹാര്‍വാര്‍ഡ് ലോ സ്‌കൂളില്‍ അധ്യാപകനായും ഇക്കാലയളവില്‍ പ്രവര്‍ത്തിച്ചു. 2011 ആഗസ്ത് 26-ന് അമേരിക്കയിലെ പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ നീല്‍ കത്യാലിന്റെ പകരക്കാരനായി ശ്രീനിവാസന്‍ നിയമിതനായി. അമേരിക്കന്‍ സുപ്രീം കോടതിയിലെ അറിയപ്പെടുന്ന അഭിഭാഷകനും അപ്പലേറ്റുമായി വിലയിരുത്തപ്പെടുന്ന ശ്രീനിവാസന്റെ ഇപ്പോഴത്തെ സ്ഥാനലബ്ധി അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ക്കെല്ലാം ആഹ്ലാദം പകരുന്നതാണ്. ശ്രീനിവാസന്റെ സഹോദരിയായ ശ്രീനിജ ശ്രീനിവാസന്‍ ഐ.ടി. ഭീമന്മാരായ യാഹുവിന്റെ സ്ഥാപകരിലൊരാളാണ്. 15 വര്‍ഷത്തോളം യാഹുവിന്റെ തലപ്പത്ത് പ്രവര്‍ത്തിച്ചിരുന്ന ശ്രീനിജ 2010-ല്‍ കമ്പനിവിട്ടു. വൈറ്റ്ഹൗസ് കമ്മീഷന്‍ ഓണ്‍ പ്രസിഡന്‍ഷ്യല്‍ സ്‌കോളേഴ്‌സില്‍ അക്കൊല്ലം അംഗമായി ശ്രീനിജയെ ഒബാമ നാമനിര്‍ദേശം ചെയ്തിരുന്നു. rgirishkumar@gmail.com