വിജയനിമിഷത്തില്‍ ഗുരുവായ അച്ഛന്‍ ആസ്‌പത്രിയില്‍ നിന്ന്...

Posted on: 21 Jan 2011


മകന്‍ തുള്ളല്‍വേദിയില്‍ നിറഞ്ഞാടുന്നത് കാണാനായില്ലെങ്കിലും ഫലപ്രഖ്യാപനമായപ്പോഴേക്കും ഗുരുവായ അച്ഛന്‍ ആസ്പത്രിക്കിടക്കയില്‍നിന്ന് എത്തി. വിജയത്തിളക്കത്തില്‍ നിന്ന മകനെ കെട്ടിപ്പിടിച്ചപ്പോള്‍ പാല കെ.ആര്‍. മണി എന്ന തുള്ളല്‍ക്കലാകാരന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

പാല കുടുക്കച്ചിറ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലെ കെ.എന്‍. യശ്വന്താണ് ഹൈസ്‌കൂള്‍വിഭാഗം ഓട്ടന്‍തുള്ളലില്‍ എ ഗ്രേഡ് നേടിയത്.
വെള്ളിയാഴ്ച നടന്ന മത്സരത്തിന് അതിരാവിലെ തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടെയാണ് മണിക്ക് ദേഹാസ്വാസ്ഥ്യം ഉായത്. ശരീരം വിറയ്ക്കുകയും തലകറങ്ങുകയും ചെയ്തപ്പോള്‍ ആകെ പരിഭ്രാന്തിയായി. ഏറ്റുമാനൂരിലെ ഒരു ലോഡ്ജിലായിരുന്നു മുറിയെടുത്തിരുന്നത്. ഉടന്‍തന്നെ വാഹനം പിടിച്ച് ജില്ലാ ആസ്പത്രിയിലേക്ക് പോയി. അവിടെ അഡ്മിറ്റ് ചെയ്യേിവന്നു. യശ്വന്തിന്റെ മത്സരം മുടക്കാ എന്നുപറഞ്ഞ് കുട്ടിയെ സഹോദരനോടൊപ്പം മണി മത്സരവേദിയിലേക്ക് വിടുകയായിരുന്നു. അങ്ങനെ അച്ഛനെ ഓര്‍ത്ത് മനഃസമാധാനമില്ലാതെ യശ്വന്ത് 'സന്താന ഗോപാലം' കളിച്ചു. ഫലപ്രഖ്യാപനസമയമായപ്പോഴേക്കും മണി ആസ്പത്രിയില്‍നിന്ന് എത്തുകയും ചെയ്തു. കഴിഞ്ഞകൊല്ലവും സംസ്ഥാനത്ത് യശ്വന്തിന് എ ഗ്രേഡുായിരുന്നു. നാലാം ക്ലാസ്സ് മുതല്‍ തുള്ളല്‍ അഭ്യസിക്കുന്നു്. സ്ഥിരമായി അച്ഛനാണ് മകനുവേി പാടിയിരുന്നത്. മണിയുടെ ഗുരുനാഥനായ ആയാംകുടി തങ്കപ്പന്‍നായരാണ് വെള്ളിയാഴ്ച യശ്വന്തിനുവേി പാടിയത്.




MathrubhumiMatrimonial