പരിഹാരം പുതിയ അണക്കെട്ട് മാത്രം

മുല്ലപ്പെരിയാറിനെ സംബന്ധിച്ചിടത്തോളം പുതിയ അണക്കെട്ട് ഉണ്ടാക്കേണ്ടത് ആവശ്യമാണ്. തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്ക് കൃഷിക്കാവശ്യമായ ജലം നല്‍കേണ്ടത് കേരളത്തിന്റെ ധാര്‍മികമായ ഉത്തരവാദിത്വമാണ്. അതുകൊണ്ടുകൂടിയാണ് പുതിയ അണക്കെട്ട് പണിയാന്‍ തീരുമാനിച്ച് കേരളം മുന്നോട്ടുപോകുന്നത്
മുല്ലപ്പെരിയാര്‍ അണക്കെട്ട് കരാര്‍ 999 വര്‍ഷത്തേതാണല്ലോ. അതുവരെ ഇപ്പോഴുള്ള അണക്കെട്ട് നിലനില്ക്കുമെന്ന് ആരും പറയാനിടയില്ല. തമിഴ്‌നാടും കേന്ദ്ര സര്‍ക്കാറും ജല കമ്മീഷനും ആരും പറയില്ല. എന്നെങ്കിലും ഇത് പൊളിച്ച് പുതിയത് പണിയേണ്ടിവരും. എങ്കില്‍പ്പിന്നെ അത് ഇപ്പോള്‍ത്തന്നെ ആയിക്കൂടേ എന്നതാണ് ലളിതമായ ചോദ്യം.
അണക്കെട്ടിന് ബലക്ഷയമുണ്ടാകുമ്പോള്‍ എന്താണ് ചെയ്യുക ? മറ്റ് രാജ്യങ്ങളിലെല്ലാം വിവേകികളായ ഭരണകര്‍ത്താക്കള്‍ ചെയ്യുന്നതുപോലെ, എത്രയുംപെട്ടെന്ന് അത് പൊളിച്ചുമാറ്റുകയും നദിയെ പഴയതുപോലെ ഒഴുക്കുകയും വേണം. എന്നാല്‍ വീണ്ടും ആ നദിയിലെ വെള്ളം ശേഖരിക്കേണ്ടതുണ്ടെങ്കില്‍ പുതിയ അണക്കെട്ട് കെട്ടണം.
മുല്ലപ്പെരിയാറിനെ സംബന്ധിച്ചിടത്തോളം പുതിയ അണക്കെട്ട് ഉണ്ടാക്കേണ്ടത് ആവശ്യമാണ്. തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്ക് കൃഷിക്കാവശ്യമായ ജലം നല്‍കേണ്ടത് കേരളത്തിന്റെ ധാര്‍മികമായ ഉത്തരവാദിത്വമാണ്. അതുകൊണ്ടുകൂടിയാണ് പുതിയ അണക്കെട്ട് പണിയാന്‍ തീരുമാനിച്ച് കേരളം മുന്നോട്ടുപോകുന്നത്.പുതിയ അണക്കെട്ട് നിര്‍മിച്ചാലും തമിഴ്‌നാടിന് നല്‍കുന്ന വെള്ളത്തില്‍ ഒരു തുള്ളിയുടെപോലും കുറവുണ്ടാവില്ലെന്ന് കേരളം വാക്ക് പറഞ്ഞിട്ടുള്ളതാണ്. തമിഴ്‌നാട്ടില്‍ നന്നായി ജലസേചനവും കൃഷിയും നടക്കണമെന്നത് കേരളത്തിന്റെകൂടി ആവശ്യമാണ്. കുടിവെള്ളത്തിനും ജലസേചനത്തിനും കൊണ്ടുപോകുന്ന വെള്ളത്തിന് പ്രതിഫലമൊന്നും ഈടാക്കേണ്ട എന്ന ചിന്തപോലും കേരളത്തിനുണ്ട്. എന്നാല്‍ യൂണിറ്റിന് 0.13 പൈസ മാത്രം ചെലവാക്കി, കേരളത്തിന്റെ വെള്ളം ഉപയോഗിച്ചുണ്ടാക്കുന്ന വൈദ്യുതി തമിഴ്‌നാട് 12 രൂപയ്ക്ക് മറിച്ചുവില്‍ക്കുന്നതിനോട് കേരളത്തിന് എതിര്‍പ്പുണ്ട്.


SocialTwist Tell-a-Friend