'അങ്ങ് ഇവിടെ ഉണ്ടാകണം': ഇ. ശ്രീധരനോട് ലാല്‍

Published on  21 Apr 2015

ചിലരുടെ ചതിപ്രയോഗങ്ങളില്‍ മനംനൊന്ത് 'ഇനി കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കില്ല' എന്ന വാക്കുകളില്‍ മാത്രം വിമര്‍ശനം ഒതുക്കി ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ ഒരുങ്ങുന്ന ഇ.ശ്രീധരന് മോഹന്‍ലാലിന്റെ തുറന്ന കത്ത്.

കര്‍മയോഗിയായ അങ്ങയെപ്പോലും അനാദരിക്കുന്നവര്‍ കേരളത്തില്‍ ഉണ്ടെന്നറിയുമ്പോള്‍ എനിക്ക് നിരാശതോന്നുന്നു. പക്ഷേ അതിനര്‍ഥം കേരളത്തിലെ എല്ലാവരും അങ്ങനെ ആണെന്നല്ല. കേരളത്തിന്റെ വികസനത്തിന് ഇനിയും അങ്ങയെ ആവശ്യമുണ്ട്. കൊച്ചിക്കാര്‍ അങ്ങ് പൂര്‍ത്തിയാക്കുന്ന കൊച്ചി മെട്രോയ്ക്കായി എല്ലാവിധ അസൗകര്യങ്ങളും ബുദ്ധിമുട്ടുകളും മറന്ന് ക്ഷമയോടെ കാത്തിരിക്കുകയാണ്. അങ്ങയുടെ സായാഹ്നങ്ങള്‍ യൗവ്വനത്തിന്റെ നട്ടുച്ചയേക്കാള്‍ സര്‍ഗ്ഗാത്മകവും ക്രിയാത്മകവുമാണ് എന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു- ഇങ്ങനെ പോകുന്നു കത്ത്.

ഇ. ശ്രീധരനെ ഇനിയും കേരളത്തിന് ആവശ്യമുണ്ടോ? രാഷ്ട്രീയക്കാരാണോ അദ്ദേഹത്തെ പുറത്താക്കാനുള്ള ശ്രമം നടത്തുന്നത്?
നിങ്ങള്‍ക്ക് പ്രതികരിക്കാം...

ദി കംപ്ലീറ്റ് ആക്ടര്‍ എന്ന തന്റെ ബ്ലോഗില്‍ ലാല്‍ എഴുതിയ കത്തിന്റെ പൂര്‍ണ്ണരൂപം ചുവടെ.







 





ചര്‍ച്ചാവിഷയത്തെ കുറിച്ച് വായനക്കാര്‍ക്ക് കൂടുതല്‍ അറിവും ഉള്‍ക്കാഴ്ചയും നല്‍കുകയാണ് ഈ പംക്തിയുടെ ലക്ഷ്യം. അഭിപ്രായമെഴുതുന്നവര്‍ അക്കാര്യം ഓര്‍ക്കണം. അസഭ്യങ്ങളും അധിക്ഷേപങ്ങളും അപ്പടി നിരസിക്കും. മംഗ്ലീഷ് വേണ്ട. മലയാളത്തില്‍തന്നെ എഴുതണം. അതിന് മലയാളം ടൈപ് റൈറ്റിങ് അറിയണമെന്നില്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടത്തണം.



- -