Mathrubhumi Logo
SukumarAzhikode
Sukumar_azhikode

ശവസംസ്‌കാരത്തെച്ചൊല്ലി കണ്ണൂരിലും തര്‍ക്കം

Posted on: 26 Jan 2012

കണ്ണൂര്‍: വിവാദങ്ങളുടെയും തര്‍ക്കങ്ങളുടെയും ഇഷ്ട തോഴനായതുകൊണ്ടാവാം അഴീക്കോടിന്റെ മരണശേഷവും ഇത്തിരി വിവാദങ്ങള്‍ തലയുയര്‍ത്തിയത്. അഴീക്കോടിന്റെ മൃതദേഹം ജന്മനാടായ കണ്ണൂരില്‍ കൊണ്ടുവന്ന് സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച തൃശ്ശൂരില്‍ ചെറിയ തര്‍ക്കം ഉടലെടുത്തത് മുഖ്യമന്ത്രി ഇടപെട്ടാണ് പരിഹരിച്ചത്. ദീര്‍ഘകാലം അഴീക്കോട് ജീവിച്ച തൃശ്ശൂരില്‍ത്തന്നെ സംസ്‌കരിക്കണമെന്ന ഒരു വലിയ വിഭാഗം സാംസ്‌കാരിക നേതാക്കളുടെ ആവശ്യമാണ് തര്‍ക്കത്തിന് വഴിതെളിച്ചത്. പ്രശ്‌നം രൂക്ഷമായപ്പോള്‍ മുഖ്യമന്ത്രിക്ക് ഇടപെടേണ്ടിവന്നു. ബന്ധുക്കളുടെ അഭിപ്രായപ്രകാരം സ്വദേശത്ത് സംസ്‌കരിക്കുന്നതാണ് ഉചിതം എന്ന് മുഖ്യമന്ത്രി തീര്‍ത്തുപറഞ്ഞു. അതേസമയം, കണ്ണൂരില്‍ മൃതദേഹം എത്തിയപ്പോള്‍ എങ്ങനെ സംസ്‌കരിക്കണം എന്നതിനെക്കുറിച്ചായി വ്യത്യസ്ത അഭിപ്രായം.

കണ്ണൂര്‍ നഗരസഭയുടെ കീഴിലുള്ള വൈദ്യുതശ്മശാനത്തില്‍ വേണോ അതോ പരമ്പരാഗത രീതിയില്‍ വേണോ എന്നായി തര്‍ക്കം. നഗരസഭയുടെ താത്പര്യം വൈദ്യുതശ്മശാനത്തില്‍ സംസ്‌കരിക്കണം എന്നായിരുന്നു. അതിനായി നിര്‍ബന്ധവും വന്നു. അഴീക്കോടിന്റെ കുടുംബാംഗങ്ങള്‍ക്ക് പാരമ്പര്യ രീതിയോടായിരുന്നു താത്പര്യം. പയ്യാമ്പലം തീയ്യ സമുദായ ശ്മശാന കമ്മിറ്റിയും നഗരസഭയുടെ തീരുമാനത്തിനെതിരായിരുന്നു. ഒടുവില്‍, ഏറെ ചര്‍ച്ചകള്‍ക്കുശേഷം കുടുംബാംഗങ്ങളുടെ തീരുമാനത്തിന് വിട്ടു. അവര്‍ പരമ്പരാഗത രീതിയാണ് സ്വീകരിച്ചത്. അതിനിടെ, ഭൗതീക ശരീരം അഴീക്കോടിന്റെ ജന്മനാടായ അഴീക്കോട്ടെ തറവാട്ടുവീട്ടില്‍ കൊണ്ടുപോകാത്തതില്‍ നാട്ടുകാരില്‍ ചിലര്‍ക്ക് അതൃപ്തിയുണ്ടായി. കണ്ണൂരിലേക്ക് വരുന്ന വഴി താഴെചൊവ്വയില്‍ അഴീക്കോടിന്റെ സഹോദരിയുടെ വീട്ടില്‍ മൃതദേഹം കുറച്ചുസമയം വെച്ചിരുന്നു.




ganangal Azhikode


മറ്റു വാര്‍ത്തകള്‍

  12 3 »

പ്രഭാഷണം

ormachithrangal jeevitha chithrangal Discuss