നേരം വെളുക്കുമ്പോഴേക്കും സ്‌കൂള് ബസ്സിങ്ങെത്തും. ബ്രേക് ഫാസ്‌റ്റെന്ന പേരില് എന്തെങ്കിലും കഴിച്ചാലായി. ഗതാഗതക്കുരുക്കില് ഇഴഞ്ഞ് ബസ് സ്‌കൂളിലെത്തുമ്പോള് ഒരു സമയമാകും. ക്ലാസില് കയറിയാലോ.. പരീക്ഷയും കേട്ടെഴുത്തുമെല്ലാമായി ആകെ ജഗപൊക. ഇതിനിടയില് സ്‌നാക്ക് ടൈമും ലഞ്ച് ടൈമുമുണ്ട്. പേരിന് എന്തെങ്കിലും കഴിച്ചാലായി. ഒടുവില് തളര്‌ന്നൊടിഞ്ഞ് വീട്ടിലെത്തുമ്പോഴോ...വിശപ്പ് അതിന്റെ പാട്ടിന് പോയിട്ടുണ്ടാകും.
പുതിയ അധ്യയനവര്ഷമിങ്ങെത്തി. സ്‌കൂളിലേക്കുള്ള യാത്രകള് വീണ്ടും തുടങ്ങുകയാണ്...യാത്രകള്ക്ക് കൂട്ടായി പുതിയ ബുക്കും ചെരിപ്പും കുടയും ബാഗും മാത്രം മതിയോ... പഠിച്ച് പഠിച്ച് തളരുന്ന നമ്മുടെ കുരുന്നിന്റെ ആരോഗ്യത്തെക്കുറിച്ച് കൂടി വേണം അല്പം വിചാരം. പുതിയ സ്‌കൂള് വര്ഷത്തേക്ക് ഇതാ ചില ആരോഗ്യചിന്തകള്...
ബ്രേക്ക് ഫാസ്റ്റ്
ദിവസത്തെ ആദ്യത്തെ ഭക്ഷണമാണ് ബ്രേക്ക് ഫാസ്റ്റ്. ബ്രെയിന് ഫുഡ് തന്നെയാണിത്. ബുദ്ധിക്കും മനസ്സിനും ഉണര്വുണ്ടാകണമെങ്കില് ആദ്യത്തെ ഭക്ഷണം നന്നാകണം. രാവിലെ ആറരയ്ക്ക് സ്‌കൂളിലേക്ക് പുറപ്പെടുന്ന കുട്ടിക്ക് ഈ സമയത്ത് നന്നായി ഭക്ഷണം കഴിക്കുക ബുദ്ധിമുട്ടായിരിക്കും. ഇത് പരിഹരിക്കാന് വഴിയുണ്ട്. രാവിലെ വീട്ടിലുണ്ടാക്കുന്ന ഇഡ്ഡലിയോ ദോശയോ പുട്ടോ തന്നെ സ്‌നാക്ക് ബോക്‌സില് കൊടുത്തയയ്ക്കാം.
ആരോഗ്യകരമായ ഭക്ഷണശീലങ്ങള് കുട്ടികളെ പഠിപ്പിക്കണം.
പുറമേ നിന്ന് വാങ്ങുന്ന ഭക്ഷണപദാര്ത്ഥങ്ങള് കഴിവതും ഒഴിവാക്കണം.
വീട്ടിലുണ്ടാക്കുന്നതെന്തും കഴിക്കാന് ശീലിപ്പിക്കുക.
മലബന്ധവും അമിതവണ്ണവും
കുട്ടികളില് സാധാരണയായി കാണുന്ന ആരോഗ്യപ്രശ്‌നങ്ങളാണിത്. ഭക്ഷണശീലങ്ങളാണ് ഇതിന് രണ്ടിനും കാരണം. വറുത്തതും പൊരിച്ചതുമുള്‌പ്പെടെയുള്ള ജങ്ക് ഫുഡ് ശീലമാക്കിയ കുട്ടികളിലാണ് ഇത് സാധാരണ കണ്ടുവരുന്നത്.
വൈകീട്ട് നാല് മുതല് രാത്രി എട്ടുമണി വരെയുള്ള സമയത്തെ ഭക്ഷണമാണ് കുട്ടികളില് അമിതവണ്ണത്തിന് കാരണമാകുന്നത്. കുട്ടികളിലെ അമിതവണ്ണത്തെക്കുറിച്ചുള്ള പഠനത്തിലെ കണ്ടെത്തലാണിത്. സ്‌കൂളില് നിന്ന് വീട്ടിലെത്തിയാല് ടി.വി.ക്ക് മുന്നില് ചടഞ്ഞുകൂടിയാണ് ഭൂരിഭാഗം കുട്ടികളും ഭക്ഷണം കഴിക്കുക. എന്തെങ്കിലും ഉള്ളില് ചെന്നോട്ടെ എന്ന ചിന്തയില് രക്ഷിതാക്കള് ഇത് പൊതുവേ തടയാറില്ല. ടി.വി.കാണുന്നതിന്റെ ഹരത്തില് നന്നായി ചവച്ചരയ്ക്കാതെയായിരിക്കും ഭക്ഷണം അകത്തേക്കെത്തുക. മാത്രമല്ല, ഭക്ഷണം ആവശ്യത്തില് കൂടുതല് കഴിക്കുകയും ചെയ്യും. ഇത് വണ്ണം കൂടുന്നതിന് ഇടയാക്കും.
നാരുകളടങ്ങിയ ഭക്ഷണവും പച്ചക്കറികളും ഭക്ഷണത്തില് കുറയുന്നതാണ് മലബന്ധത്തിന് കാരണം.
ടി.വി.ക്ക് മുന്നിലിരുന്നുള്ള ഭക്ഷണം കഴിവതും ഒഴിവാക്കണം.
സ്‌കൂളില് നിന്നെത്തിയാല് മുക്കാല് മണിക്കൂറെങ്കിലും കുട്ടികളെ കളിക്കാന് അനുവദിക്കണം. വീഡിയോ ഗെയിമല്ല. ശരീരമനങ്ങുന്ന വിധത്തിലുള്ള കളികള്.
നാരുകള് ധാരാളമടങ്ങിയ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില് ഉള്‌പ്പെടുത്തണം.
പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, വൈകീട്ട് ലഘുഭക്ഷണം, അത്താഴം... ഇതാണ് മാതൃകാ ഭക്ഷണക്രമീകരണം. ഇതിനിടയില് ഭക്ഷണം കഴിക്കേണ്ട ആവശ്യമേയില്ല. രാത്രി എട്ടിനും ഒമ്പതിനുമിടയില് അത്താഴം കഴിക്കുന്നതാണ് ഗുണകരം.
ടോയ്‌ലറ്റ് പരിശീലനം
കുട്ടികള്ക്ക് ചെറുപ്പത്തിലേ നല്‌കേണ്ടതാണ് ടോയ്‌ലറ്റ് പരിശീലനം. മൂന്ന് വയസ്സിനുശേഷമുള്ള കാലയളവാണ് ഈ ശീലം വളര്ത്തിയെടുക്കാന് പറ്റിയ സമയം. രാവിലെ എഴുന്നേറ്റ് പല്ലുതേച്ച് കഴിഞ്ഞ് അല്പ്പം ചെറുചൂടുവെള്ളം നല്കാം. പത്ത് മിനിറ്റ് കഴിയുമ്പോള് കുട്ടിയെ ടോയ്‌ലറ്റില് പോകാന് നിര്ബന്ധിക്കാം. ഇത് പതിവാകുന്നതോടെ രാവിലെ ടോയ്‌ലറ്റ് ഉപയോഗിക്കുന്നത് കുട്ടിക്കും ശീലമാകും.
ശിശു സൗഹൃദ സ്‌കൂള്
ഇന്ത്യന് അക്കാഡമി ഓഫ് പീഡിയാട്രിക്‌സിന്റെ നേതൃത്വത്തില് മുന്നോട്ടുവച്ച ആശയമാണ് ശിശു സൗഹൃദ സ്‌കൂള്. ജില്ലാ ഭരണകൂടത്തിന്റെയും എന്.ആര്.എച്ച്.എമ്മിന്റെയും സഹകരണത്തോടെ പദ്ധതിക്ക് എറണാകുളം ജില്ലയില് തുടക്കം കുറിച്ചിരുന്നു. ഇതിന്റെ ചുവട് പിടിച്ച് നിലവില് സ്‌കൂളുകളില് സര്ക്കാര്തലത്തില് പരിശോധനകള് നടത്തുന്നുണ്ട്.
സ്‌കൂള് ശിശു സൗഹൃദമാകുന്നത് ഇങ്ങനെ
കുട്ടികള്ക്ക് ശാരീരിക ശിക്ഷ ഒഴിവാക്കണം.
സ്‌കൂള് ബാഗില് എടുത്താല് പൊങ്ങാത്ത ഭാരം അരുത്. സ്‌കൂള് ബാഗിന്റെ ഭാരം കുറയ്ക്കാനുള്ള നടപടികള് സ്‌കൂള് അധികൃതര് ആവിഷ്‌കരിച്ച് നടപ്പാക്കണം.
വിദ്യാര്ത്ഥികള്ക്ക് സ്‌കൂളിലേക്കെത്താന് സുരക്ഷിതമായ ഗതാഗത സംവിധാനങ്ങള് ഉറപ്പാക്കുക.
സ്‌കൂളില് ശരിയായ ടോയ്‌ലറ്റ് സംവിധാനങ്ങള് വേണം. ദിവസവും ടോയ്‌ലറ്റ് വൃത്തിയാക്കുന്നുെണ്ടന്ന് ഉറപ്പാക്കണം.
ആവശ്യത്തിന് വെളിച്ചവും വായുസഞ്ചാരവുമുള്ളതാകണം ക്ലാസ് മുറി. 40 വിദ്യാര്ത്ഥികള്ക്ക് ഒരധ്യാപകന് എന്നതാണ് മാതൃകയാക്കാവുന്ന വിദ്യാര്ത്ഥിഅധ്യാപക അനുപാതം.
അവശ്യഘട്ടങ്ങളില് പ്രഥമശുശ്രൂഷയ്ക്കുള്ള സൗകര്യം സ്‌കൂളില് ഉറപ്പാക്കണം.
കായികവിനോദങ്ങള്ക്ക് ആഴ്ചയില് നാല് പിരിയഡെങ്കിലും വേണം.
സ്‌കൂളുകളില് കൃത്യമായ ഇടവേളകളില് വിദ്യാര്ത്ഥികള്ക്ക് ആരോഗ്യ പരിശോധനകളും ആരോഗ്യ ബോധവത്കരണ സെമിനാറുകളും നടത്തണം.
വിദ്യാര്ത്ഥികള്ക്ക് ആവശ്യത്തിന് ശുദ്ധജലം വൃത്തിയുള്ള അന്തരീക്ഷത്തില് ലഭ്യമാക്കണം.
വൃത്തിയുള്ള ഭക്ഷണമുറിയും പരിസരവും ഉറപ്പു വരുത്തണം.
ഇമ്യൂണൈസേഷന് കാര്ഡ്‌സ്‌കൂള് പ്രവേശന സമയത്ത് ഇമ്യൂണൈസേഷന് കാര്ഡ് പരിശോധന നിര്ബന്ധമാക്കുന്നതിനുള്ള ശ്രമത്തിലാണ് ഇന്ത്യന് അക്കാഡമി ഓഫ് പീഡിയാട്രിക്‌സ്. ഈ ആവശ്യം സര്ക്കാറിനോട് ഉന്നയിച്ചിട്ടുണ്ട്. ആവശ്യത്തിന് പ്രതിരോധ കുത്തിവയ്്പ്പുകള് ഓരോ വിദ്യാര്ത്ഥിക്കും ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാനാണിത്.
മടിയോ ... കാരണങ്ങളേറെ
സ്‌കൂളില് പോകാന് സമയമാകുമ്പോള്, അല്ലെങ്കില് പഠിക്കേണ്ട സമയമാകുമ്പോള് തലവേദന. വയറുവേദന. അല്പം കൂടി കടന്നകൈയായി ഛര്ദ്ദി...ഇതെല്ലാം മടിയാണെന്ന നിഗമനത്തില് കുട്ടിയെ ശിക്ഷിക്കാന് വരട്ടെ. മടിക്ക് പിന്നിലും ചില കാരണങ്ങളുണ്ടാകാം.
ആദ്യമായി സ്‌കൂളില് പോകുന്നവര്ക്ക്
ഇക്കൂട്ടര്ക്കിടയിലെ മടി അമ്മയെയും വീടിനെയും വിട്ടുപോകുന്നതിലുള്ള വിമുഖതയായിരിക്കും. കളിച്ചുവളര്ന്ന ചുറ്റുപാടുകളില് നിന്ന് മാറാനുള്ള ബുദ്ധിമുട്ട് തന്നെ കാരണം. രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളില് സാധാരണഗതിയില് ഈ മടി മാറും. അതിനുശേഷവും കരച്ചിലും ബഹളവും നീളുകയാണെങ്കില് പ്രത്യേക ശ്രദ്ധ നല്കിയാല് മതി.
വലിയ കുട്ടികളില്
വലിയ കുട്ടികളിലെ മടി പല കാരണങ്ങള് കൊണ്ടുണ്ടാകാം
പഠിക്കുന്നതിനുള്ള ബുദ്ധിമുട്ട്്. ഇത് പഠനവൈകല്യങ്ങള് മൂലവുമാകാം. പഠനവൈകല്യമാണെങ്കില് പരിഹരിക്കുന്നതിന് ഒരു വിദഗ്ധ ഡോക്ടറുടെ സഹായം തേടുന്നതാണ് നല്ലത്.
ഒറ്റയ്ക്കിരിക്കാനുള്ള ഇഷ്ടം. ചില കുട്ടികള്ക്ക് മറ്റുള്ളവരുമായി ഇടപഴകാന് ബുദ്ധിമുട്ടായിരിക്കും. അധ്യാപകരുടെ സഹായത്തോടെ രക്ഷിതാക്കള് ബോധപൂര്വമായ ശ്രമം നടത്തിയാല് ഇത് മാറ്റാനാകും.
വീട്ടിനുള്ളിലെ പ്രശ്‌നങ്ങള്. അമ്മയും അച്ഛനും തമ്മിലുള്ള വഴക്ക്. വീട്ടില് നിന്നുള്ള മറ്റ് ദുരനുഭവങ്ങള്...ഇവയെല്ലാം കുട്ടികളെ പഠനത്തില് മോശമാക്കിയേക്കാം.
അപകര്ഷതാബോധം വളരെ തടിച്ചതോ മെലിഞ്ഞതോ ആയ ശരീരം. നിറക്കുറവ്, പൊക്കക്കൂടുതല്, പൊക്കക്കുറവ് എന്നിവ ചില കുട്ടികളില് അപകര്ഷതയുണ്ടാക്കും.
കാഴ്ചക്കുറവും കേള്വിക്കുറവും ചില കുട്ടികള്ക്ക് പ്രശ്‌നങ്ങള് സൃഷ്ടിക്കുന്നുണ്ട്. പ്രശ്‌നം കാഴ്ചയുടെയും കേള്വിയുടെയുമാണെന്ന് കുട്ടികള്ക്ക് മനസ്സിലാക്കാന് സാധിച്ചെന്ന് വരില്ല.
ഹൈപ്പര് ആക്ടിവിറ്റി, ശ്രദ്ധയില്ലായ്മ ശ്രദ്ധയില്ലായ്മയും ഹൈപ്പര് ആക്ടിവിറ്റിയും പലപ്പോഴും കുട്ടികളുടെ പ്രശ്‌നമായാണ് ചിത്രീകരിക്കപ്പെടുന്നത്. നിനക്ക് ക്ലാസ്സില് ശ്രദ്ധിച്ചിരുന്നാല് എന്താണ് കുഴപ്പം, ഒന്ന് അടങ്ങിയിരുന്നൂടേ ...എന്നീ രീതിയില് കുട്ടിയെ ശാസിക്കാനാണ് എല്ലാവര്ക്കും താത്പര്യം. ഹൈപ്പര് ആക്ടിവിറ്റിയും അറ്റന്ഷന് ഡെഫിസിറ്റും പരിഗണന അര്ഹിക്കുന്ന വിഷയങ്ങളാണ്. ആവശ്യം വന്നാല് ഡോക്ടറുടെ സഹായം തേടുന്നത് ഉചിതമായിരിക്കും.