മണ്ണാങ്കട്ടയും കരിയിലയും

Posted on: 20 Jun 2013

ഒരിടത്ത് രാവും പകലും ഊണിലും ഉറക്കത്തിലും സുഖത്തിലും ദു:ഖത്തിലും ഒരിക്കലും വിട്ടുപിരിയാത്ത രണ്ടു ചങ്ങാതിമാരുണ്ടായിരുന്നു. അവരാണ് മണ്ണാങ്കട്ടയും കരിയിലയും. അങ്ങിനെ ജീവിച്ചുപോരുന്ന കാലത്ത് അവര്‍ക്ക് കാശിയില്‍ പോകാന്‍ ആശ തോന്നി. പിറ്റേ ദിവസം രണ്ടാളും കൂടി കാശിയിലെക്ക് യാത്രയായി, മണ്ണാങ്കട്ട നിലത്തുകൂടി ഉരുണ്ടുരുണ്ടും കരിയില കാറ്റത്തു പറന്നുപറന്നും!

കഥ പറഞ്ഞും പാട്ടുപാടിയും നാമം ചൊല്ലിയും അവര്‍ മുന്നോട്ടു നീങ്ങി. ഇനിയെത്ര നടന്നീടേണമയ്യോ! അവര്‍ക്കറിയില്ല. എങ്കിലും ഒട്ടും മടുപ്പു തോന്നിയില്ല.

കുറെക്കൂടി നടന്നുകഴിഞ്ഞപ്പൊള്‍ മന്ദമായി കാറ്റു വീശിത്തുടങ്ങി, കരിയിലക്ക് പരിഭ്രമമായിത്തുടങ്ങി. ''പേടിയ്ക്കണ്ട, ഞാന്‍ നിന്നെ കാത്തുകൊള്ളാം'എന്നു മണ്ണാങ്കട്ട സമാധാനിപ്പിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ കാറ്റിന്റെ ശക്തി കൂടി. മണ്ണാങ്കട്ട പെട്ടെന്ന് കരിയിലയുടെ മുകളില്‍ കയറിയിരുന്നു. അതുകൊണ്ട് കാറ്റ് കുറെനേരം അടിച്ചിട്ടും കരിയിലക്ക് ഒന്നും പറ്റിയില്ല. കാറ്റു ശമിച്ചപ്പോള്‍ അവര്‍ വീണ്ടും യാത്ര തുടര്‍ന്നു.

കുറച്ച് നേരം കഴിഞ്ഞപ്പോല്‍ മാനം ഇരുളാന്‍ തുടങ്ങി. കാര്‍മേഘങ്ങള്‍ നിറഞ്ഞുവന്നു. അപ്പോള്‍ മണ്ണാങ്കട്ട പേടിച്ചു. ''കാറ്റടിച്ചപ്പോള്‍ നീ എന്നെ രക്ഷിച്ചില്ലേ? അതുകൊണ്ട് മഴയില്‍ നിന്ന് ഞാന്‍ നിന്നെ രക്ഷിക്കും. സംശയിക്കണ്ട. '' എന്നു കരിയില പറഞ്ഞു. പറഞ്ഞുനാക്കെടുത്തതിനുമുമ്പു മഴ തുടങ്ങി. മണ്ണാങ്കട്ടയുടെ പുറത്ത് മഴവെള്ളം വീഴാതെ കരിയില അതിനു മീതെ ഇരുന്നു. മഴ നിന്നപ്പോള്‍ കരിയില മണ്ണാങ്കട്ടയുടെ പുറത്തു നിന്നു താഴെ ഇറങ്ങി. അവര്‍ വീണ്ടും യാത്ര തുടര്‍ന്നു.
അയ്യോ! ഇനി നമ്മളെന്തു ചെയ്യും? വരുന്നതു വരട്ടേ അല്ലേ ചങ്ങാതീ.'

രണ്ടാളും അന്യോന്യം കെട്ടിപ്പിടിച്ചു കിടന്നു. കാറ്റിനും മഴക്കും ശക്തി കൂടി. എന്തു ചെയ്യാന്‍! പാവം! കനത്ത മഴയില്‍ മണ്ണാങ്കട്ട അലിഞ്ഞലിഞ്ഞുപോയി. കരിയിലയെ കാറ്റടിച്ച് ദൂരെയെങ്ങോട്ടോ കൊണ്ടുപോയീ..



Photogallery

 

ga