HOME » ZOOM IN

SCROLL DOWN TO MORE..

Zoom In-ല്‍ ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ നിങ്ങള്‍ക്കും ഒരവസരം. നിങ്ങളെടുത്ത ചിത്രങ്ങള്‍ mb4books@gmail.com ലേക്ക് അയക്കൂ..
തിരഞ്ഞെടുക്കുന്നവ ഞങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതാണ്.

എഴുത്ത്: ജി ഷഹീദ്; ചിത്രങ്ങള്‍ക്ക് കടപ്പാട്: Norwegian Polar Institute, Norway


വയസ് 75 കഴിഞ്ഞുവെങ്കിലും നോക്കെത്താത്ത മഞ്ഞിന്‍ സമുദ്രവും ആഞ്ഞുവീശുന്ന ശീതക്കാറ്റും അദ്ദേഹത്തിന് പ്രശ്‌നമല്ല. ധ്രുവക്കരടികളെകുറിച്ച് അദ്ദേഹം എഴുതിയിട്ടുള്ള ആധികാരിക ഗ്രന്ഥം ഈ മേഖലയിലെ ശാസ്ത്രജ്ഞര്‍ക്ക് ഇന്നും പ്രചോദനമാണ്.


കാനഡയിലെ ആല്‍ബര്‍ട്ട് യൂണിവേഴ്‌സിറ്റിയില്‍ മുപ്പത് വര്‍ഷത്തോളം ഡോ.സ്റ്റിര്‍ലിങ്ങ് ബയോളജി അധ്യാപകനായിരുന്നു. വകുപ്പ് മേധാവിയായിട്ടാണ് പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിരമിച്ചത്.


ചെറുപ്പം മുതല്‍ക്ക് തുടങ്ങിയതാണ് ധ്രുവക്കരടികളോടുള്ള ആമുഖ്യം.


ഒരു വര്‍ഷത്തില്‍ രണ്ടു പ്രാവശ്യമെങ്കിലും സാഹസിക സമുദ്രയാത്ര നടത്തും. നീണ്ട 40 വര്‍ഷങ്ങള്‍ ഇപ്പോള്‍ പിന്നിട്ടു.


ധ്രുവകരടികളുടെ സ്വഭാവരീതി, ഇരതേടല്‍, സഞ്ചാരം, പ്രജനനം, കുഞ്ഞുങ്ങളെ വളര്‍ത്തല്‍ എന്നിവയെക്കുറിച്ചുള്ള അധികാരപഠനങ്ങള്‍ക്ക് വേണ്ടത്ര ലോകശ്രദ്ധ ലഭിച്ചു കഴിഞ്ഞു.



യൂറോപ്പില്‍ ജൂണ്‍, ജൂലായ്, ആഗസ്ത് മാസങ്ങളാണ് വേനല്‍ക്കാലം. അപ്പോള്‍ തണുപ്പ് അല്‍പ്പം കുറയും എന്ന് മാത്രം. എന്നാലും ധ്രുവസമുദ്രത്തില്‍ കൊടും തണുപ്പായിരിക്കും.



ആഗോളതാപനം മൂലം തണുപ്പിന്റെ കാഠിന്യം ഇപ്പോള്‍ കുറയുന്നുണ്ട്. ധ്രുവത്തില്‍ അല്‍പ്പം ചൂട് എന്ന് പറയാം. വേനല്‍ക്കാലങ്ങലിലും മൈനസ് 20 ഡിഗ്രി സെല്‍ഷ്യസ് ഉണ്ടായിരുന്ന താപനില ഇപ്പോള്‍ 5 മുതല്‍ 7 ഡിഗ്രി സെല്‍ഷ്യസ് വരെയായി ഉയര്‍ന്നു. അതോടെ മഞ്ഞുരുകാന്‍ തുടങ്ങി. ആഗോള താപനത്തിന്റെ പ്രത്യാഘാതം ഇതാണ്.


കാല്‍നൂറ്റാണ്ടായി ആഗോളതാപനം ലോകശ്രദ്ധയില്‍പ്പെട്ടിട്ട്. താപനിലയില്‍ മാറ്റം വന്നതോടെ ഉത്തരധ്രുവത്തിന്റെ പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് ശാസ്ത്രജ്ഞന്‍ ആശങ്ക ഉയര്‍ത്താന്‍ തുടങ്ങി.


ധ്രുവക്കരടികള്‍ക്ക് ധ്രുവസമുദ്രത്തില്‍ യാത്രചെയ്യാന്‍ ഒഴുകി നടക്കുന്ന മഞ്ഞിന്‍പാളികള്‍ വേണം. താപനത്തിന്റെ പ്രത്യാഘാതമായി മഞ്ഞുകട്ടകള്‍ ഉരുകി അപ്രത്യക്ഷമാകാന്‍ തുടങ്ങി.


മഞ്ഞുകട്ടകള്‍ ഇല്ലെങ്കില്‍ കരടികളെ അത് പ്രതികൂലമായി ബാധിക്കും. കാരണം കരടികളുടെ പ്രധാന ഇര സമുദ്രത്തിലെ സസ്തനജീവിയായ സീലുകളാണ്.


ഒഴുകി നടക്കുന്ന മഞ്ഞുകട്ടകളുമായി ആഭിമുഖ്യം പുലര്‍ത്തുന്ന ജീവികളാണ് സീലുകള്‍. മഞ്ഞുകട്ടകള്‍ അപ്രത്യക്ഷമായാല്‍ സീലുകളെയും കാണാതാകും.



അതോടെ ധ്രുവക്കരടികളുടെ ഇരതേടല്‍ തടസ്സപ്പെടും. അന്‍പത് ശതമാനം മഞ്ഞുകട്ടയും ഉത്തരധ്രുവസമുദ്രത്തില്‍ കുറയുന്നുവെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.


ഗൗരവമാര്‍ന്ന ഈ പാരിസ്ഥിതികപ്രശ്‌നം ശാസ്ത്രജ്ഞര്‍ വിലയിരുത്തിവരുന്നു. നോര്‍വെയിലെ പോളാര്‍ ഇന്‍സ്റ്റിറ്റിയൂട്ട്, അമേരിക്കയില്‍ നാസയ്ക്ക് കീഴിലുള്ള കാലാവസ്ഥാ പഠനകേന്ദ്രം തുടങ്ങിയവയിലാണ് ഗവേഷണങ്ങള്‍ നടത്തുന്നത്.



ആഗോളതാപനത്തിന്റെ തോത് വര്‍ദ്ധിച്ചാല്‍ 2050 ആകുമ്പോഴേക്കും ധ്രുവക്കരടികളില്‍ പകുതിയോളം അപ്രത്യക്ഷമാകുമെന്ന് പോളാര്‍ ശാസ്ത്രജ്ഞര്‍ കരുതുന്നു.


ഉത്തരധ്രുവരാജ്യങ്ങളായ നോര്‍വ്വെ, ഗ്രീന്‍ലന്‍ഡ്, അമേരിക്ക, റഷ്യ, കാനഡ എന്നിവിടങ്ങളിലായി ഏതാണ്ട് 25000 ഓളം ധ്രുവക്കരടികള്‍ ഇപ്പോള്‍ ഉണ്ടെന്നാണ് കണക്ക്.




























 
Bookmark and Share