LATEST NEWS

Loading...

Custom Search
+ -
പൃഥ്വിരാജും ഞാനും എന്നു തലേകെട്ട് കൊടുക്കാം എന്നാണ് ആദ്യം വിചാരിച്ചത് പക്ഷെ ഇന്റര്‍നെറ്റ് ലോകത്ത് പൃഥ്വിരാജിന്റെ മേല്‍കുതിര കേറാനാണ് അധികം പേര്‍ക്കും ഇഷ്ടം. അതുകൊണ്ട് അത് വേണ്ട എന്നു വച്ചു. ഇന്നത്തെ ലേഖനം പേരുകളെകുറിച്ചാണ്....
മാത്യു ഹസന്‍ കുക്ക എന്ന അപൂര്‍വമായ പേര് മലയാളികള്‍ കേട്ടിരിക്കാന്‍ ഇടയില്ല. നൈജീരിയയിലെ കടുന്ന എന്ന ചെറിയ സംസ്ഥാനത്തെ പള്ളി വികാരി ആയിരുന്ന അദ്ദേഹത്തെ ഈ വര്‍ഷം സപ്തംബറില്‍ സൊക്കോട്ടോയിലെ ബിഷപ്പ് ആയി നിയമിച്ചു. നൈജീരിയയില്‍...
കേരളത്തില്‍ സാധാരണ വാര്‍ത്ത ഉണ്ടാക്കുന്നത് ഒളിക്യാമറകള്‍ ആണല്ലോ. പാര്‍ട്ടി ഓഫീസ് തൊട്ട് ഹോട്ടലിലെ ടോയ്‌ലറ്റില്‍ വരെ ഇപ്പോള്‍ ക്യാമറ പ്രളയം ആണ്. അതിനിടക്കാണ് തീരെ ഒളിവില്ലാതെ അധികാരത്തിന്റെ തലപ്പത്തു നടക്കുന്നതെന്തും നമ്മെ...
പുതിയ മന്ത്രിസഭ വന്നിരിക്കുകയാണല്ലോ. പരിചയ സമ്പന്നരും പുതുമുഖങ്ങളും. അഭിനന്ദനങ്ങള്‍ എല്ലാവര്‍ക്കും. നമ്മുടെ രാഷ്ട്രീയ സാഹചര്യത്തില്‍ ഒരു മന്ത്രിയാവുക എന്നതാണ് രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം. രാഷ്ട്രീയത്തില്‍ ഇറങ്ങുന്ന...
മലയാളം ക്ലാസിക്കല്‍ ഭാഷ ആണോ അല്ലയോ എന്നൊരഭിപ്രായം പറയാന്‍ എനിക്ക് ഒരറിവുമില്ല. മലയാളം ക്ലാസിക്കല്‍ ഭാഷയായി അംഗീകരിച്ചാല്‍ എന്താണ് ഒരു ഗുണം എന്നും എനിക്കറിയില്ല. നമുക്ക് കുറെ പണം കിട്ടുമോ അതോ ഒരു മലയാളം സര്‍വകലാശാല തന്നെ ഉണ്ടാകുമോ?...
ജോജിയെ ഞാന്‍ പരിചയപ്പെടുന്നത് പാരീസിലെ ചാര്‍ള്‍സ് - ഡി - ഗോള്‍ എയര്‍പോര്‍ട്ടില്‍ വെച്ചാണ്. വളരെ വലുതും ആര്‍ക്കും എളുപ്പം വഴിതെറ്റാവുന്നതും ആയ സ്ഥലം അവിടെ വച്ചാണ് ജോജി എന്നോട് ചോദിക്കുന്നത് ''ചേട്ടന്‍ മലയാളി ആണോ'' നാല്പതു കഴിയുകയും...
ഈയിടെ ഫേസ് ബുക്കില്‍ വന്ന ഒരു തമാശയാണ്. ''1990 കളില്‍ ഒരു ബോണ്ടയുടെ വില 50 പൈസ, മൊബൈല്‍ കോളിന് 5 രൂപ, 2010 ല്‍ ബോണ്ടയുടെ വില 5 രൂപ, മൊബൈല്‍ കോളിന് 50 പൈസ'' ശാസ്ത്രം തോറ്റു. ബോണ്ട ജയിച്ചു. വാസ്ത്‌വത്തില്‍ മൊബൈല്‍ ഫോണിന്റെ ചിലവ് കുറഞ്ഞത് ശാസ്ത്രത്തിന്റെ...
''ചേട്ടന്റെ പുളു കുറേ കൂടുന്നുണ്ട്. വായിക്കുന്നവരും ലോകം കണ്ടവരും സാമാന്യബുദ്ധി ഉള്ളവരും ആണെന്ന് ഓര്‍മ്മിക്കുന്നത് നന്ന്..'' വേലക്കാരന്റെ കഥ എന്ന എന്റെ ലേഖനം വായിച്ചിട്ട് ഒരു സുഹൃത്ത് സ്വകാര്യമായി എഴുതിയതാണ്. എനിക്ക് സന്തോഷവും...
ഈ മാസത്തെ യാത്ര ഓക്‌സ്‌ഫോര്‍ഡിലേക്കായിരുന്നു. ലണ്ടനില്‍ നിന്നും ഏറെ അകലെയല്ലാത്ത ലോകപ്രശസ്്തമായ യൂണിവേഴ്‌സിറ്റിയുടെ ആസ്ഥാനം ആണല്ലോ ഓക്‌സ്‌ഫോര്‍ഡ്. ലണ്ടന്‍ പാഡിംഗ്റ്റണ്‍ സ്റ്റേഷനില്‍ നിന്നും 56 മിനുട്ട് ആണ് ഓക്‌സ്‌ഫോര്‍ഡിലേക്ക്,...
നാലഞ്ചുകൊല്ലം മുമ്പ് ടൊറിനോ (ഇറ്റലി) യിലെ യു.എന്‍. സ്റ്റാഫ് കോളേജില്‍ ഒരു ട്രെയിനിംഗിന് പങ്കെടുക്കുകയായിരുന്നു ഞാന്‍. അമ്പതോളം രാജ്യങ്ങളില്‍ നിന്നുള്ള യു.എന്‍. പ്രവര്‍ത്തകര്‍ അവിടെ ഉണ്ടായിരുന്നു. സ്വയം പരിചയപ്പെടുത്തുന്നതിന്റെ...

 

 

അമേരിക്കന്‍ നിയമസംവിധാനത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ കോടതിയെന്ന് വിശേഷിപ്പിക്കപ്പെടുന്നതാണ് വാഷിങ്ടണ്‍ ഡിസി അപ്പീല്‍ കോര്‍ട്ട്. കഴിഞ്ഞവര്‍ഷം ജൂണില്‍ ശ്രീകാന്ത് ശ്രീനിവാസനെ ഈ അപ്പീല്‍ കോടതിയിലെ ജഡ്ജിയായി നിയമിച്ചപ്പോള്‍, അത് ഇന്ത്യന്‍ വംശജര്‍ അന്നാട്ടില്‍ കൈവരിക്കുന്ന ചരിത്ര നേട്ടങ്ങളിലൊന്നായിമാറി. ജൂഡീഷ്യറിയില്‍ ഇന്ത്യന്‍ വംശജര്‍ കൈവരിക്കുന്ന ഏറ്റവും വലിയ നേട്ടമായിരുന്നു അത്. അമേരിക്കയില്‍ 13 അപ്പീല്‍ കോടതികളാണുള്ളത്. ഇതിലാകെ 179 ജഡ്ജിമാരും. അമേരിക്കന്‍ സുപ്രീം കോടതി കഴിഞ്ഞാല്‍, അപ്പീല്‍ കോടതികളാണ് അടുത്തതായി വരിക. സുപ്രീം കോടതി വര്‍ഷം നൂറില്‍ത്താഴെ കേസ്സുകള്‍ മാത്രമേ കേള്‍ക്കൂ എന്നതിനാലാണ് വാഷിങ്ടണിലെ അപ്പീല്‍ കോടതിയെ രാജ്യത്തെ രണ്ടാമത്തെ കോടതിയായി വിശേഷിപ്പിക്കുന്നത്. അമേരിക്കന്‍ നിയമസംവിധാനത്തോടും പൊതുസമൂഹത്തോടുമുള്ള ശ്രീനിവാസന്റെ കൂറും നിയമരംഗത്ത് പ്രകടിപ്പിച്ചിട്ടുള്ള മികവുമാണ് ഈ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ കാരണമായി ഒബാമ അന്ന് സൂചിപ്പിച്ചിരുന്നത്. പഴയ സെനറ്റിന്റെ കാലാവധി കഴിഞ്ഞതോടെ, അപ്പീല്‍ കോടതിയിലെ ജഡ്ജിമാരുടെയും കാലാവധി കഴിഞ്ഞു. ഇതോടെയാണ് പുനര്‍നിയമനം ആവശ്യമായി വന്നത്. കൊളംബിയ സംസ്ഥാനത്തെ അപ്പീല്‍ കോടതിയിലാണ് ശ്രീനിവാസന്‍ ഇനി ജഡ്ജിയായി ചുമതലയേല്‍ക്കുക. 33 ഫെഡറല്‍ ജഡ്ജിമാര്‍ക്കാണ് ഒബാമ പുനര്‍നിയമനം നല്‍കിയത്. ഇതിലെ ഏക ഇന്ത്യന്‍ വംശജനും ശ്രീനിവാസനാണ്. സെനറ്റിന്റെ ജുഡീഷ്യറി കമ്മറ്റിയുടെ അംഗീകാരം ലഭിക്കുന്നതോടെ ശ്രീനിവാസന്‍ തന്റെ പുതിയ തട്ടകത്തില്‍ ചുമതലയേല്‍ക്കും. ഛണ്ഡീഗഢിലാണ് ശ്രീനിവാസന്‍ ജനിച്ചത്. കന്‍സാസ് സര്‍വകലാശാലയിലെ ഉദ്യോഗസ്ഥരായിരുന്നു ശ്രീനിവാസന്റെ മാതാപിതാക്കള്‍. സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍നിന്ന് ബിരുദവും സ്റ്റാന്‍ഫഡ് ഗ്രാജ്വേറ്റ് സ്‌കൂള്‍ ഓഫ് ബിസിനസില്‍നിന്ന് എം.ബി.എയും സ്റ്റാന്‍ഫഡ് ലോ സ്‌കൂളില്‍നിന്ന് നിയമബിരുദവും സ്വന്തമാക്കി. നിയമബിരുദം നേടിയശേഷം അപ്പീല്‍ക്കോടതി ജഡ്ജിയായിരുന്ന ഹാര്‍വി വില്‍ക്കിന്‍സണിന്റെ ക്ലര്‍ക്കായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് സുപ്രീം കോടതി അസോസിയേറ്റ് ജസ്റ്റിസ് സാന്ദ്ര ഡേ ഒ കോണറുടെ ക്ലര്‍ക്കായി പ്രവര്‍ത്തിച്ചു. 2002 മുതല്‍ 2007 വരെ യു.എസ്. സോളിസിറ്റര്‍ ജനറല്‍ ഓഫീസില്‍ പ്രവര്‍ത്തിച്ചശേഷം ഒമെല്‍വനി ആന്‍ഡ് മെയേഴ്‌സ് എന്ന നിയമസഹായ സ്ഥാപനത്തിന്റെ പാര്‍ട്ണറായി. ഹാര്‍വാര്‍ഡ് ലോ സ്‌കൂളില്‍ അധ്യാപകനായും ഇക്കാലയളവില്‍ പ്രവര്‍ത്തിച്ചു. 2011 ആഗസ്ത് 26-ന് അമേരിക്കയിലെ പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ നീല്‍ കത്യാലിന്റെ പകരക്കാരനായി ശ്രീനിവാസന്‍ നിയമിതനായി. അമേരിക്കന്‍ സുപ്രീം കോടതിയിലെ അറിയപ്പെടുന്ന അഭിഭാഷകനും അപ്പലേറ്റുമായി വിലയിരുത്തപ്പെടുന്ന ശ്രീനിവാസന്റെ ഇപ്പോഴത്തെ സ്ഥാനലബ്ധി അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ക്കെല്ലാം ആഹ്ലാദം പകരുന്നതാണ്. ശ്രീനിവാസന്റെ സഹോദരിയായ ശ്രീനിജ ശ്രീനിവാസന്‍ ഐ.ടി. ഭീമന്മാരായ യാഹുവിന്റെ സ്ഥാപകരിലൊരാളാണ്. 15 വര്‍ഷത്തോളം യാഹുവിന്റെ തലപ്പത്ത് പ്രവര്‍ത്തിച്ചിരുന്ന ശ്രീനിജ 2010-ല്‍ കമ്പനിവിട്ടു. വൈറ്റ്ഹൗസ് കമ്മീഷന്‍ ഓണ്‍ പ്രസിഡന്‍ഷ്യല്‍ സ്‌കോളേഴ്‌സില്‍ അക്കൊല്ലം അംഗമായി ശ്രീനിജയെ ഒബാമ നാമനിര്‍ദേശം ചെയ്തിരുന്നു. rgirishkumar@gmail.com