goodnews head

മൃതദേഹം വിട്ടുകിട്ടാന്‍ പണമില്ലാതെ വലഞ്ഞവര്‍ക്ക് വനിതാപോലീസ് വള ഊരി നല്‍കി

Posted on: 07 Sep 2008


ഒല്ലൂര്‍:ചികിത്സയ്ക്കിടെ മരിച്ച സ്ത്രീയുടെ മൃതദേഹം വിട്ടുകിട്ടാന്‍ പണമില്ലാതെ വിഷമിച്ച വീട്ടുക്കാര്‍ക്ക് വനിതാപോലീസ് പണയംവയ്ക്കാന്‍ വളയൂരി നല്‍കി. ബില്ലടയ്ക്കാതെ മൃതദേഹം കൊുപോകാന്‍ വിസമ്മതിച്ച ആസ്​പത്രി അധികൃതര്‍ക്കു മുന്നില്‍ വീട്ടുകാര്‍ ബുദ്ധിമുട്ടുന്നതുകാണ് വനിതാ കോണ്‍സ്റ്റബിള്‍ തന്റെ മൂന്നുസ്വര്‍ണ്ണവളകള്‍ കൊടുത്തത്.

ഒല്ലൂര്‍ പോലീസ് സ്റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിള്‍ അപര്‍ണ ലവകുമാര്‍ (32) ആണ് കാരുണ്യത്തിന്റെ മഹാമാതൃകയായത്.

പുത്തൂര്‍ സ്വദേശിയായ ഉഷയാണ് വ്യാഴാഴ്ച രാവിലെ കൂര്‍ക്കഞ്ചേരിയിലെ സ്വകാര്യ ആസ്​പത്രിയില്‍ മരിച്ചത്. ഭര്‍ത്താവിന്റെ ബന്ധുവിന്റെ അടിയേറ്റ് ഒരാഴ്ചയായി ചികിത്സയിലായിരുന്നു ഉഷ. ഒല്ലൂര്‍ സി.ഐ. യുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയെങ്കിലും അനന്തര നടപടികളുടെ ചുമതല അപര്‍ണ്ണയ്ക്കായിരുന്നു. ഏകദേശം 55,000 ഓളം രൂപ ആസ്​പത്രിയില്‍ ബില്‍ അടയ്ക്കാനുായിരുന്നു. പണം അടയ്ക്കാതെ മൃതദേഹം കൊുപോകാന്‍ പറ്റില്ലെന്ന് ആസ്​പത്രി അധികൃതര്‍ പറഞ്ഞു.

വീട്ടുകാരുടെ നിര്‍ധനാവസ്ഥ ക് ഒല്ലൂര്‍ സി.ഐ, ആസ്​പത്രിക്കാരുമായി സംസാരിച്ച് ബില്‍ തുകയുടെ പകുതിയെങ്കിലും ഉടനെ അടയ്ക്കാനുള്ള ധാരണായി. ഈ തുക ഏര്‍പ്പാടാക്കാന്‍ വീട്ടുകാര്‍ പലരും പലവഴിയ്ക്കു തിരഞ്ഞെങ്കിലും പണം കിട്ടിയില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു എത്തിക്കാനുള്ള ഏര്‍പ്പാടുകള്‍ നടത്തുകയും ചെയ്തു. കുറെ നേരം ആംബുലന്‍സില്‍ അനാഥമായി കിടന്ന മൃതദേഹം ക് അപര്‍ണ്ണയ്ക്കു വിഷമം തോന്നി.

പണത്തിനു പോയവര്‍ വീും നിരാശരായെത്തിയപ്പോള്‍ അപര്‍ണ്ണ തന്നെയാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. വീട്ടുകാര്‍ ആദ്യം നിരസിച്ചെങ്കിലും അപര്‍ണ്ണയുടെ നിര്‍ബന്ധത്തിനു വഴങ്ങി വനിതാ പോലീസ് ഊരി നല്‍കിയ വളകള്‍ വീട്ടുകാര്‍ വാങ്ങി ആസ്​പത്രിയുടെ അടുത്തുള്ള ഒരു പണമിടപാട് സ്ഥാപനത്തല്‍ പണയംവെച്ച് പണവുമായി ബില്‍ അടയ്ക്കുകയായിരുന്നു.

ഒരാളുടെ ക്രൂരമായ ആക്രമണത്തിനു വിധേയയായി കൊല്ലപ്പെട്ട നിരാലംബയായ സ്ത്രീയുടെ മൃതദേഹം മണിക്കൂറുകളോളം അനാഥമായി കിടക്കേിവന്നത് ഒരു സ്ത്രീയായ തന്റെ മനസ്സിനെ വേദനിപ്പിച്ചുവെന്നും അതുകൊാണ് അത്തരമൊരവസ്ഥയില്‍ ഇങ്ങനെ ചെയ്തതെന്നും അപര്‍ണ പറഞ്ഞു. വരന്തരപ്പിള്ളി കോരനൊടി സ്വദേശിയാണ് അപര്‍ണ്ണ. ഒരു വര്‍ഷം മുമ്പാണ് ഒല്ലൂരിലെത്തിയത്.

 

 




MathrubhumiMatrimonial