LATEST NEWS

Loading...

Custom Search
+ -
ഓണം തിരക്കിന്റെ കാലമാണല്ലോ. ആദ്യം പരീക്ഷയുടെ തിരക്ക്, പിന്നെ ഷോപ്പിംഗിന്റെ തിരക്ക്. അവസാനം ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിന്റെയും സദ്യ ഉണ്ണുന്നതിന്റെയും തിരക്ക്. അതുകൊണ്ടു തന്നെ ഈ ആഴ്ചകഥ എഴുതാന്‍ എനിക്കോ വായിക്കാന്‍ നിങ്ങള്‍ക്കോ...
ലോകത്ത് പലയിടത്തും എന്തിന് വടക്കേ ഇന്ത്യയില്‍പോലും അക്രമികളും മരമണ്ടന്‍മാരും ആയ രാജാക്കന്‍മാര്‍ ഉണ്ടായിരുന്നതായി ചരിത്രത്തില്‍ നമ്മള്‍ പഠിച്ചിട്ടുണ്ട്. എന്നാല്‍ ഭാഗ്യവശാല്‍ നമ്മെ ഭരിച്ചിരുന്ന പൊന്നു തമ്പുരാക്കന്‍മാര്‍...
ഐതിഹ്യമാലയിലെ എല്ലാ കഥകളും എനിക്ക് ഇഷ്ടമാണെങ്കിലും വായിച്ച കാലത്ത് എന്നെ ഏറ്റവും സംഭ്രമിപ്പിച്ചത് സൂര്യകാലടിയുടെ കഥയാണ്. സൂര്യകാലടി നമ്പൂതിരി പിറക്കുന്നതിനു മുന്‍പുതന്നെ അദ്ദേഹത്തിന്റെ അച്ഛനെ യക്ഷി കൊന്നുതിന്നിരുന്നു. അമ്മയില്‍നിന്നും...
ഞാനൊരു ബുദ്ധിമാനാണെന്നുള്ള രഹസ്യം ഇതുവരെ എന്റെ വായനക്കാരോട് പങ്കു വെച്ചിട്ടില്ല എന്നു തോന്നുന്നു. സാധാരണ എന്റെ ലേഖനങ്ങള്‍ വായിച്ചാല്‍ അതു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണു താനും. ഞാന്‍ പക്ഷെ ഒരു പൊങ്ങച്ചക്കാരനാണെന്ന് ഞാന്‍...
വലുതും ചെറുതുമായി ലോകത്ത് രാജ്യങ്ങള്‍ ഇരുന്നൂറില്‍ ഏറെയുണ്ട്. ഇതിനൊക്കെ പരമാധികാരവുമുണ്ട്. അതായത് രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ അതികഠിനമായ അക്രമങ്ങള്‍ ഉള്‍പ്പെടെ എന്തും എങ്ങനെയും ചെയ്യാന്‍ അവര്‍ക്ക് അവകാശമുണ്ട്....
ആയിരത്തിതൊള്ളായിരത്തി നാല്പത്തിയെട്ടില്‍ പുറത്തിറങ്ങിയ ചന്ദ്രലേഖ എന്ന തമിഴ് സിനിമ ഇന്ത്യന്‍ സിനിമാചരിത്രത്തിലെ ഒരു സംഭവമാണ്. അന്നുവരെ നിര്‍മ്മിക്കപ്പെട്ട സിനിമകളില്‍ ഏറ്റവും ചെലവേറിയതായിരുന്നു ഇത്. ഇന്നത്തെ രൂപയുടെ മൂല്യം...
'രഹസ്യങ്ങളുടെ ചുരുള്‍ അഴിയുകയാണ്.' 'ഓ മൈ ഗോഡ്, ചേട്ടനും ആ ദൈവകണത്തിന്റെ പുറകിലാണോ. ഞങ്ങളിവിടെ അതിനെപ്പറ്റി വായിച്ചും കേട്ടും മനസ്സിലാകാതെയും പൊറുതി മുട്ടി ഇരിക്കുകയാണ്...' 'ഏയ്, ഞാന്‍ അതിനെപ്പറ്റി അല്ല പറയാന്‍ തുടങ്ങിയത്.' 'പിന്നേതു...
''എന്റെ സാറേ ബീഫിനൊക്കെ ഇപ്പോ എന്താ വില..'' എന്റെ സ്ഥിരം സാരഥിയായ ബേബിച്ചേട്ടന്‍ കഴിഞ്ഞ തവണ എന്നോടു പറഞ്ഞു. ഈസ്റ്ററിന് ഇരുന്നൂറുരൂപയുടെ മുകളില്‍ പോയി എന്നുവെച്ച് വാങ്ങാതെ പറ്റുമോ? വെങ്ങോലയിലെ എന്റെ വീട്ടില്‍ ഒരിക്കലും ബീഫ് വാങ്ങാറില്ല....
'ഞാനല്പം ടെന്‍ഷനിലാണ്..' 'എന്തു പറ്റി ചേട്ടാ..' 'എന്റെ സുഹൃത്ത് പ്രകാശ് ബാരെയുടെ 'ഇവന്‍ മേഘരൂപന്‍ ' റിലീസ് ചെയ്യുകയാണ്...' 'അതിന് ചേട്ടനെന്തിനാ ടെന്‍ഷന്‍, കാശു വല്ലതും മുടക്കിയിട്ടുണ്ടോ?' 'കഴിഞ്ഞ തവണത്തെ അവന്റെ സൂഫി പടത്തില്‍ അവന്‍ നായികയെ...
സച്ചിന്‍ റിട്ടയര്‍ ചെയ്യേണ്ട സമയമായി എന്നോ മറ്റോ കപില്‍ദേവ് അടുത്തയിടെ അഭിപ്രായം പറഞ്ഞത് വായിച്ചിട്ട് എനിക്ക് ചിരി വന്നു. കളിച്ചുകൊണ്ടിരുന്ന കാലത്ത് ഈ കപില്‍ദേവിനെ റിട്ടയര്‍ ചെയ്യിക്കാന്‍ നേരിട്ടും മറഞ്ഞും ഗവാസ്‌കറും കൂട്ടരും...

 

 

അമേരിക്കന്‍ നിയമസംവിധാനത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ കോടതിയെന്ന് വിശേഷിപ്പിക്കപ്പെടുന്നതാണ് വാഷിങ്ടണ്‍ ഡിസി അപ്പീല്‍ കോര്‍ട്ട്. കഴിഞ്ഞവര്‍ഷം ജൂണില്‍ ശ്രീകാന്ത് ശ്രീനിവാസനെ ഈ അപ്പീല്‍ കോടതിയിലെ ജഡ്ജിയായി നിയമിച്ചപ്പോള്‍, അത് ഇന്ത്യന്‍ വംശജര്‍ അന്നാട്ടില്‍ കൈവരിക്കുന്ന ചരിത്ര നേട്ടങ്ങളിലൊന്നായിമാറി. ജൂഡീഷ്യറിയില്‍ ഇന്ത്യന്‍ വംശജര്‍ കൈവരിക്കുന്ന ഏറ്റവും വലിയ നേട്ടമായിരുന്നു അത്. അമേരിക്കയില്‍ 13 അപ്പീല്‍ കോടതികളാണുള്ളത്. ഇതിലാകെ 179 ജഡ്ജിമാരും. അമേരിക്കന്‍ സുപ്രീം കോടതി കഴിഞ്ഞാല്‍, അപ്പീല്‍ കോടതികളാണ് അടുത്തതായി വരിക. സുപ്രീം കോടതി വര്‍ഷം നൂറില്‍ത്താഴെ കേസ്സുകള്‍ മാത്രമേ കേള്‍ക്കൂ എന്നതിനാലാണ് വാഷിങ്ടണിലെ അപ്പീല്‍ കോടതിയെ രാജ്യത്തെ രണ്ടാമത്തെ കോടതിയായി വിശേഷിപ്പിക്കുന്നത്. അമേരിക്കന്‍ നിയമസംവിധാനത്തോടും പൊതുസമൂഹത്തോടുമുള്ള ശ്രീനിവാസന്റെ കൂറും നിയമരംഗത്ത് പ്രകടിപ്പിച്ചിട്ടുള്ള മികവുമാണ് ഈ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ കാരണമായി ഒബാമ അന്ന് സൂചിപ്പിച്ചിരുന്നത്. പഴയ സെനറ്റിന്റെ കാലാവധി കഴിഞ്ഞതോടെ, അപ്പീല്‍ കോടതിയിലെ ജഡ്ജിമാരുടെയും കാലാവധി കഴിഞ്ഞു. ഇതോടെയാണ് പുനര്‍നിയമനം ആവശ്യമായി വന്നത്. കൊളംബിയ സംസ്ഥാനത്തെ അപ്പീല്‍ കോടതിയിലാണ് ശ്രീനിവാസന്‍ ഇനി ജഡ്ജിയായി ചുമതലയേല്‍ക്കുക. 33 ഫെഡറല്‍ ജഡ്ജിമാര്‍ക്കാണ് ഒബാമ പുനര്‍നിയമനം നല്‍കിയത്. ഇതിലെ ഏക ഇന്ത്യന്‍ വംശജനും ശ്രീനിവാസനാണ്. സെനറ്റിന്റെ ജുഡീഷ്യറി കമ്മറ്റിയുടെ അംഗീകാരം ലഭിക്കുന്നതോടെ ശ്രീനിവാസന്‍ തന്റെ പുതിയ തട്ടകത്തില്‍ ചുമതലയേല്‍ക്കും. ഛണ്ഡീഗഢിലാണ് ശ്രീനിവാസന്‍ ജനിച്ചത്. കന്‍സാസ് സര്‍വകലാശാലയിലെ ഉദ്യോഗസ്ഥരായിരുന്നു ശ്രീനിവാസന്റെ മാതാപിതാക്കള്‍. സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍നിന്ന് ബിരുദവും സ്റ്റാന്‍ഫഡ് ഗ്രാജ്വേറ്റ് സ്‌കൂള്‍ ഓഫ് ബിസിനസില്‍നിന്ന് എം.ബി.എയും സ്റ്റാന്‍ഫഡ് ലോ സ്‌കൂളില്‍നിന്ന് നിയമബിരുദവും സ്വന്തമാക്കി. നിയമബിരുദം നേടിയശേഷം അപ്പീല്‍ക്കോടതി ജഡ്ജിയായിരുന്ന ഹാര്‍വി വില്‍ക്കിന്‍സണിന്റെ ക്ലര്‍ക്കായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് സുപ്രീം കോടതി അസോസിയേറ്റ് ജസ്റ്റിസ് സാന്ദ്ര ഡേ ഒ കോണറുടെ ക്ലര്‍ക്കായി പ്രവര്‍ത്തിച്ചു. 2002 മുതല്‍ 2007 വരെ യു.എസ്. സോളിസിറ്റര്‍ ജനറല്‍ ഓഫീസില്‍ പ്രവര്‍ത്തിച്ചശേഷം ഒമെല്‍വനി ആന്‍ഡ് മെയേഴ്‌സ് എന്ന നിയമസഹായ സ്ഥാപനത്തിന്റെ പാര്‍ട്ണറായി. ഹാര്‍വാര്‍ഡ് ലോ സ്‌കൂളില്‍ അധ്യാപകനായും ഇക്കാലയളവില്‍ പ്രവര്‍ത്തിച്ചു. 2011 ആഗസ്ത് 26-ന് അമേരിക്കയിലെ പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ നീല്‍ കത്യാലിന്റെ പകരക്കാരനായി ശ്രീനിവാസന്‍ നിയമിതനായി. അമേരിക്കന്‍ സുപ്രീം കോടതിയിലെ അറിയപ്പെടുന്ന അഭിഭാഷകനും അപ്പലേറ്റുമായി വിലയിരുത്തപ്പെടുന്ന ശ്രീനിവാസന്റെ ഇപ്പോഴത്തെ സ്ഥാനലബ്ധി അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ക്കെല്ലാം ആഹ്ലാദം പകരുന്നതാണ്. ശ്രീനിവാസന്റെ സഹോദരിയായ ശ്രീനിജ ശ്രീനിവാസന്‍ ഐ.ടി. ഭീമന്മാരായ യാഹുവിന്റെ സ്ഥാപകരിലൊരാളാണ്. 15 വര്‍ഷത്തോളം യാഹുവിന്റെ തലപ്പത്ത് പ്രവര്‍ത്തിച്ചിരുന്ന ശ്രീനിജ 2010-ല്‍ കമ്പനിവിട്ടു. വൈറ്റ്ഹൗസ് കമ്മീഷന്‍ ഓണ്‍ പ്രസിഡന്‍ഷ്യല്‍ സ്‌കോളേഴ്‌സില്‍ അക്കൊല്ലം അംഗമായി ശ്രീനിജയെ ഒബാമ നാമനിര്‍ദേശം ചെയ്തിരുന്നു. rgirishkumar@gmail.com