LATEST NEWS

Loading...

Custom Search
+ -
വെങ്ങോലയില്‍ ഒരു കാലത്ത് പുലിയുണ്ടായിരുന്നുവെന്ന് എന്റെ അമ്മൂമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. ഒരു കാലത്ത് പശുക്കളെ രാവിലെ കറന്നതിനുശേഷം എരുമക്കാട്ടിലേക്കും ചുണ്ടമലയിലേക്കും അഴിച്ചു വിടുകയായിരുന്നു പതിവത്രെ. വൈകീട്ട് തിരിച്ച്...
നായന്മാരുടെ അട്ടിപ്പേര്‍ അവകാശത്തിന്‍മേല്‍ ഉള്ള ചര്‍ച്ച നടക്കുകയാണല്ലോ. ഒരു നായരായി ജനിച്ചതിനാല്‍ അതില്‍ എനിക്കു വലിയ താല്പര്യം ഇല്ല. പക്ഷെ അട്ടിപ്പേര്‍ എന്ന വാക്കിന്റെ അര്‍ത്ഥം അറിയാന്‍ താല്പര്യം ഉണ്ടുതാനും. നായരായി ജനിച്ചതുകൊണ്ടും...
അമ്മ എനിക്ക് പാല്‍ തരും ഞാന്‍ പാല്‍ കുടിക്കാഞ്ഞാല്‍ അമ്മ കരയും എന്തിനാണ് അമ്മ കരയുന്നത് ഞാന്‍ അച്ഛനോളം വലുതാകണം അതാണ് അമ്മയുടെ ആഗ്രഹം-ഒന്നാം ക്ലാസില്‍ പഠിച്ച ഈ വരികള്‍ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. പക്ഷെ ഞാന്‍ പാല്‍ കുടിക്കാഞ്ഞിട്ട്...
'നിങ്ങള്‍ പരിചയമില്ലാത്ത ഒരു ഗ്രാമത്തില്‍ ചെല്ലുമ്പോള്‍ അവിടെ എല്ലാവരും ഒറ്റക്കാലില്‍ നടക്കുകയാണെങ്കില്‍ നിങ്ങള്‍ ആദ്യം ഒറ്റക്കാലില്‍ നടക്കണം എന്നിട്ടുവേണം അതിന്റെ കാരണം അന്വേഷിക്കാന്‍ .' ഇതൊരു ആഫ്രിക്കന്‍ പഴഞ്ചൊല്ലാണ്. ...
യൂറോപ്പിലെ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ രാജ്യമാണ് ഫിന്‍ലാന്റ്. ലോകത്തിലെ ഭൂരിഭാഗം ആളുകളും ഫിന്‍ലാന്റില്‍ അറിയുന്നത് ഒരു കമ്പനിയുടെ പേരിലാണ്. 'നോക്കിയ'. അതീവ ശൈത്യമുള്ള വടക്കന്‍ യൂറോപ്യന്‍ രാജ്യം ആയതിനാലും അതികഠിനമായ ഫിന്നിഷ്...
ചൈനയിലേക്ക് യാത്ര ചെയ്യുന്ന ആരും ചെയ്യേണ്ട നാലുകാര്യങ്ങള്‍ ഉണ്ട്. ഒന്നാമതായി വന്‍മതില്‍ പോയി കാണുക. രണ്ടാമത് പഴയ രാജാക്കന്മാരുടെ കൊട്ടാരമായിരുന്ന :ഫോര്‍ബിഡന്‍ സിറ്റി' സന്ദര്‍ശിക്കുക. മൂന്ന് ചൈനയിലെ പാരമ്പര്യ ചികിത്സാകേന്ദ്രം...
'അസാധ്യമായി ഒന്നുമില്ല' എന്നു ഞാന്‍ പഠിച്ചത് രണ്ടിലോ മൂന്നിലോ ഒരു മലയാളം പാഠത്തില്‍ ആണ്. നെപ്പോളിയന്‍ ചക്രവര്‍ത്തിയെപ്പറ്റിയായിരുന്നു കഥ. ഒരു ചെറിയ ദ്വീപില്‍ സാധാരണക്കാരനായി ജനിച്ച കുറുകിയ ഒരു മനുഷ്യന്‍ കഴിവും കഠിനാധ്വാനവുംകൊണ്ട്...
2004-ലാണ് ഞാന്‍ ആദ്യമായി കാബൂളില്‍ വിമാനം ഇറങ്ങുന്നത്. യുദ്ധം കഴിഞ്ഞ് സഖ്യസേന അഫ്ഗാനിസ്ഥാനില്‍ ഭരണമാറ്റം നടത്തിയിരുന്നു. എങ്കിലും എയര്‍പോര്‍ട്ട് ഉള്‍പ്പെടെ എല്ലാ സ്ഥലവും പൂര്‍ണമായും സുരക്ഷിതമായിരുന്നില്ല. വിമാനകമ്പനികള്‍ സര്‍വീസ്...
യുദ്ധവും കൊടുങ്കാറ്റും പ്രളയവും ഭൂകമ്പവും മൂലമുണ്ടായിട്ടുള്ള ദുരന്തങ്ങള്‍ പലകുറി പലയിടത്തും കണ്ടിട്ടുണ്ടെങ്കിലും ഞാന്‍ ഒരു അഗ്നിപര്‍വതം കാണുന്നത് കഴിഞ്ഞമാസം ആണ്,ഇന്തോനേഷ്യയിലെ യോഗ്യകര്‍ത്തയ്ക്കു സമീപമുള്ള മേരാപ്പിയില്‍....
''ഞാന്‍ എന്നെങ്കിലും ലണ്ടനില്‍ പോയാല്‍ ആദ്യം സ്ട്രാറ്റ്‌ഫോര്‍ഡ് അപ്പോണ്‍ എവണിലെ ഷേക്ക്പിയര്‍ മെമ്മോറിയലില്‍ പോകും.'' ഇതെന്നോട് പറഞ്ഞത് ഇംഗ്ലീഷ് ഭാഷാ പണ്ഡിതനും കേരളത്തിലെ പല എന്‍.എസ്.എസ്. കോളേജിലും ഇംഗ്ലീഷ് അധ്യാപകനും ആയിരുന്ന...

 

 

അമേരിക്കന്‍ നിയമസംവിധാനത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ കോടതിയെന്ന് വിശേഷിപ്പിക്കപ്പെടുന്നതാണ് വാഷിങ്ടണ്‍ ഡിസി അപ്പീല്‍ കോര്‍ട്ട്. കഴിഞ്ഞവര്‍ഷം ജൂണില്‍ ശ്രീകാന്ത് ശ്രീനിവാസനെ ഈ അപ്പീല്‍ കോടതിയിലെ ജഡ്ജിയായി നിയമിച്ചപ്പോള്‍, അത് ഇന്ത്യന്‍ വംശജര്‍ അന്നാട്ടില്‍ കൈവരിക്കുന്ന ചരിത്ര നേട്ടങ്ങളിലൊന്നായിമാറി. ജൂഡീഷ്യറിയില്‍ ഇന്ത്യന്‍ വംശജര്‍ കൈവരിക്കുന്ന ഏറ്റവും വലിയ നേട്ടമായിരുന്നു അത്. അമേരിക്കയില്‍ 13 അപ്പീല്‍ കോടതികളാണുള്ളത്. ഇതിലാകെ 179 ജഡ്ജിമാരും. അമേരിക്കന്‍ സുപ്രീം കോടതി കഴിഞ്ഞാല്‍, അപ്പീല്‍ കോടതികളാണ് അടുത്തതായി വരിക. സുപ്രീം കോടതി വര്‍ഷം നൂറില്‍ത്താഴെ കേസ്സുകള്‍ മാത്രമേ കേള്‍ക്കൂ എന്നതിനാലാണ് വാഷിങ്ടണിലെ അപ്പീല്‍ കോടതിയെ രാജ്യത്തെ രണ്ടാമത്തെ കോടതിയായി വിശേഷിപ്പിക്കുന്നത്. അമേരിക്കന്‍ നിയമസംവിധാനത്തോടും പൊതുസമൂഹത്തോടുമുള്ള ശ്രീനിവാസന്റെ കൂറും നിയമരംഗത്ത് പ്രകടിപ്പിച്ചിട്ടുള്ള മികവുമാണ് ഈ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ കാരണമായി ഒബാമ അന്ന് സൂചിപ്പിച്ചിരുന്നത്. പഴയ സെനറ്റിന്റെ കാലാവധി കഴിഞ്ഞതോടെ, അപ്പീല്‍ കോടതിയിലെ ജഡ്ജിമാരുടെയും കാലാവധി കഴിഞ്ഞു. ഇതോടെയാണ് പുനര്‍നിയമനം ആവശ്യമായി വന്നത്. കൊളംബിയ സംസ്ഥാനത്തെ അപ്പീല്‍ കോടതിയിലാണ് ശ്രീനിവാസന്‍ ഇനി ജഡ്ജിയായി ചുമതലയേല്‍ക്കുക. 33 ഫെഡറല്‍ ജഡ്ജിമാര്‍ക്കാണ് ഒബാമ പുനര്‍നിയമനം നല്‍കിയത്. ഇതിലെ ഏക ഇന്ത്യന്‍ വംശജനും ശ്രീനിവാസനാണ്. സെനറ്റിന്റെ ജുഡീഷ്യറി കമ്മറ്റിയുടെ അംഗീകാരം ലഭിക്കുന്നതോടെ ശ്രീനിവാസന്‍ തന്റെ പുതിയ തട്ടകത്തില്‍ ചുമതലയേല്‍ക്കും. ഛണ്ഡീഗഢിലാണ് ശ്രീനിവാസന്‍ ജനിച്ചത്. കന്‍സാസ് സര്‍വകലാശാലയിലെ ഉദ്യോഗസ്ഥരായിരുന്നു ശ്രീനിവാസന്റെ മാതാപിതാക്കള്‍. സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍നിന്ന് ബിരുദവും സ്റ്റാന്‍ഫഡ് ഗ്രാജ്വേറ്റ് സ്‌കൂള്‍ ഓഫ് ബിസിനസില്‍നിന്ന് എം.ബി.എയും സ്റ്റാന്‍ഫഡ് ലോ സ്‌കൂളില്‍നിന്ന് നിയമബിരുദവും സ്വന്തമാക്കി. നിയമബിരുദം നേടിയശേഷം അപ്പീല്‍ക്കോടതി ജഡ്ജിയായിരുന്ന ഹാര്‍വി വില്‍ക്കിന്‍സണിന്റെ ക്ലര്‍ക്കായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് സുപ്രീം കോടതി അസോസിയേറ്റ് ജസ്റ്റിസ് സാന്ദ്ര ഡേ ഒ കോണറുടെ ക്ലര്‍ക്കായി പ്രവര്‍ത്തിച്ചു. 2002 മുതല്‍ 2007 വരെ യു.എസ്. സോളിസിറ്റര്‍ ജനറല്‍ ഓഫീസില്‍ പ്രവര്‍ത്തിച്ചശേഷം ഒമെല്‍വനി ആന്‍ഡ് മെയേഴ്‌സ് എന്ന നിയമസഹായ സ്ഥാപനത്തിന്റെ പാര്‍ട്ണറായി. ഹാര്‍വാര്‍ഡ് ലോ സ്‌കൂളില്‍ അധ്യാപകനായും ഇക്കാലയളവില്‍ പ്രവര്‍ത്തിച്ചു. 2011 ആഗസ്ത് 26-ന് അമേരിക്കയിലെ പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ നീല്‍ കത്യാലിന്റെ പകരക്കാരനായി ശ്രീനിവാസന്‍ നിയമിതനായി. അമേരിക്കന്‍ സുപ്രീം കോടതിയിലെ അറിയപ്പെടുന്ന അഭിഭാഷകനും അപ്പലേറ്റുമായി വിലയിരുത്തപ്പെടുന്ന ശ്രീനിവാസന്റെ ഇപ്പോഴത്തെ സ്ഥാനലബ്ധി അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ക്കെല്ലാം ആഹ്ലാദം പകരുന്നതാണ്. ശ്രീനിവാസന്റെ സഹോദരിയായ ശ്രീനിജ ശ്രീനിവാസന്‍ ഐ.ടി. ഭീമന്മാരായ യാഹുവിന്റെ സ്ഥാപകരിലൊരാളാണ്. 15 വര്‍ഷത്തോളം യാഹുവിന്റെ തലപ്പത്ത് പ്രവര്‍ത്തിച്ചിരുന്ന ശ്രീനിജ 2010-ല്‍ കമ്പനിവിട്ടു. വൈറ്റ്ഹൗസ് കമ്മീഷന്‍ ഓണ്‍ പ്രസിഡന്‍ഷ്യല്‍ സ്‌കോളേഴ്‌സില്‍ അക്കൊല്ലം അംഗമായി ശ്രീനിജയെ ഒബാമ നാമനിര്‍ദേശം ചെയ്തിരുന്നു. rgirishkumar@gmail.com