Crime News

ജപ്തിഭീഷണി: കര്‍ഷകന്‍ ആത്മഹത്യചെയ്തു

Posted on: 04 Mar 2015


ഇരിട്ടി: ജപ്തി ഭീഷണിയെത്തുടര്‍ന്ന് കര്‍ഷകന്‍ ജീവനൊടുക്കി. തില്ലങ്കേരി ആലയാട്ടെ പുത്തന്‍പുരയില്‍ കെ.പി.ബാലകൃഷ്ണന്‍ (56) ആണ് വിഷം കഴിച്ച് മരിച്ചത്. മകളുടെ കല്യാണത്തിന് സഹകരണബാങ്കില്‍നിന്ന് വായ്പ എടുത്തതിന്റെ പേരില്‍ ബാങ്കില്‍ നിന്ന് കഴിഞ്ഞദിവസം ജപ്തിഭീഷണിയുണ്ടായതായി ബന്ധുക്കള്‍ ആരോപിക്കുന്നു.
ബാലകൃഷ്ണന്‍ ഇരിട്ടിയിലെ ദേശസാത്കൃതബാങ്കില്‍നിന്ന് വായ്പ എടുത്തിരുന്നു. രണ്ടു വായ്പകളും തിരിച്ചടയ്ക്കാത്തത് ബാലകൃഷ്ണനെ വിഷമിപ്പിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. പോസ്റ്റുേമാര്‍ട്ടത്തിനുശേഷം മൃതദേഹം സംസ്‌കരിച്ചു. ഭാര്യ: കോമളവല്ലി. മക്കള്‍: ദീപ, ദിവ്യ, നിഷ. മരുമക്കള്‍: നിഷാദ് (മാനന്തേരി), സന്തോഷ് (കൂടാളി).

 

 




MathrubhumiMatrimonial