LATEST NEWS

Loading...

Custom Search
+ -
''ചേട്ടന്റെ അന്‍പതാമത്തെ കഥ ഞാന്‍ നോക്കിയിരിക്കയാണ്..'' എന്റെ സ്ഥിരം വായനക്കാരന്‍ ആയ സുജിത് എം.ടോം എന്നോടു പറഞ്ഞു. അപ്പോഴാണ് പുളുക്കഥ സീരീസ് ഗോള്‍ഡന്‍ ജൂബിലിയോട് അടുത്തു എന്നു ഞാന്‍ മനസ്സിലാക്കിയത്. സുജിത്തിനു നന്ദി. ഒരു വര്‍ഷം...
എന്റെ ചെറുപ്പത്തില്‍ കുട്ടികള്‍ക്ക് പോക്കറ്റ് മണി കൊടുക്കുന്ന സംവിധാനം ഉണ്ടായിരുന്നില്ല. വര്‍ഷത്തില്‍ ഒരു നിക്കറും ഷര്‍ട്ടും നോട്ടുബുക്കും കിട്ടിയാല്‍ ആ വര്‍ഷത്തെ പണി കഴിഞ്ഞു. പാഠപുസ്തകങ്ങള്‍ പഴയത് വേറെ ഏതെങ്കിലും കസിന്‍സിന്റെ...
ആയിരത്തിത്തൊള്ളായിരത്തി എണ്‍പത്തിയാറില്‍ കാണ്‍പൂര്‍ ഐ.ഐ.ടി.യില്‍ പഠിക്കാന്‍ എത്തിയ ഞാന്‍ ഒന്നാം ദിവസം തന്നെ ഒരു മണ്ടത്തരം കാണിച്ചു. അധ്യാപകരേയും സഹപാഠികളെയും പരിചയപ്പെടുന്ന ചടങ്ങ് ആയിരുന്നു ഒന്നാം ദിവസം. അവിടെ നിങ്ങളുടെ താല്പര്യങ്ങളും...
ചാളക്കറി കൂട്ടി കപ്പ കഴിക്കുന്നത് ഇന്നത്തെപ്പോലെ പണ്ടും എനിക്കിഷ്ടമായിരുന്നു. പക്ഷെ വീട്ടില്‍ മീന്‍ മേടിക്കുന്നത് വല്ലപ്പോഴും മാത്രം സംഭവിക്കുന്ന ഒരു കാര്യം ആയിരുന്നു. ഇതിനു രണ്ടു കാരണങ്ങള്‍ ഉണ്ട്, ഇന്നത്തെപ്പോലെ ദിവസത്തില്‍...
കോതമംഗലത്തെ മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിങ് കോളേജ് ഈ വര്‍ഷം സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുകയാണല്ലോ. പുതിയ എഞ്ചിനീയറിങ് കോളേജുകള്‍ അനവധി വന്നിട്ടും ഇപ്പോഴും ഒരു നല്ല കോളേജ് എന്ന പേര് എം.എ.എന്‍ജിനീയറിങ് കോളേജിനുണ്ട്. ഞാന്‍ അവിടെ...
വിശ്വാസികള്‍ ആയ ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമായ ഒരു രേഖയാണല്ലോ ജാതകം. ജനിച്ച സമയം വെച്ച് ഏതോ ഒരു കണിയാന്‍ ഗണിച്ചുവെച്ച തലക്കുറി പലപ്പോഴും ആളുകളുടെ ജീവിതത്തെ മാറ്റി മറിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. നമ്മള്‍ ജനിക്കുന്ന...
'ആഴിയെ നാഴികൊണ്ട് അളക്കാന്‍ ശ്രമിക്കരുത്' എന്നത് ഒരു മലയാളം പഴഞ്ചൊല്ലാണ്. ഇതിനൊരു ഇംഗ്ലീഷ് പതിപ്പില്ല. അതുകൊണ്ടാണ് 1802-ല്‍ വില്യം ലാംബ്ടന്‍ എന്ന സായിപ്പ് നൂറടി നീളമുള്ള ഒരു ചെയിന്‍ ലിങ്കുമായി ഇന്ത്യയെ അളക്കാന്‍ പുറപ്പെട്ടത്. ഏതാണ്ട്...
ഗോഡ് ഡെലൂഷന്‍ എന്ന അതിപ്രശസ്തവും അത്രതന്നെ വിവാദപരവുമായ പുസ്തകം എഴുതിയ റിച്ചാര്‍ഡ് ഡോക്കിന്‍സ് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ആയിരുന്നു. ആയിരത്തിത്തൊള്ളായിരത്തി എഴുപത്താറില്‍ സെല്‍ഫിഷ് ജീന്‍ എന്ന പുസ്തകം...
ചില ജോലികളെ മറ്റു ചില ജോലികളില്‍ നിന്നും വ്യത്യസ്തമാക്കുന്നത് അതിന്റെ സുദീര്‍ഘമായ പാരമ്പര്യവും അതിനോടനുബന്ധിച്ചുള്ള അനുഷ്ഠാനങ്ങളും ആണ്. സ്വന്തം ശത്രുവിനെപ്പോലും ചികിത്സിക്കണം എന്ന വൈദ്യന്‍മാരുടെ ഉത്തരവാദിത്വവും കുമ്പസാര...
സൗദിയുടെ ചുറ്റുമുള്ള കടലും കരകളും ഒക്കെ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ഞാന്‍ ഇതേവരെ സൗദിഅറേബ്യയില്‍ പോയിട്ടില്ല. ചരിത്രം വായിച്ചും സക്കറിയയുടെ സൗദിയാത്രാവിവരണം വായിച്ചും അവിടെ പോകണം എന്ന് ഏറെ താല്പര്യമുണ്ട് താനും. കര്‍മ്മവും...

 

 

അമേരിക്കന്‍ നിയമസംവിധാനത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ കോടതിയെന്ന് വിശേഷിപ്പിക്കപ്പെടുന്നതാണ് വാഷിങ്ടണ്‍ ഡിസി അപ്പീല്‍ കോര്‍ട്ട്. കഴിഞ്ഞവര്‍ഷം ജൂണില്‍ ശ്രീകാന്ത് ശ്രീനിവാസനെ ഈ അപ്പീല്‍ കോടതിയിലെ ജഡ്ജിയായി നിയമിച്ചപ്പോള്‍, അത് ഇന്ത്യന്‍ വംശജര്‍ അന്നാട്ടില്‍ കൈവരിക്കുന്ന ചരിത്ര നേട്ടങ്ങളിലൊന്നായിമാറി. ജൂഡീഷ്യറിയില്‍ ഇന്ത്യന്‍ വംശജര്‍ കൈവരിക്കുന്ന ഏറ്റവും വലിയ നേട്ടമായിരുന്നു അത്. അമേരിക്കയില്‍ 13 അപ്പീല്‍ കോടതികളാണുള്ളത്. ഇതിലാകെ 179 ജഡ്ജിമാരും. അമേരിക്കന്‍ സുപ്രീം കോടതി കഴിഞ്ഞാല്‍, അപ്പീല്‍ കോടതികളാണ് അടുത്തതായി വരിക. സുപ്രീം കോടതി വര്‍ഷം നൂറില്‍ത്താഴെ കേസ്സുകള്‍ മാത്രമേ കേള്‍ക്കൂ എന്നതിനാലാണ് വാഷിങ്ടണിലെ അപ്പീല്‍ കോടതിയെ രാജ്യത്തെ രണ്ടാമത്തെ കോടതിയായി വിശേഷിപ്പിക്കുന്നത്. അമേരിക്കന്‍ നിയമസംവിധാനത്തോടും പൊതുസമൂഹത്തോടുമുള്ള ശ്രീനിവാസന്റെ കൂറും നിയമരംഗത്ത് പ്രകടിപ്പിച്ചിട്ടുള്ള മികവുമാണ് ഈ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ കാരണമായി ഒബാമ അന്ന് സൂചിപ്പിച്ചിരുന്നത്. പഴയ സെനറ്റിന്റെ കാലാവധി കഴിഞ്ഞതോടെ, അപ്പീല്‍ കോടതിയിലെ ജഡ്ജിമാരുടെയും കാലാവധി കഴിഞ്ഞു. ഇതോടെയാണ് പുനര്‍നിയമനം ആവശ്യമായി വന്നത്. കൊളംബിയ സംസ്ഥാനത്തെ അപ്പീല്‍ കോടതിയിലാണ് ശ്രീനിവാസന്‍ ഇനി ജഡ്ജിയായി ചുമതലയേല്‍ക്കുക. 33 ഫെഡറല്‍ ജഡ്ജിമാര്‍ക്കാണ് ഒബാമ പുനര്‍നിയമനം നല്‍കിയത്. ഇതിലെ ഏക ഇന്ത്യന്‍ വംശജനും ശ്രീനിവാസനാണ്. സെനറ്റിന്റെ ജുഡീഷ്യറി കമ്മറ്റിയുടെ അംഗീകാരം ലഭിക്കുന്നതോടെ ശ്രീനിവാസന്‍ തന്റെ പുതിയ തട്ടകത്തില്‍ ചുമതലയേല്‍ക്കും. ഛണ്ഡീഗഢിലാണ് ശ്രീനിവാസന്‍ ജനിച്ചത്. കന്‍സാസ് സര്‍വകലാശാലയിലെ ഉദ്യോഗസ്ഥരായിരുന്നു ശ്രീനിവാസന്റെ മാതാപിതാക്കള്‍. സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍നിന്ന് ബിരുദവും സ്റ്റാന്‍ഫഡ് ഗ്രാജ്വേറ്റ് സ്‌കൂള്‍ ഓഫ് ബിസിനസില്‍നിന്ന് എം.ബി.എയും സ്റ്റാന്‍ഫഡ് ലോ സ്‌കൂളില്‍നിന്ന് നിയമബിരുദവും സ്വന്തമാക്കി. നിയമബിരുദം നേടിയശേഷം അപ്പീല്‍ക്കോടതി ജഡ്ജിയായിരുന്ന ഹാര്‍വി വില്‍ക്കിന്‍സണിന്റെ ക്ലര്‍ക്കായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് സുപ്രീം കോടതി അസോസിയേറ്റ് ജസ്റ്റിസ് സാന്ദ്ര ഡേ ഒ കോണറുടെ ക്ലര്‍ക്കായി പ്രവര്‍ത്തിച്ചു. 2002 മുതല്‍ 2007 വരെ യു.എസ്. സോളിസിറ്റര്‍ ജനറല്‍ ഓഫീസില്‍ പ്രവര്‍ത്തിച്ചശേഷം ഒമെല്‍വനി ആന്‍ഡ് മെയേഴ്‌സ് എന്ന നിയമസഹായ സ്ഥാപനത്തിന്റെ പാര്‍ട്ണറായി. ഹാര്‍വാര്‍ഡ് ലോ സ്‌കൂളില്‍ അധ്യാപകനായും ഇക്കാലയളവില്‍ പ്രവര്‍ത്തിച്ചു. 2011 ആഗസ്ത് 26-ന് അമേരിക്കയിലെ പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ നീല്‍ കത്യാലിന്റെ പകരക്കാരനായി ശ്രീനിവാസന്‍ നിയമിതനായി. അമേരിക്കന്‍ സുപ്രീം കോടതിയിലെ അറിയപ്പെടുന്ന അഭിഭാഷകനും അപ്പലേറ്റുമായി വിലയിരുത്തപ്പെടുന്ന ശ്രീനിവാസന്റെ ഇപ്പോഴത്തെ സ്ഥാനലബ്ധി അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ക്കെല്ലാം ആഹ്ലാദം പകരുന്നതാണ്. ശ്രീനിവാസന്റെ സഹോദരിയായ ശ്രീനിജ ശ്രീനിവാസന്‍ ഐ.ടി. ഭീമന്മാരായ യാഹുവിന്റെ സ്ഥാപകരിലൊരാളാണ്. 15 വര്‍ഷത്തോളം യാഹുവിന്റെ തലപ്പത്ത് പ്രവര്‍ത്തിച്ചിരുന്ന ശ്രീനിജ 2010-ല്‍ കമ്പനിവിട്ടു. വൈറ്റ്ഹൗസ് കമ്മീഷന്‍ ഓണ്‍ പ്രസിഡന്‍ഷ്യല്‍ സ്‌കോളേഴ്‌സില്‍ അക്കൊല്ലം അംഗമായി ശ്രീനിജയെ ഒബാമ നാമനിര്‍ദേശം ചെയ്തിരുന്നു. rgirishkumar@gmail.com