TravelBlogue

വിസ്മയക്കാഴ്ച്ചകളുടെ സര്‍വ്വകലാശാല നഗരി

Posted on: 11 Apr 2009

ഉണ്ണി വി.ജെ. നായര്‍



മഞ്ഞുമഴയുടെ സൗന്ദര്യം ആവോളം ആസ്വദിക്കാന്‍ കഴിഞ്ഞതായിരുു ലണ്ടന്‍ യാത്രയുടെ സവിശേഷത. മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഇംഗ്ലണ്ടില്‍ മഞ്ഞ് പൂക്കള്‍ ഇത്രയേറെ പെയ്തിറങ്ങിയത്. ഒരാഴ്ച്ചക്കാലം ഹിമവസന്തം ചന്തം വിരിയിച്ചു. പതിവില്‍ നിും വ്യത്യസ്തമായി ലണ്ടനിലെ സര്‍വ്വകലാശാല നഗരിയുടെ ഹൃദയത്തിലേക്കായിരുു യാത്ര. തണുപ്പന്റെ കാഠിന്യത്തിലും പ്രകൃതിയുടെ സൗന്ദര്യം മത്തുപിടിപ്പിക്കു കേംബ്രിഡ്ജിലേക്കുള്ള സഞ്ചാരം മറക്കാന്‍ കഴിയില്ല. സര്‍ ഐസക്ക് ന്യൂ'ന്റെ ജന്മസ്ഥലം സര്‍വ്വകലാശാലകളുടെ നഗരിയാണ്. ചരിത്രമുറങ്ങു കോളേജുകളാണ് ഇവിടത്തെ പ്രത്യേകത.

1281ല്‍ സ്ഥാപിതമായ ആദ്യ കോളേജായ പീറ്റര്‍ഹൗസ് ഇത്തെ പ്രസിദ്ധമായ കിങ്‌സ് കോളേജ് ചാപ്പലിന്റെ ഭാഗമായി. 16-ാം നൂറ്റാണ്ടിലെ ശില്‍പ്പവിദ്യയുടെ മനോഹാരിത ഇപ്പോഴും കാത്തുസൂക്ഷിക്കുതാണ് കോളേജ് മന്ദിരത്തിന്റെ മറ്റൊരു വിശഷം. എല്ലാ ക്രിസ്തുമസ് ദിനത്തിലും കിങ്‌സ് കോളേജ് കെയര്‍ അവതരിപ്പിക്കു പരിപാടി ലോകം മുഴുവന്‍ ലൈവ് ആയി സംപ്രേഷണം ചെയ്യൂ. നഗരവഥികളില്‍ എവിടേയും വിവിധ രാജ്യങ്ങളില്‍ നിുള്ള വിദ്യാര്‍ഥികളാണ്. 'നാനത്വത്തില്‍ ഏകത്വം' എ പോലെ.

ഗള്‍ഫിലെ സുല്‍ത്താന്‍മാരുടെ മക്കള്‍ മുതല്‍ നമ്മുടെ കൊച്ചു കേരളത്തില്‍ നിുള്ള സാധാരണക്കാരുടെ മക്കളും ഇവിടുത്തെ വിവിധ കോളേജുകളില്‍ പഠിക്കുകയും ഒപ്പം തൊഴിലുകളും ചെയ്യുു. പ്രസിദ്ധമായ ട്രിനിറ്റി കോളേജിന്റെ തിരുമുറ്റത്തെത്തിയപ്പോള്‍ വിദ്യാഭ്യാസത്തിന്റെ മകുടം ദര്‍ശിച്ച പ്രതീതി. തൊ'ടുത്തുള്ള ട്രിനിറ്റി ചര്‍ച്ചിന്റെ നൂറ്റാണ്ടുകളുടെ പഴക്കം കൗതുകമായി. കേംബ്രിഡ്ജിന്റെ ചരിത്രം പുസ്തകങ്ങളിലൂടേയും സി.ഡിയിലൂടേയും മറ്റും സന്ദര്‍ശകര്‍ക്കായി ഒരുക്കിയി'ുളള 'ദ കേംബ്രിഡ്ജ് സറ്റോറി' എു പേരുള്ള ലൈബ്രറിയില്‍ വിദ്യാര്‍ഥികളുടെ തിരക്ക്്.

ശാസ്ത്ര-ഗവേഷണ വിദ്യാര്‍ഥികളില്‍ ഇന്ത്യയില്‍ നിുള്ള, പ്രത്യേകിച്ച് തമിഴ്‌നാ'ില്‍ നിുള്ള നിരവധി പേര്‍. തിരുവനന്തുപുരത്തുകാരനായ രാജീവ് തമ്പിയുടെ ഹോ'ലായ രാജ്മലബാറില്‍ മസാലദോശ തിാനെത്തുവരില്‍ സായിപ്പന്‍മാര്‍ക്കു പുറമേ വിദേശ വിദ്യാര്‍ഥികളാണ് അധികവും. ഇന്ത്യയില്‍ നിുളള വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യവും ഒപ്പം തൊഴിലും സംഘടിപ്പിച്ചു നല്‍കു ജോലി കൂടി രാജീവ് തമ്പിക്കുണ്ട്.

വിദേശ വിദ്യാര്‍ഥികള്‍ക്ക് മെച്ചപ്പെ' വിദ്യാഭ്യാസം നല്‍കുതില്‍ കേംബ്രിഡ്ജ് സര്‍വ്വകലാശാല്യക്കുള്ള പങ്ക് വളരെ വലുതാണ്. കേംബ്രിഡ്ജ് കഴിഞ്ഞാല്‍ ഒപ്പം നില്‍ക്കാന്‍ ഓക്‌സ്‌ഫോഡ് മാത്രം. 'ലോകത്തെ ഏറ്റവും മനോഹരമായ നഗരം' എ് കവി ജോ കീത്ത്‌സ് ഓക്‌സേഫോഡ് നഗരത്തെക്കുറിച്ച് പറഞ്ഞെങ്കില്‍ ലോകത്തെ ഏറ്റവും പ്രൗഢ നഗരമാണ് കേംബ്രിഡ്ജ്. വിദ്യാഭ്യാസത്തിന്റെ മഹത്വം കാത്തുസൂക്ഷിക്കു പ്രൗഡിയാണ് കേംബ്രിഡ്ജിന്. സര്‍വ്വകലാശാലയുടെ ഹൃദയത്തില്‍ നിിറങ്ങി പ്രകൃതി സൗന്ദര്യത്തിന്റെ വൈവിധ്യത്തിലേക്കിറങ്ങുമ്പോള്‍ കാണു കാഴ്ച്ചകള്‍ നയനാനന്ദകരമാണ്.

പ'ണത്തിന്റെ ഒത്ത നടുവിലൂടെ ഒഴുകു നദി സജീവമാകുത് സമ്മര്‍ സീസണിലാണ്. താറാവുകള്‍ നീന്തിതുടിക്കു നദിയിലൂടെ ചെറിയ വള്ളങ്ങളിലെ യാത്ര, ഹരംപകരുു. ഹരിതഭംഗി നിറഞ്ഞുനില്‍ക്കു നിരവധി പാര്‍ക്കുകളിലും നദീതീരത്തും എപ്പോഴും തിരക്കു ത.െ ലണ്ടന്‍ നഗരത്തിലെ ബഹളങ്ങളില്‍ നിൊഴിഞ്ഞ് പലരും വിശ്രമത്തിനെത്തു നഗരം കൂടിയാണ് കേംബ്രിഡ്ജും അടുത്തുള്ള മറ്റ് കൗണ്ടികളും. ലണ്ടനില്‍ നിും 90 കിലോമീറ്ററാണ് ഇവിടേക്ക്. നീണ്ടു പരു കിടക്കു ഗോതമ്പു വയലുകളും ഗ്രാമീണ കൃഷിയിടങ്ങളും താണ്ടിയാണ് കേംബ്രിഡ്ജില്‍ എത്തുത്. ഗ്രാമീണ സൗന്ദര്യത്തിന്റെ വിശുദ്ധിയും ഈ നഗരത്തിനുണ്ട്.

കേരളീയ ഭക്ഷണം വിളമ്പു രണ്ട് ഹോ'ലുകള്‍, നിരവധി വടക്കേ ഇന്ത്യന്‍ ഭക്ഷണ ഹോ'ലുകള്‍ എിവ ഇന്ത്യക്കാരുടെ സജീവ സാിദ്ധ്യത്തിന്റെ ഉദാഹരണങ്ങളാണ്. മസാലദോശയും സാമ്പാര്‍വടയും സായിപ്പിന്റെ മെനുവില്‍ സ്ഥാനം പിടിച്ചപ്പോള്‍ അഭിമാനിക്കുത് മലയാളിയും ഒപ്പം തമിഴ്‌നാ'ുകാരുമാണ്. ലണ്ടന്‍ യാത്രയില്‍ ആര്‍ക്കും മാറ്റിവെയ്ക്കാന്‍ കഴിയാത്തതാണ് കേംബ്രിഡ്ജ് യാത്ര. സര്‍വ്വകലാശാലകളുടെ വിശുദ്ധിയും പ്രകൃതിഭംഗിയുടെ മാസ്മരികതയും ആവോളം നുകരാന്‍ ഇവിടം സഞ്ചാരികളെ മാടിവിളിക്കും. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്ര പ്രസിദ്ധമായ കെ'ിങ്ങളും സ്ഥാപനങ്ങളും തെരുവുകളും കാലത്തിന്റെ മാറ്റത്തിലും അതേ പ്രൗഢിയോടെ സംരക്ഷിക്കുതാണ് ഈ പൗരാണിക നഗരത്തിന്റെ പ്രത്യേകത. കണ്ടുമടുത്ത കാഴ്ച്ചകളില്‍ നിും വേറി' ദൃശ്യാനുഭവമാണ് ഇവിടം സമ്മാനിക്കുത്.


Travel tips: ലണ്ടനില്‍ നിും ദിവസേന കേംബ്രിഡ്ജിലേക്ക് ട്രിപ്പുകളുണ്ട്. ടൂറിസ്്റ്റ് ബസ്സ് കൂടാതെ ട്രെയിന്‍ മാര്‍ഗ്ഗവും വളരെ എളുപ്പം എത്തിച്ചേരാം. ട്രെയിന്‍ യാത്രക്ക് ദൂരം കുറവാണ്. ലണ്ടന്‍ കിങ്‌സ് ക്രോസ് സ്‌റ്റേഷനില്‍ നിും എപ്പോഴും ട്രെയിനുണ്ട്. എക്‌സപ്രസ്സില്‍ 45 മിനിറ്റും ഓര്‍ഡിനറിയില്‍ 80 മിനിറ്റുമാണ് ട്രെയിന്‍ സമയം. ലിവര്‍പൂള്‍ സ്ട്രീറ്റ് സ്റ്റേഷനില്‍ നിും യാത്ര ചെയ്യാം. വിക്ടോറിയയില്‍ നിുളള നാഷണല്‍ എക്‌സ്​പ്രസ് ബസ്സുകളുടെ യാത്രാ സമയം രണ്ട് മണിക്കൂറാണ്.



MathrubhumiMatrimonial