Mathrubhumi Logo

പ്രവചനംപോലെ ഒരു സൗഹൃദക്കുറിപ്പ്

Posted on: 24 May 2010


മുംബൈ: ''വിടപറയലുകളെ ഞാന്‍ വെറുക്കുന്നു. പക്ഷേ, ഇപ്പോള്‍ അതിനു സമയമായെന്നു തോന്നുന്നു''- എയര്‍ഹോസ്റ്റസ് സുജാത സര്‍വേശ് ഒരു 'സൗഹൃദകൂട്ടായ്മ'യില്‍ അവസാനമായി കുറിച്ച സന്ദേശം ഇതായിരുന്നു. ഒരു പ്രവചനംപോലെയായി ആ കുറിപ്പ്.

ശനിയാഴ്ച മംഗലാപുരത്ത് അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ എക്‌സ്​പ്രസ് വിമാനത്തില്‍ സുജാതയുമുണ്ടായിരുന്നു. കരിഞ്ഞുതീര്‍ന്ന ആറ് ജീവനക്കാരില്‍ ഒരാളായി ഇനി അവളും. സുജാതയുടെ സഹപ്രവര്‍ത്തകയായിരുന്ന തേജല്‍ കമുല്‍ക്കറും ഇനി ഓര്‍മമാത്രം. ഡോംബിവ്‌ലി സ്വദേശിയായ ഈ ഇരുപത്തിയഞ്ചുകാരിയെയും മംഗലാപുരത്ത് മരണം കൂടെകൊണ്ടുപോയി.

മുംബൈയിലെ എം.എച്ച്.എ.ഡി.എ കോളനിയില്‍ താമസക്കാരിയായ സുജാതയുടെ ആദ്യനിയമനം കൊച്ചിയിലായിരുന്നു. പിന്നീട് മംഗലാപുരത്തും. വിവാഹാലോചനകള്‍ തകൃതിയായി നടക്കുന്നതിനാല്‍ മുംബൈയിലക്ക് മറ്റം വാങ്ങാന്‍ ശ്രമിച്ചുവരികയായിരുന്നു.

ആഗ്രഹിച്ചു സ്വന്തമാക്കിയ ജോലിയില്‍ മൂന്നുമാസം തികയുംമുമ്പാണ് തേജല്‍ മരണത്തിനു കീഴടങ്ങിയത്. ശനിയാഴ്ച വൈകിട്ടുവരെ മകളുടെ മരണം അറിയാതിരുന്ന അമ്മ ഭാരതി പതിവ് ഫോണ്‍വിളിക്ക് കാത്തിരിക്കുകയായിരുന്നു. മെയ് അഞ്ചിന് ജന്മദിനം ആഘോഷിക്കാനാണ് ഡോംബിവ്‌ലിയിലെ വീട്ടില്‍ തേജല്‍ അവസാനം വന്നത്.



ganangal


മറ്റു വാര്‍ത്തകള്‍

  12 3 4 »

videos and photos

photo gallery 1 photo gallery 2 photo gallery 3 Survivors of air crash video Manglore Plane crash video 1 Manglore Plane crash video 2 Plane crash mangalapuram hospital visuals .......................................................................

.......................................................................

Discuss