NETPICK
  Nov 28, 2013
അമേരിക്കയിലും ഒരു ഫുക്കുഷിമ?

അമേരിക്കന്‍ സംസ്ഥാനമായ വാഷിങ്ടണിലെ ഹാന്‍ഫോര്‍ഡില്‍ രഹസ്യമായ ഒരു ഫാക്ടറിയിലാണ് 1945-ല്‍ നാഗസാക്കിയില്‍ പ്രയോഗിച്ച ആണവ ബോംബിനു വേണ്ട പ്ലൂട്ടോണിയം നിര്‍മിച്ചത്. ആണവ ഇന്ധനശാലകള്‍ നിര്‍മിക്കാന്‍ 1943-ലാണ് രണ്ട് ചെറുപട്ടണങ്ങള്‍ നിലനിന്നിരുന്ന 1500-ലേറെ ചതുരശ്ര കിലോമീറ്റര്‍ സ്ഥലം ഗവണ്മന്റ് ബലമായി ഏറ്റെടുത്തത്. ലോകമഹായുദ്ധത്തിന് പിന്നാലെ യു.എസ്സ്.- യു.എസ്സ്.എസ്സ്.ആര്‍ ശീതയുദ്ധകാലത്ത് ഹാന്‍ഫോര്‍ഡില്‍ പിന്നെയും ആണവശാലകള്‍ ഉയര്‍ന്നു. സോവിയറ്റ് യൂനിയനില്‍ നിന്ന് ഒരിക്കലും ഉണ്ടാകാത്ത ആക്രമണത്തെ ചെറുക്കാനുള്ള ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ വേണ്ടി. പക്ഷേ 1980-കളുടെ അന്ത്യത്തില്‍ സോവിയറ്റ് യൂനിയന്‍ തകര്‍ന്നടിഞ്ഞതോടെ ഈ ന്യൂക്ലിയാര്‍ പ്ലാന്റുകളെല്ലാം പയ്യെ പ്രവര്‍ത്തനരഹിതമായി. ഇന്നവിടെ ആണവശാലകളില്ല, പഴയ ആണവശാലകള്‍ ബാക്കിയാക്കിയ അവശിഷ്ടങ്ങള്‍ മാത്രമേയുളളു - മാരക വികരണമുള്ള ഏതാണ്ട അഞ്ചര കോടി ബാരല്‍ ആണവ അവശിഷടങ്ങള്‍. ഇതെല്ലാം ഒരു നാള്‍ ഒരു ആണവ ബോംബ് പോലെ പൊട്ടിത്തെറിക്കുമെന്നാണ് പലരും ഭയക്കുന്നത്. അതെപ്പറ്റി ന്യൂസ്‌വീക്കില്‍ വന്ന ഫീച്ചര്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 
Other News in this section
ചെര്‍ണോബൈല്‍ - ഇന്നും അന്നും അതിനുമുമ്പും
ആണവോര്‍ജം ആയുധരൂപത്തില്‍ എങ്ങനെയിരിക്കുമെന്നതിന്റെ ഭീകരമായ ഉദാഹരണങ്ങളാണ് ഹിരോഷിമയും നാഗസ്‌ക്കിയും. ഭാഗ്യത്തിന് പിന്നീട് ഇന്നുവരെ ആണവായുധങ്ങളുടെ പരീക്ഷണസ്‌ഫോടനങ്ങളല്ലാതെ മനുഷ്യരുടെ മേല്‍ പരീക്ഷിക്കുന്ന സംഭവങ്ങളുണ്ടായില്ല. 1960-കള്‍ക്ക് ശേഷം ആണവശക്തി സമാധാനപരമായ ഊര്‍ജാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതാണ് നാം കണ്ടത്. പക്ഷേ, ജനലക്ഷങ്ങള്‍ക്ക് കുറഞ്ഞ ചിലവില്‍ വൈദ്യുതി ..
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിജയരഹസ്യം
ജീവനില്ലാത്ത കടപ്പുറം ജന്തുക്കള്‍
മണ്ടേലയെ സ്മരിക്കാന്‍ ഒരാള്‍
യുവജനങ്ങള്‍ക്ക് സെക്‌സ് വേണ്ട!
ജീനിയസ് ആകാന്‍ അഞ്ച് കുറുക്കുവഴികള്‍
ചൈനയിലെ വിജനഗ്രാമങ്ങള്‍
ദൈവത്തിന്റെ നാട് അത്ര മോശം സ്ഥലമല്ല
കുഞ്ഞാടിനെയും രക്ഷിക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി
വര്‍ഗസമരം തിരിച്ചുവരുന്നു?

Latest news

- -